Get Updates
Get notified of breaking news, exclusive insights, and must-see stories!

രക്തസാക്ഷിത്വത്തിനൊരുങ്ങി ഖമേനി? ബങ്കറിനുള്ളിലിരുന്ന് പിന്‍ഗാമിയെ നിര്‍ദേശിച്ചു.. ഇനിയാര്?

ടെഹ്റാന്‍: ഇസ്രായേല്‍ - ഇറാന്‍ യുദ്ധം പുതിയ വഴിത്തിരിവിലേക്ക് നീങ്ങിയിരിക്കെ തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള നീക്കം ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ആരംഭിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് പുരോഹിതന്മാരെയാണ് സാധ്യതയുള്ള പിന്‍ഗാമികളായി പ്രഖ്യാപിച്ചത് എന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷത്തിനിടെ ഇസ്രായേലില്‍ നിന്നുള്ള വധഭീഷണികള്‍ക്കിടെ ഖമേനി ഒരു ബങ്കറില്‍ അഭയം തേടിയിരിക്കുകയാണ്.

ഇതിനിടെയാണ് അടുത്ത പരമോന്നത നേതാവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നത്. അലി ഖമേനിയുടെ പിന്‍ഗാമിയായി ആര് വരും എന്ന ചോദ്യം ഒരുപാട് നാളുകളായി ഇറാനില്‍ സജീവമാണ്. അദ്ദേഹത്തിന്റെ മകന്‍ മൊജ്തബയുടെ പേര് പലപ്പോഴും ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, 86 കാരനായ ഖമേനി തന്റെ പിന്‍ഗാമി ആരാകണം എന്നതിനെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും നല്‍കിയിട്ടില്ല.

Ayatollah Ali Khamenei

ഖമേനി നല്‍കിയ മൂന്ന് പേരുകളില്‍ മകന്റെ പേര് ഇല്ല എന്നാണ് വിവരം. ഇത് രാജ്യത്ത് പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് വഴി തെളിയിക്കുന്നു. ഇറാനെ സംബന്ധിച്ചിടത്തോളം ഇത് വളരെ നിര്‍ണായകമായ സമയമാണ്. കാരണം, ഒരു ഭാഗത്ത് ഇസ്രായേലില്‍ നിന്നും അമേരിക്കയില്‍ നിന്നും ഭീഷണികള്‍ ഉയരുന്നു. മറുഭാഗത്ത് രാജ്യത്തിന്റെ സുസ്ഥിരതയും പ്രധാനമാണ്. അതിനാല്‍ തന്നെ ആരായിരിക്കണം പരമോന്നത നേതാവ് എന്നതില്‍ ഒരു വ്യക്തമായ തീരുമാനം അനിവാര്യമാണ്.

അടുത്തിടെ ഇസ്രായേലി വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ക്ക് പകരക്കാരെ നിയമിക്കാനും ഖമേനി ആരംഭിച്ചിട്ടുണ്ട്. സാധാരണയായി ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് ധാരാളം സമയമെടുക്കാറുണ്ട്. പരമോന്നത നേതൃസ്ഥാനത്തേക്ക് പല സ്ഥാനാര്‍ത്ഥികളും ഉണ്ടാവാറുണ്ട്. എന്നാല്‍ യുദ്ധ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാണ്.

ഈ സമയം ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും എന്നാണ് വിദേശകാര്യവിദഗ്ധര്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ ഖമേനിയ്ക്ക് ഇസ്രായേലോ അമേരിക്കയോ തന്നെ വധിക്കാന്‍ ശ്രമിച്ചേക്കാമെന്ന സാധ്യതയെക്കുറിച്ച് പൂര്‍ണ്ണമായി അറിയാമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അദ്ദേഹം ഈ സാധ്യതയെ രക്തസാക്ഷിത്വമായി കാണുന്നു എന്നാണ് റിപ്പോര്‍ട്ട്.

അതുകൊണ്ടാണ് ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന വൈദിക സമിതിയായ വിദഗ്ദ്ധരുടെ അസംബ്ലിയോട്, താന്‍ മുന്നോട്ടുവച്ച മൂന്ന് പേരുകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാനും ഒരു പിന്‍ഗാമിയെ തിരഞ്ഞെടുക്കാനും ഖമേനി അസാധാരണമായ നടപടി സ്വീകരിച്ചിരിക്കുന്നത്. 'പ്രധാന മുന്‍ഗണന രാഷ്ട്രത്തിന്റെ സംരക്ഷണമാണ്,' എന്ന് ഇറാന്‍ സ്‌പെഷ്യലിസ്റ്റും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ പ്രൊഫസറുമായ വാലി നാസര്‍ പറയുന്നു,

'ഇതെല്ലാം കണക്കുകൂട്ടലും പ്രായോഗികവുമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ ശേഷികള്‍ തകര്‍ക്കുക എന്നതാണ് ഇസ്രായേലിന്റെ പ്രധാന ലക്ഷ്യമെങ്കിലും അത് ടെഹ്റാനില്‍ ഭരണമാറ്റത്തിനുള്ള സാഹചര്യങ്ങള്‍ പോലും സൃഷ്ടിച്ചേക്കാം' എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.

ഇറാനെതിരായ ആക്രമണത്തില്‍ പരമോന്നത നേതാവിനെ ലക്ഷ്യം വെക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആരും അതില്‍ നിന്ന് മുക്തരല്ല എന്നായിരുന്നു നെതന്യാഹു മറുപടി നല്‍കിയത്. അതേസമയം ഇന്നലെ ഇസ്ഫഹാനില്‍ വ്യോമാക്രമണം ഉണ്ടായത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. അതേസമയം, ഇറാന്റെ ആണവ പദ്ധതികള്‍ മുന്നോട്ട് പോവുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാരും ഇറാന്റെ ഉന്നത നയതന്ത്രജ്ഞനും തമ്മില്‍ വെള്ളിയാഴ്ച ജനീവയില്‍ നടന്ന ചര്‍ച്ചകള്‍ ഒരു നയതന്ത്ര പുരോഗതിയും നേടിയില്ല. അതിനിടെ അമേരിക്കയും യുദ്ധത്തില്‍ പങ്കാളിയായത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് ബോംബിട്ടതെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. സൈനിക വിജയം നേടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവടങ്ങളിലാണ് ബോംബാക്രമണം നടത്തിയത്. ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെയോടെയാണ് യുഎസിന്റെ അതീവ മാരകശേഷിയുള്ള ബി2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇറാനെ ലക്ഷ്യമാക്കിയെത്തി ബോംബിട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+