വൈറ്റ് ഹൗസ് ഡോക്ടറെ തടഞ്ഞ് ട്രംപ്.... സാക്ഷി പറയാനുള്ള നീക്കം, അന്വേഷണത്തെ പൊളിച്ച് സര്‍ക്കാര്‍!!
വാഷിംഗ്ടണ്‍: കൊറോണവൈറസ് പ്രതിരോധത്തില്‍ തന്റെ സര്‍ക്കാരിന്റെ മികവ് പരിശോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് പൂട്ടിട്ട് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസിയെ കൊണ്ട് മൊഴി നല്‍കാനുള്ള ശ്രമങ്ങളാണ് തടഞ്ഞത്. വ്യക്തികളെ ഈ വിഷയത്തിലേക്ക് കൊണ്ടുവരുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന് ട്രംപ് പറയുന്നു. യുഎസ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം ഒരു വശത്ത് നടക്കുമെങ്കിലും ഫൗസിയെ തടഞ്ഞ നടപടിയിലൂടെ തല്ക്കാലം മുഖം രക്ഷിച്ചിരിക്കുകയാണ് ട്രംപ്. നേരത്തെ നിരവധി തവണ ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടും ട്രംപ് ഒന്നും ചെയ്തിരുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

കോണ്‍ഗ്രസ് കമ്മിറ്റിയെ ഫൗസി വരില്ലെന്ന കാര്യം ട്രംപ് അറിയിച്ചിട്ടുണ്ട്. സത്യവാങ്മൂലം നല്കുന്നതില് നിന്ന് അദ്ദേഹത്തെ തടഞ്ഞെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. അതേസമയം അമേരിക്കയില്‍ വിപണി തുറക്കുന്ന കാര്യവും വാക്സിന് വികസിപ്പിച്ചെടുക്കുന്ന കാര്യവും ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം സാധാരണ വ്യക്തികള്‍ കോണ്‍ഗ്രസ് രൂപീകരിച്ച കമ്മിറ്റിക്ക് മുമ്പില്‍ മൊഴി നല്‍കുന്നത് വിപരീത ഫലമാണ് ഉണ്ടാവുക. പക്ഷേ ഞങ്ങള്‍ യുഎസ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറല്ല. ആവശ്യമുള്ള സമയത്ത് സത്യവാങ്മൂലം നല്‍കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
മെയ് ആറിനായിരുന്നു ഫൗസിയുടെ മൊഴി രേഖപ്പെടുത്താനിരുന്നത്. ആരോഗ്യ പദ്ധതികള്‍ വിലയിരുത്തുന്ന കമ്മിറ്റിക്ക് മുന്നിലായിരുന്നു പ്രവര്‍ത്തനത്തെ കുറിച്ച് വിശദീകരിക്കേണ്ടത്. യുഎസ്സിലെ ഏറ്റവും ജനപ്രിയനായ ഡോക്ടറാണ് ആന്റണി ഫൗസി. കൊറോണയ്ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹമാണ് നേതൃത്വം നല്‍കുന്നത്. അതേസമയം ഡെമോക്രാറ്റുകള്‍ക്ക് സ്വാധീനമുള്ള കോണ്‍ഗ്രസ് നടത്തുന്ന അന്വേഷണത്തെ ട്രംപ് പല തവണ എതിര്‍ത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കോണ്‍ഗ്രസ് സ്പീക്കര്‍ നാന്‍സി പെലോസിയും സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമറും വലിയ തോതിലുള്ള അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. ട്രംപ് കൊറോണവൈറസ് പ്രവര്‍ത്തനത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നാണ് അന്വേഷിക്കുന്നത്.
ഡെമോക്രാറ്റുകള്‍ തുടര്‍ച്ചയായി ട്രംപിനെ വിമര്‍ശിക്കുന്നുണ്ട്. വന്‍ വീഴ്ച്ച പ്രതിരോധ പ്രവര്‍ത്തനത്തില്‍ ട്രംപിനുണ്ടായി എന്നാണ് ആരോപണം. അതേസമയം ഫൗസി ട്രംപുമായി പല വിഷയത്തിലും അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. ട്രംപ് മലേറിയ മരുന്നിനെ പിന്തുണച്ചപ്പോള്‍ അതിനെ തള്ളിയ ഡോക്ടറായിരുന്നു ഫൗസി. പല തവണ ട്രംപ് ഫൗസിയെ അപമാനിക്കാനും ശ്രമിച്ചിരുന്നു. അദ്ദേഹത്തെ പുറത്താക്കുമെന്ന് വരെ സൂചനയുണ്ടായിരുന്നു. വാക്സിന് കണ്ടെത്തുന്ന കാര്യത്തിലടക്കം ട്രംപുമായി അഭിപ്രായ വ്യത്യാസങ്ങളും ഫൗസിക്കുണ്ടായിരുന്നു. ഇതിനിടയില്‍ ഫൗസി മൊഴി നല്കിയാല് ട്രംപ് വലിയ പ്രശ്നത്തിലേക്ക് വീഴുമായിരുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി തന്നെ അതിലൂടെ അദ്ദേഹത്തിനുണ്ടാവും.
-
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications