അറ്റ്ലസ് രാമചന്ദ്രന്റെ കസ്റ്റഡി കാലാവധി കഴിയുന്നു... എന്ത് സംഭവിയ്ക്കും
ദുബായ്: അറ്റ്ലസ് രാചന്ദ്രന് നായരെ ദുബായ് പോലീസ് അറസ്ററ് ചെയ്തിട്ട് രണ്ട് മാസങ്ങള്‍ കഴിഞ്ഞിരിയ്ക്കുന്നു. രാമചന്ദ്രന് നായരം മകളും ഇപ്പോഴും ദുബായിലെ ജയിലില്‍ തന്നെയാണ്.
രാമചന്ദ്രന് നായരുടെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 29 ന് സമാപിയ്ക്കും. ഒക്ടോബര്‍ 30 ന് വീണ്ടും അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. ഇത്തവണയെങ്കിലും ജാമ്യം ലഭിയ്ക്കുമോ എന്നാണ് ഇന്ത്യന്‍ സമൂഹം പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നത്.
ആയിരം കോടിയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാമചന്ദ്രന് നായരേയും മകളേയും ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇരുവര്‍ക്കും ജാമ്യം നല്‍കിയിരുന്നില്ല.

ആയിരം കോടി
550 മില്യണ്‍ ദിര്‍ഹമാണ് അറ്റ്ലസ് ജ്വല്ലറി യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്തിട്ടുള്ളത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതായിരുന്നു അറസ്റ്റിന് കാരണം.

ഓഗസ്റ്റ് 23
2015 ഓഗസ്റ്റ് 23 നാണ് അറ്റ്ലസ് രാമചന്ദ്രന് നായരേയും മകളേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. അതിന് മുമ്പ് തന്നെ രാമചന്ദ്രന് നായര്‍ ഒളിവില്‍ പോയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സ്വതന്ത്രനാക്കൂ... പണം അടയ്ക്കാം
തന്നെ ജാമ്യത്തില്‍ വിട്ടാല്‍ എല്ലാ ബാധ്യതകളും തീര്‍ക്കാം എന്നായിരുന്നു കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രാമചന്ദ്രന് നായര്‍ പറഞ്ഞത്. എന്നാല്‍ അത് മുഖവിലയ്ക്കെടുക്കാന്‍ കോടതി തയ്യാറായില്ല.

ആസ്തി വില്ക്കാന്
അറ്റ്ലസ് ഗ്രൂപ്പിന്റെ ആസ്തികള്‍ വിറ്റ് കടം തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. എന്നാല്‍ യുഎഇയിലെ ജ്വല്ലറികള്‍ വാങ്ങാന്‍ ആരും രംഗത്ത് വന്നിട്ടില്ലെന്നാണ് വിവരം.

അവസരം മുതലാക്കാന്‍
അറ്റ്ലസ് ഗ്രൂപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ ചുരുങ്ങിയ വിലയ്ക്ക് ജ്വല്ലറികള്‍ സ്വന്തമാക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതും നടന്നില്ല.

സഹായിക്കാന്‍ ആരുമില്ല?
ഗള്‍ഫിലെ വന്‍ വ്യവസായികളായ മലയാളികള്‍ പോലും ഈ സാഹചര്യത്തില്‍ രാമചന്ദ്രന് നായരെ സഹായിക്കാന്‍ രംഗത്ത് വരുന്നില്ല

ജ്വല്ലറികള്‍ പൂട്ടി
രാമചന്ദ്രന് നായര്‍ അറസ്റ്റിലായിരുന്നെങ്കിലും ആദ്യ ഘട്ടത്തില്‍ യുഎഇയിലെ ജ്വല്ലറിയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മിക്ക ജ്വല്ലറികളും പൂട്ടിയ സ്ഥിതിയാണ്.

ശമ്പളമില്ല
ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസം ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം നിലയ്ക്ക് നാട്ടിലേയ്ക്ക് തിരിച്ചുപോകാനാണത്രെ അവര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം.

കുടുംബം
അറ്റ്ലസ് രാമചന്ദ്രന് നായരുടെ ഭാര്യയും മകനും ചേര്‍ന്നാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്. എന്നാല്‍ ബാങ്കുകളെ തൃപ്തിപ്പടെുത്താന് മാത്രം ഈട് കാണിയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

സര്‍ക്കാര്‍ സഹായം?
സാമ്പത്തിക കുറ്റകൃത്യം ആയതിനാല്‍ ഇന്ത്യന്‍ സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഇടപെടാനാവില്ല.

പിന്നില്‍ ഗൂഢാലോചന
അറ്റ്ലസ് രാമചന്ദ്രന് നായരെ പുറത്തിറക്കാന്‍ കഴിയാത്തതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളികളായ ചില വ്യവസായികളാണ് ഇതിന് പിന്നിലെന്നും ചിലര്‍ ആരോപിയ്ക്കുന്നു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications