Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമെന്ന് നാറ്റോ: യുക്രൈന്‍ പിടിച്ചെടുക്കാന്‍ ഉദ്ദേശമില്ലെന്ന് പുടിന്‍

മോസ്‌കോ: അന്താരാഷ്ട്ര തലത്തില്‍ ആശങ്ക സൃഷ്ടിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വ്യാഴാഴ്ച യുക്രെയ്‌നിൽ സൈനിക നടപടി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഉക്രൈന്‍ തലസ്ഥാനമായ കീവിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വ്യോമാക്രമണങ്ങളുണ്ടായി. ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നായിരുന്നു നാറ്റോ സംഘത്തിന്റെ പ്രതികരണം. അതേസമയം യുക്രൈൻ പൂർണ്ണമായി പിടിച്ചെടുക്കാൻ റഷ്യക്ക് പദ്ധതിയില്ലെന്നായിരുന്നു പുടിൻ അഭിപ്രായപ്പെട്ടത്.

യുദ്ധം ഒഴിവാക്കാനുള്ള ആഴ്‌ചകൾ നീണ്ട നയതന്ത്രചർച്ചകളും റഷ്യയ്‌ക്കെതിരെ പാശ്ചാത്യ ഉപരോധവും ഏർപ്പെടുത്തിയിരുന്നെങ്കിലും ഉക്രെയ്‌നിന്റെ അതിർത്തിയിൽ 150,000 മുതൽ 200,000 വരെ സൈനികരുമായി തമ്പടിച്ച പുടിന്‍ ആക്രമണത്തില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറായില്ല. "ഞാൻ ഒരു സൈനിക നടപടിയുടെ തീരുമാനമെടുത്തു" എന്നായിരുന്നു മോസ്കോയിൽ രാവിലെ 6:00 ന് ഒരു സർപ്രൈസ് ടെലിവിഷൻ പ്രഖ്യാപനത്തിലൂടെ പുടിന്‍ വ്യക്തമാക്കിയത്.

vladimir-putin

ഉക്രേനിയൻ പട്ടാളക്കാരോട് ആയുധം താഴെയിടാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും ഉക്രെയ്നിന്റെ കിഴക്ക് ഒരു "വംശഹത്യ" അവകാശപ്പെടുന്നതിലൂടെ അധിനിവേശത്തെ ന്യായീകരിക്കുകയും ചെയ്തു. കിഴക്കൻ ഉക്രെയ്നിലെ വിമത നേതാക്കൾ കീവിനെതിരെ സൈനിക സഹായം മോസ്കോയോട് ആവശ്യപ്പെട്ടതായി ക്രെംലിൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പുടിന്റെ പ്രഖ്യാപനം കഴിഞ്ഞ് ഏകദേശം 30 മിനിറ്റിനുള്ളിലാണ് ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവില്‍ സ്ഫോടനമുണ്ടായത്. കിഴക്കൻ നഗരമായ മരിയുപോളിലും കരിങ്കടൽ തുറമുഖമായ ഒഡെസയിലും സ്ഫോടന ശബ്ദം കേട്ടതായിട്ടാണ് എഎഫ്‌പി റിപ്പോർട്ടർമാർ വ്യക്തമാക്കുന്നു. യുഎസ് പ്രസിഡന്റ് ബൈഡൻ ഉടൻ തന്നെ റഷ്യയുടെ നടപടിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും അതിന്റെ പ്രവർത്തനങ്ങൾക്ക് ലോകം റഷ്യയെ ഉത്തരവാദിയാക്കുമെന്നും അഭിപ്രായപ്പെട്ടു.

റഷ്യയുടെ നീക്കം "വിനാശകരമായ ജീവഹാനിക്കും മനുഷ്യ ദുരിതത്തിനും" കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു, അതേസമയം ഉക്രെയ്‌നിനെതിരായ റഷ്യയുടെ "അശ്രദ്ധവും പ്രകോപനവുമില്ലാത്ത ആക്രമണത്തെ" നാറ്റോയുടെ മേധാവി അപലപിച്ചു. യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നായിരുന്നു ഉക്രൈന്‍ ഐക്യരാഷ്ട്രസഭയിൽ അഭ്യർത്ഥിച്ചത്. "യൂറോപ്പിലെ ഒരു വലിയ യുദ്ധത്തെ" പിന്തുണയ്ക്കരുതെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ബുധനാഴ്ച രാത്രി വൈകി റഷ്യക്കാരോട് വൈകാരികമായ അഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു.

റഷ്യയിലെ ജനങ്ങൾ യുക്രെയ്നിനെക്കുറിച്ച് നുണ പറയുകയാണ്.താൻ പുടിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല. മോസ്കോയിൽ ഇപ്പോൾ ഉക്രെയ്നിന്റെ അതിർത്തിയിൽ ഏകദേശം 200,000 സൈനികരുണ്ടെന്നും. അതേസമയം, ബുധനാഴ്ച രാവിലെ ഡൊണെറ്റ്‌സ്‌കിലെയും ലുഗാൻസ്‌കിലെയും വിഘടനവാദി നേതാക്കൾ പുടിന് പ്രത്യേക കത്തുകൾ അയച്ചിരുന്നു. യുക്രെയ്‌നിന്റെ ആക്രമണത്തെ ചെറുക്കാൻ അവരെ സഹായിക്കാൻ റഷ്യ സന്നദ്ധമാണെന്നായിരുന്നു പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് അഭിപ്രായപ്പെട്ടത്.

പുടിൻ ഈ രണ്ട് മേഖലകളേയും സ്വതന്ത്ര രാജ്യമായി അംഗീകരിക്കുകയും അവരുമായി പ്രതിരോധ ഇടപാടുകൾ ഉൾപ്പെടുന്ന സൗഹൃദ ഉടമ്പടികളിൽ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ ആഗോള സാമ്പത്തിക മേഖലയിൽ പ്രതിസന്ധിയുടെ സൂചനകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇന്ത്യയിൽ പത്ത് രൂപയോളം പെട്രോൽ വില കൂടാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര വിപണയില്‍ സ്വർണ്ണവില കുതിച്ച് കയറുകയും ആഗോള ഓഹരി വിപണി കനത്ത നഷ്ടത്തിലാവുകയും ചെയ്തു.

സ്ഥിതിഗതികളെ ഇന്ത്യയും സസൂക്ഷ്മം നിരീക്ഷിക്ക് വരികയാണ്. 182 ഇന്ത്യക്കാരുമായി യുക്രൈയിൻ എയർലൈൻസ് വിമാനം ദില്ലി വിമാനത്താവളത്തിൽ എത്തി. മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ് യുക്രൈനില്‍ ഇപ്പോഴുമുള്ളത്. 25000 ഇന്ത്യക്കാർ അവിടെയുണ്ടെന്നാണ് കണക്ക്. അത്യാവശ്യക്കാർ അല്ലാത്തവർ മടങ്ങണമെന്ന നിർദേശം നേരത്തെ തന്നെ ഇന്ത്യന്‍ എംമ്പസി നല്‍കിയിരുന്നെങ്കിലും അടിയന്തര യുദ്ധം ഉണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു ഇവരെല്ലാം.

Recommended Video

cmsvideo
    ഉക്രൈനിൽ പാഞ്ഞെത്തി മിസൈലുകൾ..നടുങ്ങി ജനങ്ങൾ..ഭീകര ദൃശ്യങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+