5 ദിവസത്തിനുള്ളില്‍ ആയിരക്കണക്കിന് ഒട്ടകങ്ങളെ കൊല്ലാന്‍ പദ്ധതിയുമായി ആസ്ട്രലിയന്‍ സര്‍ക്കാര്‍
സിഡ്നി: കാട്ടുതീയില്‍ വലയുന്ന ആസ്ത്രേലിയയില്‍ ആയിരക്കണക്കിന് ഒട്ടകങ്ങളെ അഞ്ച് ദിവസത്തിനുള്ളില്‍ കൊന്നൊടുക്കാന്‍ തീരുമാനിച്ച് ഭരണകൂടം. കാട്ടുതീയ്ക്കിടെ ഒട്ടകങ്ങള്‍ അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് അധികൃതര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. ഇതിനായുള്ള അഞ്ച് ദിവസത്തെ ക്യാംപ് ബുധനാഴ്ച മുതല്‍ ആരംഭിച്ചു. ഹെലികോപ്റ്റര്‍ അയച്ച് 10,000 ഒട്ടകങ്ങളെ വരെ കൊല്ലാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് 'ദി ഓസ്ട്രേലിയന്‍' ഉദ്ധരിച്ച് 'ദി ഹില്‍' റിപ്പോര്‍ട്ട് ചെയ്തു. പ്രൊഫഷണല്‍ ഷൂട്ടര്‍മാരെ ഉപയോഗിച്ചാണ് ഒട്ടകങ്ങളെ വെടിവെച്ച് കൊല്ലുന്നത്.
കാനിപിയിലെ കമ്മ്യൂണിറ്റിയില്‍ ഒട്ടകങ്ങള്‍ പ്രശ്നമുണ്ടാക്കുന്നതായി ആസ്ത്രേലിയയിലെ ആദിവാസി പ്രദേശമായ അനങ്കു പിറ്റ്ജന്ത്ജാര യങ്കുനിറ്റ്ജത്ജാരയിലെ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം മരിറ്റ ബേക്കര്‍ പറയുന്നു. ഇവിടെ ഏകദേശം 2,300ഓളം ആളുകളാണ് കഴിയുന്നത്. കാട്ടുതീയെ തുടര്‍ന്ന് ചൂടേറിയതും മോശവുമായ അവസ്ഥയില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതേസമയത്താണ് ഒട്ടകങ്ങള്‍ വേലി ചാടി വരുന്നത്. വെള്ളം ലഭിക്കാനായി എയര്‍ കണ്ടീഷനുകള്‍ പോലും അവ നശിപ്പിക്കുന്നു. വീടുകളുടെ വാതിലുകളില്‍ ഒട്ടകങ്ങള്‍ തട്ടിവിളിക്കുന്നത് പതിവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒട്ടകങ്ങള്‍ക്ക് പുറമേ മറ്റനേകം ജന്തുക്കളും കുടിവെള്ളത്തിനായി മനുഷ്യരെ സമീപിക്കുന്നുണ്ട്.

നവംബര്‍ മുതല്‍ തുടരുന്ന കാട്ടുതീയില്‍ രാജ്യം തകര്‍ന്നുകൊണ്ടിരിക്കുന്ന അതേ സമയത്താണ് ഒട്ടകങ്ങളെ ആസൂത്രിതമായി കൊല്ലാനായി ഭരണകൂടം പദ്ധതിയിടുന്നത്. കാട്ടുതീയെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഒരു ഡസനിലധികം ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടതായും 480 ദശലക്ഷം മൃഗങ്ങള്‍ പലായനം ചെയ്യുകയോ മരിക്കുകയോ ചെയ്തയായും സിഡ്നി സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. ആസ്ത്രേലിയയില്‍ മാത്രം ഒരു ദശലക്ഷത്തിലധികം ഒട്ടകങ്ങളുണ്ട്. മാത്രമല്ല, രാജ്യത്തെ ഒട്ടക ജനസംഖ്യ അതിവേഗം വളരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications