കുഞ്ഞ് ആണോ, പെണ്ണോ..! ബുര്‍ജ് ഖലീഫയില്‍ ഉയര്‍ന്ന് പൊങ്ങി ആ സന്ദേശം; വൈറലായ വീഡിയോയ്ക്ക് പിന്നില്‍..!
ദുബായ്: കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ എല്ലാവരെയും ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും നീളം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ഒരു വീഡിയോയാിരുന്നു വൈറലായത്. വീഡിയോ എന്താണെന്ന് അറിയണ്ടേ? സിറിയന്‍ ദമ്പതികളായ അനസ് മാര്‍വയും അസല മലേയും തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ലോകത്തെ അറിയിക്കാന്‍ തിരഞ്ഞെടുത്ത വ്യത്യസ്ത വഴിയായിരുന്നു അത്.
വ്യത്യസ്ത വഴി
സിറിയന്‍ ദമ്പതികളായ അനസ് മാര്‍വയും അസല മലേയും തങ്ങള്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ലോകത്തെ അറിയിക്കാന്‍ തിരഞ്ഞെടുത്ത വ്യത്യസ്ത വഴിയായിരുന്നു അത്. എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ടായിരുന്നു തങ്ങള്‍ക്ക് ജനിക്കാ പോകുന്നത് ഒരു ആണ്‍കുട്ടിയാണെന്ന് ദമ്പതിമാര്‍ ലോകത്തോട് വിളിച്ചുപറഞ്ഞത്.
ആണ്‍കുട്ടി
വീഡിയോയുടെ അവസാന നിമിഷമാണ് തങ്ങള്‍ക്ക് ജനിക്കാ പോകുന്നത് ആണ്‍കുട്ടിയാണെന്നുള്ള സന്ദേശം തെളിഞ്ഞത്. കുഞ്ഞ് ആണ് ആണെന്ന വിവരം ദമ്പതികളും അറിഞ്ഞത് അപ്പോഴായിരുന്നു. ദമ്പതികള്‍ ആശംസ അറിയിച്ചാണ് സന്ദേശം ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത്.
ചെറിയ പരിപാടി
കുഞ്ഞിനറെ ലിംഗ നിണയത്തിന് ശേഷം ആ വിവരം ഡോക്ടര്‍ ബുര്‍ജ് ഖലീഫ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൂത്ത മകള്‍ക്കൊപ്പം ദമ്പതിമാര്‍ ബൂര്‍ജ് ഖലീഫയില്‍ എത്തുകയായിരുന്നു. ആദ്യത്തെ കുട്ടി പെണ്‍കുഞ്ഞാണെന്നുള്ള കാര്യം ചെറിയ പരിപാടിയില്‍ ദമ്പതിമാര്‍ വെളിപ്പെടുത്തിയിരുന്നു.
പ്രചാരം നേടിവരികയാണ്
തങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് വെളിപ്പെടുത്താന്‍ വ്യത്യസ്തമായ ഒരു പരിപാടി സംഘടിപ്പിക്കണമെന്ന് ദമ്പതികള്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ ആലോചിക്കുമ്പോഴാണ് ഇങ്ങനെ ഒരു ആശയം മനസില്വന്നത്. ഇത്തരത്തിലുള്ള ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടികള്‍ ഇപ്പോള്‍ പ്രചാരം നേടിവരികയാണ്. നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് എല്ലായിടത്തും കാണാന്‍ തുടങ്ങിയത്.
Recommended Video
ഒരു ലക്ഷം ഡോളര്‍
ബൂര്‍ജ് ഖലീഫയില്‍ ഇങ്ങനെ ഒരു പരിപാടി സംഘടപ്പിച്ചതിന് ഒരു ലക്ഷം ഡോളറാണ് ദമ്പതികള്‍ക്ക് ചെലവായത്. യൂട്യൂബറായ അനസ് മാര്വയ്ക്കും അസല മലേയ്ക്കും 75.4 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉണ്ട്. ദശലക്ഷക്കണക്കിന് പേരാണ് ഇവരുടെ ഈ വീഡിയോ ഒരു ദിവസത്തിനുള്ളില്‍ കണ്ടത്.
'പിതാവിനെ ഒറ്റിക്കൊടുത്ത ആളാണ് നികേഷ്', 'പെട്ടിതൂക്കി നടന്ന പാരമ്പര്യമാണ് ചാമക്കാലയ്ക്ക്'... വീഡിയോ
'നമ്മുടെ മലപ്പുറം സുൽത്താൻ അല്ലാതെ ആരേലും ചെയ്തിട്ടുണ്ടോ? നമ്പർ 1 കൊച്ചാപ്പ,നമ്പർ 1 കേരളം'
ബംഗാളിൽ കോൺഗ്രസ് തുടങ്ങി; നിർണായക തിരുമാനം പ്രഖ്യാപിച്ച് പുതിയ അധ്യക്ഷൻ.. ലക്ഷ്യം ബിജെപിയും തൃണമൂലും