ഗള്‍ഫിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബഹ്റൈന്‍; ജിസിസിയില്‍ സന്തോഷ വാര്‍ത്ത
മനാമ: ഗള്‍ഫിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബഹ്റൈന്‍ ആവശ്യപ്പെട്ടു. ആദ്യമായിട്ടാണ് ബഹ്റൈന്‍ ഇങ്ങനെ ഒരു ആവശ്യം മുന്നോട്ടുവെക്കുന്നത്. ഖത്തറിനെതിരെ ഉപരോധം ചുമത്തിയ രാജ്യങ്ങളിലൊന്നാണ് ബഹ്റൈന്‍. അടുത്ത മാസം ജിസിസി ഉച്ചകോടി സൗദി അറേബ്യയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന് മുമ്പ് തന്നെ ഗള്‍ഫിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണം എന്നാണ് ബഹ്റൈന്റെ ആവശ്യം. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള സുപ്രീം ഡിഫന്‍സ് കൗണ്‍സില്‍ ബുധനാഴ്ച യോഗം ചേര്‍ന്നിരുന്നു. ഈ യോഗമാണ് ഗള്‍ഫിലെ തര്‍ക്കം സമാധാനപരമായി അവസാനിപ്പിക്കേണ്ടത് ആവശ്യമാണ് എന്ന് പ്രഖ്യാപിച്ചത്. ബഹ്റൈന്‍ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് വാര്‍ത്ത നല്കി.

2017ലാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ആദ്യം ഉപരോധം പ്രഖ്യാപിച്ചത് ബഹ്റൈന്‍ ആയിരുന്നു. തൊട്ടുപിന്നാലെയാണ് സൗദിയും യുഎഇയും ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ മൂന്ന് രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്തും ഉപരോധം ചുമത്തിയവരില്‍ ഉള്‍പ്പെടും. ഇപ്പോള്‍ ബഹ്റൈന്‍ തന്നെയാണ് തര്‍ക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതും. ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. സൗദിയുടെയും യുഎഇയുടെയും ഖത്തറിന്റെയും മന്ത്രിമാര്‍ ഇക്കാര്യത്തില്‍ സൂചന നല്‍കിയിരുന്നു.
അമേരിക്കയും കുവൈത്തും നടത്തിവന്ന സമാധാന ശ്രമങ്ങളുടെ വിജയമാണ് കാണാന്‍ പോകുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ ഐക്യത്തോടെ നില്‍ക്കണമെന്നും ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്തണമെന്നുമാണ് അമേരിക്കയുടെ നിലപാട്. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ചില സൈനിക നീക്കങ്ങള്‍ നടത്തുന്നു എന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അടുത്ത മാസം അഞ്ചിന് റിയാദിലാണ് ജിസിസി ഉച്ചകോടി. ഇതില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം പങ്കെടുക്കുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ ഗള്‍ഫില്‍ പ്രതീക്ഷയുടെ വാര്‍ത്ത വരുമെന്നാണ് കരുതുന്നത്. ഉപാധികളോടെയാകും ഉപരോധം പിന്‍വലിക്കുക എന്ന വിവരങ്ങളുമുണ്ട്. അതേസമയം, ഖത്തറും ബഹ്റൈനും തമ്മില്‍ ജലാതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുകയാണ്. ഈ വിഷയം അന്താരാഷ്ട്ര വേദികളില്‍ വരെ എത്തിയിരിക്കുകയാണ്.
-
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണോ? 12 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് ഖത്തര്‍ എയര്‍വേയ്സ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം












Click it and Unblock the Notifications