ബലാക്കോട്ട് മിന്നലാക്രമണത്തിൽ പാക് സൈനികരും കൊല്ലപ്പെട്ടു! നിർണായക വെളിപ്പെടുത്തൽ പുറത്ത്!
Recommended Video

ദില്ലി: പുല്‍വാമയ്ക്ക് മറുപടിയായി ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തെ കുറിച്ച് പല തരത്തിലുളള ചര്‍ച്ചകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ എത്ര ആള്‍നാശമുണ്ടായി എന്നതടക്കമുളള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല.
ആള്‍നാശമുണ്ടായിട്ടില്ല എന്നാണ് പാകിസ്താന് അവകാശപ്പെടുന്നത്. എന്നാല്‍ ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 200 ഭീകരരുടെ മൃതദേഹങ്ങള്‍ സ്ഥലത്ത് നിന്നും മാറ്റിയതായി പാക് ആക്ടിവിസ്റ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു പുതിയ വെളിപ്പെടുത്തല്‍ കൂടി പുറത്ത് വന്നിരിക്കുകയാണ്.

വിജയമെന്ന് ഇന്ത്യ
ഫെബ്രുവരി 26ന് പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തിയത് ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് മദ്രസയ്ക്ക് നേരെയാണ്. ഓപ്പറേഷന് പൂര്‍ണവിജയമായിരുന്നു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ എത്ര ഭീകരരെ കൊലപ്പെടുത്താന്‍ സാധിച്ചു എന്ന വിവരം പുറത്ത് വന്നിട്ടില്ല.

സാറ്റലൈറ്റ് ചിത്രങ്ങള്‍
പല ഊഹാപോഹങ്ങള്‍ മാത്രമാണ് ഇത് സംബന്ധിച്ച് പുറത്ത് വന്നിട്ടുളളത്. ജെയ്ഷെ കേന്ദ്രത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട് എന്ന് തെളിയിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അപ്പോഴും എത്രപേര്‍ കൊല്ലപ്പെട്ടു എന്നത് അവ്യക്തമായി തന്നെ തുടര്‍ന്നു.

രഹസ്യമൊളിപ്പിച്ച് പാകിസ്താൻ
ആക്രമണം നടന്ന സ്ഥലം പാക് സൈന്യം വളഞ്ഞിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെ അടക്കം ആരെയും കടത്തി വിടാത്ത അവസ്ഥ. അതില്‍ നിന്ന് തന്നെ പാകിസ്താന് എന്തോ ഒളിക്കാന്‍ ശ്രമിക്കുന്നു എന്ന് വ്യക്തമാകുന്നു എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

പുതിയ വിവരങ്ങൾ
അതിനിടെ ബലാക്കോട്ട് ആക്രമണത്തെ കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നു. ഇന്ത്യ ടുഡെ അടക്കമുളള ദേശീയ മാധ്യമങ്ങള്‍ പാക് അധീന കശ്മീരില്‍ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് പുതിയ വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

പാക് സൈനികരും കൊല്ലപ്പെട്ടു
ഇന്ത്യയുടെ ആക്രമണത്തില്‍ ജെയ്ഷെ ഭീകരക്യാംപിന് നാശമുണ്ടായിട്ടുണ്ടെന്ന് ബലാക്കോട്ടിലെ പ്രദേശവാസികളും പോലീസുകാരും സമ്മതിക്കുന്നതായി ഇന്ത്യ ടുഡെ വാര്‍ത്തയില്‍ പറയുന്നു. മാത്രമല്ല പാക് സൈനിക ഉദ്യോഗസ്ഥരും ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നാട്ടുകാരുടെ വെളിപ്പെടുത്തൽ
ബലാക്കോട്ടിലുളള പളളിയിലെ ജോലിക്കാരനായ മുഹമ്മദ് നയീം എന്നയാളാണ് ഇന്ത്യ ടുഡെയോട് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നാലോ അഞ്ചോ പാക് സൈനികര്‍ ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന് ഇയാള്‍ പറയുന്നു. തനിക്ക് ഇക്കാര്യം ഉറപ്പാണെന്നും ഇയാള്‍ പറയുന്നു.

നദിയിൽ അടക്കം ചെയ്തു
ജെയ്ഷെ ഭീകരക്യാംപിന് പാക് സൈന്യത്തിന്റെ സുരക്ഷയുണ്ടായിരുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഭീകരരുടെ ക്യാംപുകളില്‍ പാക് സൈനികരും പരിശീലനം നടത്താറുണ്ട് എന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തുന്നു. മരിച്ചവരെ എല്ലാം കുന്‍ഹാര്‍ നദിയില്‍ അടക്കം ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കത്തിച്ച് ഒഴുക്കി
മാത്രമല്ല ബലാക്കോട്ടില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ചാരം നദിയില്‍ ഒഴുക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവരെയാകട്ടെ ഉടനെ തന്നെ വസിരിസ്ഥാന്‍-അഫ്ഗാനിസ്ഥാന് അതിര്‍ത്തിയിലേക്ക് മാറ്റുകയും ചെയ്തുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications