Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഭൂകമ്പം; കുഞ്ഞിനെ പുറത്തെടുത്തത് നടുറോഡില്‍

ബാങ്കോക്ക്: നിരാശയുടെയും നഷ്ടപ്പെടലുകളുടെയും വാര്‍ത്തകളാണ് ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ നിന്ന് കൂടുതലായും വരുന്നത്. തായ്ലന്‍ഡിലും മ്യാന്‍മറിലും വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മരണസംഖ്യ 1500 കടന്നതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്ങും തകര്‍ന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ തുടിപ്പ് തേടിയുള്ള അന്വേഷണത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

എന്നാല്‍ നിരാശാജനകമായ വാര്‍ത്തകള്‍ക്കിടെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. തായ്ലന്‍ഡിന്റെ തലസ്ഥാന നഗരിയായ ബാങ്കോക്കില്‍ ഭൂകമ്പത്തിനിടെ ഒരു കുഞ്ഞിന്റെ ജനനമാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂകമ്പമുണ്ടാകുമ്പോള്‍ ബാങ്കോക്കിലെ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ശക്തമായ കുലുക്കം അനുഭവപ്പെട്ടപ്പോള്‍ ആശുപത്രി മുഴുവനായും ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായി. രോഗികളെ സ്‌ട്രെച്ചറുകളിലും വീല്‍ചെയറുകളിലുമായി തുറസായ സ്ഥലത്തേക്കു മാറ്റി.

myanmar earthquake

പ്രസവ ശസ്ത്രക്രിയ നിര്‍ത്തി യുവതിയെയും ആശുപത്രി പരിസരത്തുള്ള റോഡിലേക്കു മാറ്റി.
മെഡിക്കല്‍ സംഘം യുവതിയെ ചുമന്നാണ് പുറത്ത് കൊണ്ടുവന്നത്. റോഡില്‍ സ്‌ട്രെച്ചറില്‍ കിടന്ന യുവതിക്കു ചുറ്റും ആശുപത്രി ജീവനക്കാര്‍ മറതീര്‍ത്താണ് കുഞ്ഞിനെ പുറത്തെടുത്ത്. നിരവധി ആളുകള്‍ തിങ്ങിക്കൂടി നിന്ന സ്ഥലത്താണ് പ്രസവം നടന്നത്.

കുഞ്ഞിന്റെ ജനനത്തിന്റെ വീഡിയോ സമൂഹ മാധ്യമമായ എക്സിലൂടെ നിരവധി പേരാണ് പങ്കിടുന്നത്. റോഡില്‍ നിരത്തി ഇട്ടിരിക്കുന്ന സ്ട്രെച്ചറുകളില്‍ രോഗികളെ കിടത്തിയിരിക്കുന്നതും വീഡിയോയില്‍ കാണാം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന ആശ്വാസകരമായ വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഭൂകമ്പത്തിനിടെ ജനിച്ച കുഞ്ഞിന്റെ വീഡിയോ അതിജീവനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം എന്ന നിലയിലാണ് പലരും പങ്കിടുന്നത്. ആശുപത്രി ജീവനക്കാരുടെ ആത്മാര്‍ത്ഥതയെയും പലരും അഭിനന്ദിക്കുന്നുണ്ട്.

അതേസമയം, മ്യാന്‍മാര്‍ - തായ്ലന്‍ഡ് ഭൂകമ്പത്തില്‍ മരണ സംഖ്യ 10,000 കടന്നേക്കുമെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ പറയുന്നത്. വെള്ളിയാഴ്ചയാണ് ഇരട്ട ഭൂകമ്പങ്ങള്‍ ഉണ്ടായത്. ആദ്യത്തേത് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രതയും രണ്ടാമത്തേത് 6.4 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+