രാജ്യം അപകടത്തിലാണ്, അരാജകത്വം നമ്മൾ ഉണ്ടാക്കിയത്; മുന്നറിയിപ്പുമായി ബംഗ്ലാദേശ് സൈനിക മേധാവി
ധാക്ക: ബംഗ്ലാദേശിൽ ക്രമസമാധാന നില അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ബംഗ്ലദേശ് സൈനിക മേധാവി വക്കർ-ഉസ്-സമാൻ. രാഷ്ട്രീയ പ്രക്ഷുബ്ധതയാണ് സാമൂഹിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും ഇപ്പോൾ സ്ഥിതി വളരെ മോശമാണെന്നും രാജ്യത്തെ പൗരന്മാർ പരസ്പരം അധിക്ഷേപിക്കുന്നതിൽ മുഴുകിയിരിക്കുകയാണെന്നും ഇന്ന് ബംഗ്ലാദേശ് അഭിമുഖീകരിക്കുന്ന അരാജകത്വം തങ്ങൾ തന്നെ സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
" നമ്മൾ കണ്ട അരാജകത്വം നമ്മൾ തന്നെ ഉണ്ടാക്കിയതാണ് ". കാര്യക്ഷമമല്ലാത്ത പോലീസ് സേനയെക്കുറിച്ചുള്ള തൻ്റെ ആശങ്കയും അദ്ദേഹം പങ്കുവെച്ചു. തങ്ങളുടെ സമപ്രായക്കാർ ഒന്നുകിൽ ജുഡീഷ്യൽ കേസുകൾ നേരിടുന്നവരോ ജയിലിൽ അടയ്ക്കപ്പെട്ടവരോ ആയതിനാൽ ബോർഡിലുടനീളം ഉള്ള ഉദ്യോഗസ്ഥർ - സീനിയർ മുതൽ ജൂനിയർ റാങ്കുകൾ വരെയുള്ള ഉദ്യോഗസ്ഥർ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശിയ ഐക്യത്തിനും സ്ഥാപനപരമായ അച്ചടക്കത്തിനും അടിയന്തിര ആവശ്യമുണ്ട്, സൈനിക മേധാവി പറഞ്ഞു. സമൂഹത്തിൽ തുടർച്ചയായതും അതിവേഗം വളരുന്നതുമായ ആഭ്യന്തര കലഹങ്ങൾ ബംഗ്ലാദേശിന്റെ പരമാധികാരത്തെ വളരെയധികം അപകടത്തിലാക്കുന്നു.സൈനിക മേധാവി പറഞ്ഞു.

" നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറത്തേക്ക് നീങ്ങാനും നിങ്ങൾക്കിടയിൽ ഇടപെടാനും പോരാടാനും കഴിയുന്നില്ലെങ്കിൽ നിങ്ങൾ പരസ്പരം മുറിവേൽപ്പിക്കുകയും കൊല്ലുകയും ചെയ്താൽ, രാജ്യത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും അപകടത്തിലാകും, ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. " ബംഗ്ലാദേശി പൗരന്മാരോടുള്ള അഭ്യർത്ഥനയിൽ അദ്ദേഹം പറഞ്ഞു. തനിക്ക് വേറൊരു ആഗ്രവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിൽ ഷെയ്ഖ് ഹസീനയെ അട്ടിമറിച്ച് അധികാരത്തിലേറിയ യൂനുസ് സർക്കാരിന്റെ സൈനിക മേധാവി ആണ് വക്കർ - ഉസ് - സമാൻ.
ബംഗ്ലാദേശിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അക്രമം, നശീകരണ പ്രവർത്തനങ്ങൾ കലാപം മറ്റ് തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവ വർദ്ധിച്ച് വരികയാണ്. ഫെബ്രുവരിയോടെ അത് അങ്ങേയറ്റം വരെ എത്തി. സുരക്ഷാ സേനയ്ക്ക് ഓപ്പറേഷൻ ഡെവിൾ ഹണ്ട് നടത്തേണ്ടിവന്നു. മൂന്ന് ആഴ്ചയ്ക്കുള്ളിൽ 8600 പേരെ അറസ്റ്റ് ചെയ്തു.
ഈ വ്യക്തികൾ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ ആരോപിച്ചു. ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ശേഷം, സായുധ സേനയ്ക്ക് പൗരന്മാരെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെ പോലീസിനെ പോലെ ജുഡീഷ്യൽ അധികാരങ്ങൾ ലഭിച്ചു.
2025 അവസാനമോ 2026ൻ്റെ തുടക്കത്തിലോ ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് യൂനുസ് പറഞ്ഞു.












Click it and Unblock the Notifications