Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലെബനനിലെ പേജര്‍ ആക്രമണത്തിന് അനുമതി കൊടുത്തത് ഞാന്‍ തന്നെ'; സമ്മതിച്ച് നെതന്യാഹു

ജറുസലേം: ലെബനന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ഹിസ്ബുള്ളയ്ക്കെതിരായ പേജര്‍ ആക്രമണത്തിന് താന്‍ തന്നെയാണ് അനുമതി നല്‍കിയത് എന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സെപ്തംബറില്‍ ആയിരുന്നു ഹിസ്ബുള്ളയുടെ ആശയവിനിമയ ഉപാധിയായ പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ 37 പേര്‍ കൊല്ലപ്പെടുകയും 3000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ലയെ വധിച്ചതിന് ശേഷം ഇസ്രായേല്‍ സൈന്യം ബെയ്റൂട്ടില്‍ ഓപ്പറേഷന്‍ നടത്തിയെന്ന് ഞായറാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ നെതന്യാഹു സമ്മതിച്ചു. 'പ്രതിരോധ സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ തലത്തില്‍ അവരുടെ മേലധികാരികളുടേയും എതിര്‍പ്പ് അവഗണിച്ചാണ് പേജര്‍ ഓപ്പറേഷനും നസ്റല്ലയെ ഉന്മൂലനവും നടത്തിയത്,' ' നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

Benjamin Netanyahu

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വക്താവ് ഒമര്‍ ദോസ്ത്രിയും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം ലെബനനിലെ ഇസ്രയേലി ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കിയ പേജര്‍ ആക്രമണങ്ങളെക്കുറിച്ച് ടെല്‍ അവീവിനെതിരെ ബെയ്‌റൂട്ട് ഐക്യരാഷ്ട്രസഭയില്‍ പരാതി നല്‍കിയിട്ടുണ്ട്. ''അന്താരാഷ്ട്ര മാനുഷിക നിയമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പലര്‍ക്കും ഈ രീതി സ്വീകരിക്കാനുള്ള വഴി തുറന്നേക്കാം.

ഇത് അപലപിച്ചില്ലെങ്കില്‍ വളരെ അപകടകരമായ ഒരു മാതൃകയാണ്. ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പോലും അപകടകരവും മാരകവുമാകുന്ന ഒരു സാഹചര്യത്തിലാണ് ഞങ്ങള്‍,' ലെബനീസ് മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ 18 നായിരുന്നു ലെബനനിലെ ഇറാന്‍ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ള ഉപയോഗിച്ച ആയിരക്കണക്കിന് പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചത്.

ജിപിഎസും മൈക്രോഫോണുകളും ക്യാമറകളുമില്ലാത്ത ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിക്കുന്ന പേജറുകള്‍ ഇസ്രായേലി നിരീക്ഷണം ഒഴിവാക്കാന്‍ ഉദ്ദേശിച്ച് നിര്‍മിച്ചവയാണ്. ഹിസ്ബുള്ളയ്ക്ക് കൈമാറുന്നതിന് മുമ്പ് പേജറുകളില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിക്കുകയായിരുന്നു. ലെബനന്‍ അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തലുകളില്‍ പേജറുകള്‍ ബൂബി കെണിയില്‍ കുടുങ്ങിയതായി കണ്ടെത്തിയതായി സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി.

തായ്വാനീസ് നിര്‍മ്മാതാക്കളായ ഗോള്‍ഡ് അപ്പോളോയ്ക്ക് വേണ്ടി ഹംഗറി ആസ്ഥാനമായുള്ള ബിഎസി കണ്‍സള്‍ട്ടിംഗ് ആണ് പേജറുകള്‍ നിര്‍മ്മിച്ചത്. ബിഎസി ഇസ്രായേല്‍ മുന്നണിയുടെ ഭാഗമാണെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം അഴിച്ചുവിട്ടതിന് ശേഷം ഒരു വര്‍ഷത്തിലേറെയായി മിഡില്‍ ഈസ്റ്റ് പ്രക്ഷുബ്ധമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്.

ഇസ്രായേലിനെതിരെ ഹമാസിനൊപ്പം ഇറാനും ഹിസ്ബുള്ളയുമെല്ലാം പ്രത്യാക്രമണം നടത്തിയിരുന്നു. ഇസ്രായേലിനെതിരായ ആക്രമണത്തില്‍ ഇറാന്‍ അവരുടെ ഹൈപ്പര്‍സോണിക് ഫത്താഹ് മിസൈലുകള്‍ ഉപയോഗിച്ചു എന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് പറയുന്നത്. എന്നാല്‍ ഇറാന്റെ ആക്രമണത്തിന് ശേഷം മിക്ക മിസൈലുകളും ഇസ്രായേലും യുഎസിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ സഖ്യവും തടഞ്ഞുവെന്നാണ് നെതന്യാഹു പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+