Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ വീണ്ടും നെതന്യാഹുവിന് കീഴില്‍; ആശങ്കയില്‍ പലസ്തീനികള്‍

ടെല്‍ അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും അധികാരമേറ്റു. ബെഞ്ചമിന്‍ നെതന്യാഹു ഇത് ഒമ്പതാം തവണയാണ് ഇസ്രായേല്‍ പ്രധാമന്ത്രി പദത്തില്‍ എത്തുന്നത്. രാജ്യത്ത് എറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തി എന്ന റെക്കോര്‍ഡും നെതന്യാഹുവിന്റെ പേരിലാണ്. 120 അംഗങ്ങളുളള ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റിലെ 63 അംഗങ്ങള്‍ നെതന്യാഹുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അഞ്ച് തെരഞ്ഞെടുപ്പുകള്‍ക്കാണ് ഇസ്രായേല്‍ സാക്ഷ്യം വഹിച്ചത്. തങ്ങള്‍ക്ക് വോട്ട് ചെയ്തവരേയും അല്ലാത്തവരേയും തന്റെ സര്‍ക്കാര്‍ സേവിക്കും എന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും, സഖ്യകക്ഷികളായ അള്‍ട്രാ ഓര്‍ത്തഡോക്സ്, അള്‍ട്രാനാഷണലിസ്റ്റ് എന്നിവരുമാണ് ഒന്നാമതെത്തിയത്.

benjamin

തുടര്‍ച്ചയായ 12 വര്‍ഷത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ വര്‍ഷം നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായിരുന്നു. എന്നാല്‍ നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ 120 സീറ്റുകളുള്ള പാര്‍ലമെന്റില്‍ നെതന്യാഹു നയിക്കുന്ന തീവ്ര വലത് സഖ്യത്തിന് വീണ്ടും ഭൂരിപക്ഷം ലഭിക്കുകയായിരുന്നു. 120 അംഗ സെനറ്റില്‍ 54 എം എല്‍ എമാരാണ് നെതന്യാഹുവിനെതിരെ വോട്ട് ചെയ്തത്.

അതേസമയം നെതന്യാഹുവിന്റെ തിരിച്ച് വരവ് ഫലസ്തീനികള്‍ക്കിടയിലും ഇടതുപക്ഷ ഇസ്രയേലികളിലും ആശങ്ക ജനിപ്പിക്കുന്നുണ്ട്. 1996 നും 1999 നും ഇടയിലും 2009 നും 2021 നും ഇടയിലും നെതന്യാഹും ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്നു. 'അറബ്-ഇസ്രായേല്‍ സംഘര്‍ഷം' അവസാനിപ്പിക്കുക എന്നതാണ് തന്റെ മുന്‍ഗണന എന്നും അതോടൊപ്പം ഇറാന്റെ ആണവ പദ്ധതി നിര്‍ത്തുകയും ഇസ്രായേലിന്റെ സൈനിക ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ഇസ്രായേല്‍ അധിനിവേശത്തിന്‍ കീഴില്‍ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ഫലസ്തീന്‍കാരുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കാന്‍ പുതിയ ഗവണ്‍മെന്റിന്റെ രൂപീകരണം സാധ്യത കല്‍പിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഫലസ്തീനികള്‍ 2006 മുതല്‍ ഇസ്രാലേയില്‍ നിന്ന് ക്രൂരമായ ആക്രമണം നേരിടുന്നുണ്ട്. നിയന്ത്രണ രേഖകള്‍ ലംഘിക്കരുത് എന്ന് കഴിഞ്ഞ ദിവസം ജോര്‍ദാന്‍ രാജാവ് അബ്ദുള്ള ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തങ്ങളുമായി ഒരു സംഘട്ടനത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തങ്ങള്‍ അതിന് തയ്യറാണ് എന്നായിരുന്നു അബ്ദുള്ള രാജാവ് സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+