ഇസ്രായേല്‍ വീണ്ടും നെതന്യാഹുവിന് കീഴില്‍; ആശങ്കയില്‍ പലസ്തീനികള്‍
ടെല്‍ അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും അധികാരമേറ്റു. ബെഞ്ചമിന്‍ നെതന്യാഹു ഇത് ഒമ്പതാം തവണയാണ് ഇസ്രായേല്‍ പ്രധാമന്ത്രി പദത്തില്‍ എത്തുന്നത്. രാജ്യത്ത് എറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തി എന്ന റെക്കോര്‍ഡും നെതന്യാഹുവിന്റെ പേരിലാണ്. 120 അംഗങ്ങളുളള ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റിലെ 63 അംഗങ്ങള്‍ നെതന്യാഹുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അഞ്ച് തെരഞ്ഞെടുപ്പുകള്‍ക്കാണ് ഇസ്രായേല്‍ സാക്ഷ്യം വഹിച്ചത്. തങ്ങള്‍ക്ക് വോട്ട് ചെയ്തവരേയും അല്ലാത്തവരേയും തന്റെ സര്‍ക്കാര്‍ സേവിക്കും എന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും, സഖ്യകക്ഷികളായ അള്‍ട്രാ ഓര്‍ത്തഡോക്സ്, അള്‍ട്രാനാഷണലിസ്റ്റ് എന്നിവരുമാണ് ഒന്നാമതെത്തിയത്.

തുടര്‍ച്ചയായ 12 വര്‍ഷത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ വര്‍ഷം നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായിരുന്നു. എന്നാല്‍ നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ 120 സീറ്റുകളുള്ള പാര്‍ലമെന്റില്‍ നെതന്യാഹു നയിക്കുന്ന തീവ്ര വലത് സഖ്യത്തിന് വീണ്ടും ഭൂരിപക്ഷം ലഭിക്കുകയായിരുന്നു. 120 അംഗ സെനറ്റില്‍ 54 എം എല്‍ എമാരാണ് നെതന്യാഹുവിനെതിരെ വോട്ട് ചെയ്തത്.
അതേസമയം നെതന്യാഹുവിന്റെ തിരിച്ച് വരവ് ഫലസ്തീനികള്‍ക്കിടയിലും ഇടതുപക്ഷ ഇസ്രയേലികളിലും ആശങ്ക ജനിപ്പിക്കുന്നുണ്ട്. 1996 നും 1999 നും ഇടയിലും 2009 നും 2021 നും ഇടയിലും നെതന്യാഹും ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്നു. 'അറബ്-ഇസ്രായേല്‍ സംഘര്‍ഷം' അവസാനിപ്പിക്കുക എന്നതാണ് തന്റെ മുന്‍ഗണന എന്നും അതോടൊപ്പം ഇറാന്റെ ആണവ പദ്ധതി നിര്‍ത്തുകയും ഇസ്രായേലിന്റെ സൈനിക ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇസ്രായേല്‍ അധിനിവേശത്തിന് കീഴില്‍ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ഫലസ്തീന്കാരുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കാന്‍ പുതിയ ഗവണ്മെന്റിന്റെ രൂപീകരണം സാധ്യത കല്പിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഫലസ്തീനികള്‍ 2006 മുതല്‍ ഇസ്രാലേയില്‍ നിന്ന് ക്രൂരമായ ആക്രമണം നേരിടുന്നുണ്ട്. നിയന്ത്രണ രേഖകള്‍ ലംഘിക്കരുത് എന്ന് കഴിഞ്ഞ ദിവസം ജോര്‍ദാന്‍ രാജാവ് അബ്ദുള്ള ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
തങ്ങളുമായി ഒരു സംഘട്ടനത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തങ്ങള്‍ അതിന് തയ്യറാണ് എന്നായിരുന്നു അബ്ദുള്ള രാജാവ് സി എന്‍ എന്നിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications