ഹമാസ് മാത്രമല്ല, ഇസ്രായേലിനെ മൂന്ന് ഭാഗത്തു നിന്നും നേരിടാന്‍ നീക്കം... യുദ്ധതന്ത്രം മാറ്റുന്നു
ടെല്‍ അവീവ്: ഇസ്രായേലിനെതിരായ യുദ്ധത്തില്‍ ഹമാസ് തന്ത്രം മാറ്റുകയാണോ. ഇന്ന് മൂന്ന് ഭാഗത്ത് നിന്നാണ് ഇസ്രായേലിന് നേരെ ആക്രമണം നടന്നത്. എന്നാല്‍ എല്ലാ മേഖലയിലും കടുത്ത പ്രത്യാക്രമണം ഇസ്രായേല്‍ തുടരുകയാണ്. ഹമാസിനെ സഹായിക്കാന്‍ കൂടുതല്‍ സംഘങ്ങള്‍ എത്തുന്നു എന്നാണ് പുതിയ നീക്കത്തില്‍ നിന്ന് മനസിലാകുന്നത്. അതിനിടെ ഇസ്രായേലിലേക്ക് അമേരിക്കന്‍ ആയുധങ്ങള്‍ എത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെയാണ് ഹമാസ് അപ്രതീക്ഷിതമായ നീക്കം ഇസ്രായേലിനെതിരെ തുടങ്ങിയത്. കര, നാവിക, വ്യോമ മാര്‍ഗമുള്ള ആക്രമണം ആദ്യമായിട്ടായിരുന്നു. ആദ്യം പകച്ചുപോയ ഇസ്രായേല്‍ പിന്നീട് കൂടുതല്‍ സൈനികരെ രംഗത്തിറക്കി പ്രത്യാക്രമണം തുടങ്ങി. ഇസ്രായേലിലേക്ക് കയറിയ സായുധ സംഘങ്ങളെ ആക്രമിക്കുന്നതിനൊപ്പം തന്നെ ഗാസയിലേക്കും മിസൈല്‍ ആക്രമണം നടത്തി.

അതിനിടെയാണ് മറ്റുചില സംഘങ്ങള്‍ കൂടി ഇസ്രായേലിനെ ആക്രമിക്കാന്‍ തുടങ്ങിയത്. ലബ്നാനില്‍ നിന്ന് ഹിസ്ബുല്ലയുടെ ആക്രമണം ഇസ്രായേലിനെ ലക്ഷ്യമിട്ടുണ്ടായി. ലബ്നാനിലേക്ക് ഇസ്രായേലും മിസൈല്‍ ആക്രമണം നടത്തി. തൊട്ടുപിന്നാലെ സിറിയയില്‍ നിന്നും ഇസ്രായേലിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നു. ഇവിടെയും ശക്തമായ പ്രഹരമാണ് ഇസ്രായേല്‍ ഏല്‍പ്പിച്ചത്.
ഹമാസിനെ പിന്തുണച്ച് ഹിസ്ബുല്ല എത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ലബ്നാനില്‍ നിന്നുള്ള ആക്രമണം ഇസ്രായേല്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിറിയ കൂടി ആക്രമണം തുടങ്ങിയതാണ് പുതിയ സംഭവം. ഇസ്രായേലിനെ ആക്രമിക്കരുതെന്ന് യുഎഇ സിറിയയെ താക്കീത് ചെയ്തുവെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, അമേരിക്കന്‍ ആയുധങ്ങള്‍ കൂടി ഇസ്രായേലിന് ലഭിക്കുന്നതോടെ ആക്രമണം ശക്തമാകുമെന്ന് കരുതുന്നു. ഗാസയില്‍ സര്‍വകലാശാലയും ആരോഗ്യ കേന്ദ്രവും ഇസ്രായേല്‍ സൈന്യം തകര്‍ത്തു. ആംബുലന്‍സിന് നേരെയും ആക്രമണമുണ്ടായി. ഗാസയില്‍ കൊല്ലപ്പെടുന്നവരില്‍ കൂടുതലും കുട്ടികളും സ്ത്രീകളുമാണ്. ഇസ്രായേല്‍ ആക്രമണത്തില്‍ തങ്ങളുടെ 9 ജീവനക്കാര്‍ കൊല്ലപ്പെട്ടുവെന്ന് യുഎന്‍ അറിയിച്ചു. ഗാസയില്‍ വൈകാതെ വൈദ്യുതി തീരും.
യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിനകം 3000 കവിഞ്ഞിട്ടുണ്ട്. 1200 പേര് ഇസ്രായേലികളാണ്. കൂടാതെ ഹമാസ് ആക്രമണത്തില്‍ ഇസ്രായേലിലെ വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. അഷ്കലോണിലേക്ക് കൂടുതല്‍ ആക്രമണം നടത്തിയെന്ന് ഹമാസ് അറിയിച്ചു. ചില കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ ഗാസ അതിര്‍ത്തി പ്രദേശം ഇസ്രായേല്‍ സൈന്യം തിരിച്ചുപിടിച്ചുവെന്നാണ് വിവരം. വൈകാതെ കരയാക്രണം തുടങ്ങിയേക്കും.
അതിനിടെ, ഇസ്രായേല്‍ സൈന്യം പൗരന്മാരെ യുദ്ധത്തിന് ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ നിയമ പ്രകാരം 18 വയസ് തികഞ്ഞ യുവതീ യുവാക്കള്‍ നിര്‍ബന്ധമായും സൈനിക സേവനം നടത്തേണ്ടതുണ്ട്. ചുരുങ്ങിയത് രണ്ടര വര്‍ഷമാണ് നിര്‍ബന്ധ സേവനം. ഇസ്രായേല്‍ പൗരന്മാര്ക്ക് കൂടി ആയുധം നല്കിയാല് വലിയ നാശനഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്. പഴയ ഗസ ഇനിയുണ്ടാകില്ലെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications