അറബ് സൈന്യം വരുന്നു; ഈജിപ്തും സൗദിയും നയിക്കും, നാറ്റോ മോഡല്‍ നീക്കം എന്ന് റിപ്പോര്‍ട്ട്
ദോഹ: യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ പിറന്ന സൈനിക സഖ്യമാണ് നാറ്റോ. അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റു വന്‍ ശക്തികള്‍ കൂടി ഇതിന്റെ ഭാഗമാണ്. അംഗരാജ്യങ്ങളുടെ സുരക്ഷയാണ് പ്രധാന അജണ്ട. സമീപകാലങ്ങളില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നടന്ന മിക്ക അധിനിവേശങ്ങള്‍ക്ക് പിന്നിലും ഈ സൈനിക സഖ്യമായിരുന്നു. അഫ്ഗാനിലും ഇറാഖിലുമെല്ലാം നാറ്റോ അധിനിവേശം നടത്തിയിരുന്നു.
എന്നാല്‍ പുതിയ വാര്‍ത്ത മറ്റൊന്നാണ്. നാറ്റോ സൈനിക സഖ്യത്തിന്റെ മാതൃകയില്‍ അറബ് രാജ്യങ്ങളുടെ സൈനിക സഖ്യം വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈജിപ്ത് ആണ് ഇതിന് മുന്‍കൈ എടുക്കുന്നതത്രെ. നേരത്തെ ഈ വിഷയം ജിസിസി രാജ്യങ്ങളുടെ ചര്‍ച്ചയിലുണ്ടായിരുന്നു എങ്കിലും ഖത്തറിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഈജിപ്ഷ്യന്‍ സൈനിക ഓഫീസര്‍മാരെ ഉദ്ധരിച്ചാണ് അറബ് സഖ്യസേനയെ കുറിച്ചുള്ള വാര്‍ത്ത രാജ്യാന്തര മാധ്യമങ്ങളില്‍ വന്നിരിക്കുന്നത്. ലബ്നാനിലെയും ഇസ്രായേലിലെയും മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ഈജിപ്തിലെ സൈന്യം ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ദോഹയില്‍ അറബ് ഉച്ചകോടി നടക്കാനിരിക്കെയാണ് വാര്‍ത്തകള്‍.
ഇസ്രായേല്‍ സൈന്യം അപ്രതീക്ഷിതമായി ഖത്തറില്‍ ആക്രമണം നടത്തിയത് അറബ് മേഖലയില്‍ അസ്ഥിരത പടര്‍ത്തിയിട്ടുണ്ട്. പൊതുവേ സമാധാനപരമായ അന്തരീക്ഷമുള്ള ഖത്തറില്‍, പല വിഷയങ്ങളിലും സമാധാന ശ്രമങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന രാജ്യത്ത് ഇസ്രായേല്‍ ആക്രമണം നടത്തിയതോടെ ജിസിസി രാജ്യങ്ങള്‍ക്ക് അമേരിക്ക നല്കുന്ന സുരക്ഷയിലും അവിശ്വാസം വളര്‍ന്നിട്ടുണ്ട്.
ഇസ്രായേലിന് ആശങ്ക
പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈന്യത്തിന്റെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണ്. എന്നിട്ടും ഇസ്രായേല്‍ ആക്രമണം തടയാന്‍ സാധിച്ചില്ല. ജിസിസിയിലെ മിക്ക രാജ്യങ്ങളിലും അമേരിക്കന്‍ സൈനികര്‍ തമ്പടിക്കുന്നുണ്ട്. മേഖലയുടെ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് ഈ സൈനിക ക്യാമ്പുകള്‍. ഇതിന് വലിയ പണവും അറബ് രാജ്യങ്ങള്‍ ചെലവഴിക്കുന്നു. എന്നിട്ടും സുരക്ഷ ഉറപ്പാക്കാനായില്ല എന്നാണ് പൊതുവികാരം.
ഈ വേളയിലാണ് നേരത്തെ ചര്‍ച്ചയിലുണ്ടായിരുന്ന അറബ് സൈന്യം എന്ന ആശയം വീണ്ടും ചര്ച്ചയാകുന്നതത്രെ. ദോഹയിലെ അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയില്‍ വിഷയം ചര്‍ച്ച ചെയ്തേക്കും. ഈജിപ്ത് ആയിരിക്കും സൈനിക സഖ്യത്തിന് നേതൃത്വം നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സൗദി അറേബ്യ രണ്ടാം കക്ഷിയാകുമെന്നും പറയുന്നു.
ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത് ചര്‍ച്ച പ്രാഥമിക ഘട്ടത്തിലാണെന്നും മുന്നോട്ട് പോയാല്‍ മാത്രമേ ബാക്കി കാര്യങ്ങളില്‍ വ്യക്തത വരൂ എന്നുമാണ്. അറബ് സേന വന്നാല്‍ മേഖലയുടെ സുരക്ഷ ഈ സൈന്യം ഏറ്റെടുത്തേക്കും. എന്നാല്‍ ഇതിനെ സംശയത്തോടെയാണ് ഇസ്രായേല്‍ കാണുന്നത്. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ തകര്‍ക്കുന്ന നീക്കമാണിത് എന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യിര് ലാപിഡ് പറയുന്നു. അബ്രഹാം കരാര്‍ തകര്‍ക്കുന്ന നീക്കമാകുമിത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രവാസികൾക്ക് ആശ്വാസം; വ്യോമപാത ഭാഗികമായി തുറന്ന് ഖത്തർ, യാത്രക്കാർ ശ്രദ്ധിക്കുക -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
വീഴാതെ പിടിച്ചുനിന്ന് ദുബായിലെ സ്വര്‍ണ വിപണി; യുദ്ധത്തിന് ശേഷം സംഭവിച്ചത് ഇത് -
"അടുത്തത് ആര്?" ഇറാനിലെ പുതിയ നേതാവിനെയും വധിക്കുമെന്ന് ഇസ്രായേൽ -
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും -
ഇറാന്റെ മാപ്പപേക്ഷ കീഴടങ്ങലെന്ന് ട്രംപ്; മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ നന്ദി പറഞ്ഞു; വീണ്ടും മുന്നറിയിപ്പ് -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു?











Click it and Unblock the Notifications