Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ്; 'ബന്ധത്തില്‍ ഉലച്ചിലുണ്ടാകില്ല'

ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറുമെന്ന് തന്റെ പാര്‍ട്ടി ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) നേതാവ് മിര്‍സ ഫഖ്രുല്‍ ഇസ്ലാം ആലംഗീര്‍. ഈ വിഷയം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഒരു തടസമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹസീനയെ കൈമാറുന്നതുമായി ബന്ധപ്പെട്ട ഏതൊരു നീക്കവും നിയമനടപടികളെയും അന്താരാഷ്ട്ര നിയമങ്ങളെയും പിന്തുടരുമെന്ന് ഫഖ്രുല്‍ പറഞ്ഞു.

''അത് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിലവിലുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി അത് നടക്കും. ബംഗ്ലാദേശ് ഇതിനകം തന്നെ അവരെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് വ്യക്തമാണ്, ''അദ്ദേഹം പറഞ്ഞു. 2024 ഓഗസ്റ്റ് മുതല്‍ ഹസീന ഇന്ത്യയിലാണ് താമസിക്കുന്നത്. ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭം അവരെ സ്ഥാനമൊഴിയാനും രാജ്യം വിടാനും നിര്‍ബന്ധിതരാക്കി.

BNP

2024 ലെ പ്രതിഷേധങ്ങളെ അക്രമാസക്തമായ അടിച്ചമര്‍ത്തിയതില്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസില്‍ 2025 നവംബറില്‍ ഒരു പ്രത്യേക ട്രൈബ്യൂണല്‍ അവര്‍ക്ക് വധശിക്ഷ വിധിച്ചു. ബിഎന്‍പി അധികാരത്തില്‍ വന്നാല്‍, ഹസീനയെ കൈമാറാന്‍ ഔദ്യോഗികമായി ശ്രമിക്കുമോ എന്ന ചോദ്യത്തിന്, സ്ഥാപിത നിയമ ചട്ടക്കൂടുകള്‍ക്കനുസൃതമായി മാത്രമേ വിഷയം മുന്നോട്ട് പോകൂ എന്ന് ഫഖ്രുല്‍ ആവര്‍ത്തിച്ചു.

ബംഗ്ലാദേശും ഇന്ത്യയും തമ്മില്‍ ഇതിനകം ഒരു കൈമാറ്റ ഉടമ്പടി നിലവിലുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. ഹസീനയെ കൈമാറുന്നത് ന്യൂഡല്‍ഹിയും ധാക്കയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി, ഫക്രുല്‍ ആ സാധ്യത തള്ളിക്കളഞ്ഞു.

'ഇത് ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ഒരു തടസ്സമാകില്ല. അവര്‍ അവിടെ ഉണ്ടെന്ന് ഇന്ത്യ ഒരിക്കലും നിഷേധിച്ചിട്ടില്ല. ഇന്ത്യ ഹസീനയെ തിരിച്ചയക്കില്ലെന്ന് അവര്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അക്കാലത്ത് നടക്കുന്ന വികസനത്തെ ആശ്രയിച്ചിരിക്കും ഇതെല്ലാം. സമയമാണ് ഏറ്റവും നല്ല രോഗശാന്തിക്കാരന്‍,' അദ്ദേഹം പറഞ്ഞു. ബിഎന്‍പിയുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളും താരിഖ് റഹ്‌മാന്റെ അടുത്ത സഹായിയുമാണ് ഫഖ്രുള്‍.

റഹ്‌മാന്റെ ഇംഗ്ലണ്ടിലെ പ്രവാസകാലം ഉള്‍പ്പെടെ നിരവധി പതിറ്റാണ്ടുകളായി ബംഗ്ലാദേശില്‍ പാര്‍ട്ടിയെ അദ്ദേഹം നയിച്ചിട്ടുണ്ട്. 2024 ലെ പ്രക്ഷോഭത്തിനുശേഷം നടന്ന ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിഎന്‍പി വന്‍ വിജയം നേടിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന വന്നത്. സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2025 ല്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിനെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കി.

അതിനിടെ നിയമപരവും നയതന്ത്രപരവുമായ മാര്‍ഗങ്ങളിലൂടെ ഹസീനയുടെ തിരിച്ചുവരവിനായി പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരും എന്ന് മുതിര്‍ന്ന ബിഎന്‍പി നേതാവ് സലാഹുദ്ദീന്‍ അഹമ്മദ് പറഞ്ഞു. 'വിദേശകാര്യ മന്ത്രാലയം ഈ വിഷയം ഏറ്റെടുത്തിട്ടുണ്ട്, ഞങ്ങള്‍ ആ നീക്കത്തെ പിന്തുണയ്ക്കുന്നു. നിയമപ്രകാരം അവരെ കൈമാറാന്‍ ഞങ്ങള്‍ എപ്പോഴും സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് രണ്ട് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഒരു പ്രശ്‌നമാണ്,' വിചാരണ നേരിടാന്‍ അവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കണമെന്ന് ഇന്ത്യയോട് അദ്ദേഹം ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+