സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും ബഹിരാകാശത്ത് തനിച്ചാക്കി സ്റ്റാർലൈനർ തിരിച്ചെത്തി
ബോയിംഗിൻ്റെ സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്ന് ഭൂമിയിലേക്ക് മടങ്ങി. ബഹിരാകാശയാത്രികരായ സുനിതാ വില്യംസും ബാരി ഇ വിൽമോറും ഇല്ലാതെയാണ് സ്റ്റാർ ലൈനറിന്റെ മടക്കം. ന്യൂമെക്സിക്കോയിലെ വൈറ്റ് സാന്‍ഡ്സ് സ്പെയ്സ് ഹാര്‍ബറില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30-ഓടെയാണ് സ്റ്റാർ ലൈനർ സുരക്ഷിതമായി ഇറങ്ങിയത്.
നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും വഹിച്ച് ബഹിരാകാശ നിലയത്തിലെത്തിയ പേടകം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഏകദേശം ആറ് മണിക്കൂർ സമയമാണ് ബഹിരാകാശ നിലയത്തില്‍ നിന്നും ഭൂമിയിലേക്കുമുള്ള മടക്ക യാത്രക്ക് സ്റ്റാർലൈന്‍ എടുത്തത്.

പാരച്യൂട്ടുകളുടേയും എയർബാഗുകളുടേയും സഹായത്തോടെയായിരുന്നു പേടകം സുരക്ഷിതമായി ഇറക്കിയത്. പേടക്കം ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നാസ എക്സിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. വർഷങ്ങളുടെ പഠനത്തിനും ഗവേഷണത്തിനും ശേഷം ജൂണ്‍ അഞ്ചിനായിരുന്നു സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും വഹിച്ച് പേടകം ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്.
മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. ദിവസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ദൗത്യം മാത്രമായിട്ടായിരുന്നു പദ്ധതി തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളാല്‍ ദൗത്യം രണ്ട് മാസത്തോളം നീണ്ടിരിക്കുകയാണ്. യാത്രയ്ക്കിടെയുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളിലെ തകരാറും കാരണമാണ് പദ്ധതികള്‍ നീണ്ടുപോയിരിക്കുന്നത്.
തകരാർ പരിഹരിക്കാനുള്ള ശ്രമം ഇതുവരെ വിജയകരമായിട്ടില്ല. സുനിതയും ബുച്ചും ഇതേ പേടകത്തില്‍ മടങ്ങിയാല്‍ ജീവന് അപകടത്തിലായേക്കും എന്ന കനത്ത ആശങ്ക നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതോടെയാണ് ആളില്ലാതെയുള്ള മടക്കം. ആളില്ലാതെ മടങ്ങുമ്പോഴും സുരക്ഷിതമായി പേടകം പുറത്ത് ഇറങ്ങുമോയെന്ന് ഉറപ്പുണ്ടായിരുന്നില്ല.
യാത്രക്കാരെ 2025 ഫെബ്രുവരിയില്‍ സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ തിരിച്ചെത്തിക്കാനാണ് നിലവില്‍ നാസ തീരുമാനിച്ചിരിക്കുന്നത്. കേടായ ത്രസ്റ്ററുകളില്‍ നാലെണ്ണത്തിന്റെ തകരാര്‍ പരിഹരിച്ചതായി ബോയിങ് പ്രഖ്യാപിക്കുകയും തങ്ങളുടെ പേടകത്തില്‍ തന്നെ ബഹിരാകാശ സഞ്ചാരികളെ തിരിച്ചെത്തിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ നാസ ഇതില്‍ തൃപ്തരായിരുന്നില്ല.
സാങ്കേതിക തകരാര്‍ പരിഹരിക്കാത്ത സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ഭൂമിയിലേക്കുള്ള പ്രവേശനം പരാജയപ്പെട്ടാല്‍ 96 മണിക്കൂര്‍ നേരത്തേക്ക് മാത്രമുള്ള ഓക്സിജനുമായി യാത്രികര്‍ കുടുങ്ങി പോകാനുള്ള ശക്തമാണ്. അതിന് പുറമെ പേടകത്തിലെ താപകവചം പരാജയപ്പെടാനും പേടകത്തിനുള്ളിലെ താപനില വലിയ രീതിയില്‍ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. ഇതോടെയാണ് സ്റ്റാര്‍ലൈനര്‍ ഓഴിവാക്കി മറ്റ് വഴികള്‍ സ്വീകരിക്കാന്‍ നാസ തീരുമാനിച്ചത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications