പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കടുത്ത ഇറാന് വിരോധി; യുഎസ് ഇറാനെ ആക്രമിക്കുമോ?
തെല്‍അവീവ്: പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയുക്തനായ ജോണ്‍ ബോള്‍ട്ടണ്‍ കടുത്ത ഇറാന് വിരോധിയെന്ന് റിപ്പോര്‍ട്ട്. നിലവിലെ ഉപദേഷ്ടാവ് മക്മാസ്റ്ററെ നീക്കിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇദ്ദേഹത്തെ തല്‍സ്ഥാനത്ത് അവരോധിച്ചതോടെ ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങള്‍ക്ക് ശക്തിപകരുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഇറാനെ ആക്രമിക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചു
ബോള്ട്ടന് നേരത്തേ ഇറാനെ ആക്രമിക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചിരുന്നതായി മുന്‍ ഇസ്രായേലി പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. യുഎന്നിലെ യുഎസ് അംബാസഡറായിരുന്ന സമയത്താണ് ജോണ്‍ ബോള്ട്ടന് ഇറാനെ ആക്രമിക്കാന്‍ തനിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് 2002 മുതല്‍ 2006 വരെ ഇസ്രായേല്‍ പ്രതിരോധ തലവനായിരുന്ന ഷോള് മൊഫാസ് പറഞ്ഞു. തെല്‍ അവീവില്‍ നടന്ന ഒരു സമ്മേളനത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജോര്‍ജ് ബുഷ് പ്രസിഡന്റായിരിക്കുമ്പോഴായിരുന്നു സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി.

ബലപ്രയോഗം ബോള്‍ട്ടന്റെ രീതി
എന്നാല്‍ ഇറാനെ ആക്രമിക്കുന്നത് പന്തിയല്ലെന്ന നിലപാടായിരുന്നു തനിക്കെന്നും ഇറാന് തങ്ങളെ ആക്രമിക്കുമെന്ന് ഉറപ്പാവുന്ന ഘട്ടത്തില്‍ മാത്രമേ അത്തരമൊരു നിലപാട് സ്വീകരിക്കാവൂ എന്നുമാണ് തന്റെ അഭിപ്രായെന്നും ഷോള് മൊഫാസ് പറഞ്ഞു. യു.എന്നിലെ അംബാസഡറായിരിക്കെ പലവിഷയങ്ങളിലും ഇരുക്കുമുഷ്ടി നിലപാട് സ്വീകരിച്ച അദ്ദേഹം, മിക്ക രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുമായി നല്ല ബന്ധത്തിലായിരുന്നില്ല.

ഇറാന് ആണവ കരാറിനെതിരായ നിലപാട്
ഇറാനെതിരായ ഉപരോധം ലഘൂകരിക്കുന്നതിന് പകരമായി അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി അന്താരാഷ്ട്ര ആണവ കരാര്‍ ഒപ്പുവയ്ക്കുന്നതിനെ ശക്തമായി എതിര്‍ത്തയാളായിരുന്നു ട്രംപിന്റെ പുതിയ ഉപദേഷ്ടാവായ ബോള്ട്ടന്. ആണവകരാറിനെ വിമര്‍ശിച്ച് ഇദ്ദേഹം ന്യുയോര്‍ക്ക് ടൈംസില്‍ 'ടു സ്റ്റോപ്പ് ഇറാന്‍സ് ബോംബ്, ബോംബ് ഇറാന്' എന്ന തലക്കെട്ടിലെഴുതിയ ലേഖലനത്തില്‍ ഇറാനു മേല്‍ ബോംബിടുകയാണ് ഇറാന് ആണവ ബോംബ് ആര്‍ജ്ജിക്കുന്നത് തടയാനുള്ള വഴിയെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഇറാനെ ആക്രമിക്കുമോ?
ഇറാന് ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറണമെന്ന് ശക്തമായി വാദിക്കുകയും അതിനു വേണ്ടിയുള്ള നീക്കങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ ഉപദേശകന്റെ നിയമനം കരാറിന്റെ മരണമണിയാവുമോ എന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇറാനെതിരേ ശക്തമായ നിലപാടെടുക്കുന്ന സൗദി അറേബ്യയുമായുള്ള അമേരിക്കയുടെ ബന്ധം കൂടുതല്‍ ശക്തമായ പശ്ചാത്തലത്തില്‍ യു.എസ് ഇറാനെ നേരിട്ട് അക്രമിക്കുകയോ ഇറാനെ ആക്രമിക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കുകയോ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് വിലയിരുത്തല്‍.
-
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ സൂചന നൽകി ട്രംപ്; 'ഞങ്ങൾ ലക്ഷ്യത്തോട് അടുത്തിരിക്കുന്നു' -
മൊജ്തബ ഖാംനഇ എവിടെ? അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് ഇറാന്; പുതിയ വീഡിയോ പുറത്തുവിട്ടു -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
നാട്ടിലേക്കുളള യാത്ര മുടങ്ങി പ്രവാസികൾ, അടിയന്തര കേന്ദ്ര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ്












Click it and Unblock the Notifications