ബോറിസ് ജോണ്‍സന്റെ സ്ഥിതി അതിഗുരുതരം... വെന്റിലേറ്റര്‍ വേണ്ടി വരും, ഡോക്ടര്‍മാര്‍ പറയുന്നു!!
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് ആരോഗ്യ വിദഗ്ധര്‍. അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് ഇക്കാര്യം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. ജോണ്‍സന്റെ ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ വര്‍ധിച്ചെന്ന് വിദഗ്ധര്‍ പറയുന്നു. കടുത്ത തോതില്‍ അവശനാണ് അദ്ദേഹം. രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലാണ്. വെന്റിലേറ്ററിന്റെ സഹായം അദ്ദേഹത്തിന് അത്യാവശ്യമാണ്. നിലവില്‍ ശ്വസിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് വെന്റിലേറ്ററിന്റെ സഹായം തേടുന്നത്. മെഡിക്കല്‍ വിദഗ്ധര്‍ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ ബ്രിട്ടന് കടുത്ത ആശങ്കകള്‍ സമ്മാനിക്കുന്നതാണ്.

ബോറിസ് ജോണ്സന് ശ്വസിക്കുന്നതിനായി സഹായങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നു. കണ്ഡിന്യൂവസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍ എന്ന സംവിധാനമാണ് ജോണ്നായി ഡോക്ടര്‍മാര്‍ ശ്വസിക്കുന്നതിനായി നല്‍കുന്നത്. ഓക്സിജന്‍ മാസ്കും ഫുള്‍ വെന്റിലേഷനും തമ്മിലുള്ള അകലം കുറയ്ക്കാനാണ് ഈ സംവിധാനം. കോവിഡ് രോഗികള്‍ക്ക് സാധാരണ ശ്വസിക്കുന്നതിനായി കൂടുതല്‍ ഓക്സിജന്‍ ആവശ്യമാണെന്ന് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസര്‍ ഡെറക് ഹില്‍ പറഞ്ഞു. അതേസമയം ഓക്സിജന്‍ സിലിണ്ടറുകളുടെ കുറവ് വൈകാതെ തന്നെ ബ്രിട്ടനുണ്ടാവുമെന്നും ഹില്‍ പറയുന്നു.
നമുക്ക് അറിയാവുന്ന കാര്യം 60 വയസ്സിന് താഴെയുള്ളവര്‍ക്ക് കൊറോണ ഭേദമാവാന്‍ വലിയ സാധ്യതയുണ്ടെന്നാണ്. പ്രായമായവരില്‍ ഇത് കൂടിയ തോതിലായിരിക്കും. പക്ഷേ ബോറിസ് ജോണ്സന് ഗുരുതരാവസ്ഥയിലാണെന്ന കാര്യം ഉറപ്പാണെന്നും ഹില്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം രാത്രിയാണ് ജോണ്‍സനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദേശ കാര്യ സെക്രട്ടറി ഡൊമിനിക് റാബാണ് ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. സര്‍ക്കാരിന്റെ ചുമതലയും റാബിനാണ്. കഴിഞ്ഞ പത്ത് ദിവസമായി വലിയ തോതിലുള്ള പനി ബോറിസ് ജോണ്‍സനുണ്ട്. ഇത് ഭേദമായിരുന്നില്ല. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തോട് ആശുപത്രിയില്‍ അഡ്മിറ്റാവാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇന്നലെ വൈകീട്ടോടെയാണ് ജോണ്‍സന്റെ ആരോഗ്യനില വഷളായത്. തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയത്. അദ്ദേഹത്തിന് ശ്വാസതടസ്സമുണ്ടെന്നും, ഇടയ്ക്കിടെ ഓക്സിജന്‍ നല്‍കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ജോണ്‍സന്റെ മെഡിക്കല്‍ ടീം അദ്ദേഹത്തോട് ഐസിയുവിലേക്ക് മാറണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അബോധാവസ്ഥയിലേക്ക് വീണിട്ടില്ലെന്നും, ഐസിയുവിലേക്ക് മാറ്റുമ്പോഴും അദ്ദേഹം ബോധത്തോടെയാണ് ഇരുന്നതെന്നും ഡൊമിനിക് റാബ് പറഞ്ഞു. ജോണ്‍സന്റെ ആരോഗ്യനിലയെ കുറിച്ച് എലിസബത്ത് രാജ്ഞി നിരന്തരം അന്വേഷിച്ചറിയുന്നുണ്ട്. അതേസമയം ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കള്‍ ജോണ്സന് പെട്ടെന്ന് ആരോഗ്യവാനായി തിരിച്ചെത്തട്ടെ എന്ന് ആശംസിച്ചിട്ടുണ്ട്.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications