കാമുകിയെ കൊന്ന് മൃതദേഹം തിന്നു !!! യുവാവ് മാനസിക രോഗിയെന്ന് പോലീസ്
ഹോട്ടല്‍ മുറി പരിശോധിച്ച പോലീസ് യുവതിയുടെ മൃതേദഹം കണ്ടെടുത്തു. മാത്യു പോലീസ് കസ്റ്റഡിയില്‍ ആണ്.
വാഷിങ്ടണ്‍: കാമുകന്‍, കാമുകിയെ കൊന്ന് തിന്നുന്നത് കണ്ടതായി ഹോട്ടല്‍ ഉടമയുടെ മൊഴി. മാത്യു വില്യംസ് എന്ന യുവാവ് കാമുകി കെറി യെമ്മിന് കൊന്നു തിന്നുന്നത് കണ്ടെന്നാണ് മാഡി മൈല്‍സ് എന്ന യുവതി പോലീസിനെ അറിയിച്ചത്.
ഹോട്ടല്‍ മുറി പരിശോധിച്ച പോലീസ് യുവതിയുടെയും യുവാവിന്റേയും മൃതേദഹം കണ്ടെടുത്തു.
കരച്ചില്‍ കേട്ടാണ് കമിതാക്കള്‍ താമസിച്ചിരുന്ന മുറിയിലേക്ക് ചെന്ന് നോക്കിയതെന്ന് ഹോട്ടല്‍ ഉടമ പറയുന്നു. അവിടെ ചെന്നപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന യെമ്മയുടെ മൃതദേഹമാണ് കണ്ടത്. സമീപത്ത് തന്നെ വില്യംസും ഉണ്ടായിരുന്നു. അവിടെ നിന്ന് പേടിച്ച ഓടി, തിരിച്ച് ചെന്ന് നോക്കിയപ്പോൾ യുവാവും മരിച്ച് കിടക്കുകയായിരുന്നു.
യെമ്മയുടെ കാമുകന്‍ ഒരു ക്രിമിനല്‍ കേസില്‍ പെട്ട് ജയില്‍ ശിക്ഷ അനുഭവയ്ക്കുകയാണ്. അതിനിടയിലാണ് ഇവര്‍ വില്യംസുമായി പരിചയപ്പെട്ടത്. കുറച്ച് നാളുകളായി ഇരുവരും ഒന്നിച്ചായിരുന്നു താമസം.
വില്യംസ് ചില മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വയലെന്‍സ് രംഗങ്ങള്‍ ടിവിയിലോ, സിനിമയിലോ കണ്ടാല്‍ ഇയാള്‍ അസ്വസ്ഥനാവുമായിരുന്നു.
യെമ്മയെ കൊലപ്പെടുത്തുന്നതിന് മുമ്പ് വില്യംസ് ചില കൊലപാതക ദൃശ്യങ്ങള്‍ കണ്ടിരുന്നെന്ന് പോലീസ് പറയുന്നു. ഇതാവും കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
യുവതിയുടെ മൃതദേഹത്തിന്റെ മുഖം മുറിച്ച് തിന്നുന്നതായാണ് ഹോട്ടല്‍ ഉടമ കണ്ടത്. ഇവര്‍ ബഹളം വയ്ക്കുന്നത് കണ്ട് മറ്റുള്ളവര്‍ ഓടി എത്തുകയായിരുന്നു.
വില്യംസിന്റെ സ്വഭാവത്തെ കുറിച്ച് നേരത്തെ തന്നെ മകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് യെമ്മയുടെ അമ്മ പറയുന്നു. എന്നിട്ടും ഇരുവരും അടുപ്പം തുടര്‍ന്നു. മകള്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് കുടുംബം.