ശവപ്പെട്ടികളില്ല,മൃതദേഹം സൂക്ഷിക്കാനും ഇടമില്ല, ബ്രസീലില്‍ ഞെട്ടിക്കുന്ന കാഴ്ച്ച, മരണം കുതിക്കുന്നു!
ബ്രസീലിയ: കോവിഡ് പ്രതിരോധത്തെ അവഗണിച്ച ബ്രസീലില്‍ മരണനിരക്ക് കുതിക്കുന്നു. മനൗസ് നഗരത്തില്‍ കരളലിയിരിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുക. ദിവസങ്ങള്‍ക്കുള്ളില്‍ നൂറുകണക്കിന് പേരാണ് മരിച്ച് വീണത്. ഇവരെ അടക്കം ചെയ്യാന്‍ ശവപ്പെട്ടികള്‍ പോലുമില്ലാത്ത അവസ്ഥയാണ് ബ്രസീലിലുള്ളത്. മൃതദേഹം സൂക്ഷിക്കാനും ഇവിടെ സ്ഥലമില്ല. കൂട്ടക്കുഴിമാടങ്ങള്‍ക്ക് പകരം പ്രിയപ്പെട്ടവരെ സ്വന്തം ചെലവില്‍ അടക്കം ചെയ്യുകയാണ്. സര്‍ക്കാരിന്റെ അതിഭീകരമായ ഈ അനാസ്ഥയില്‍ കടുത്ത രോഷത്തിലാണ് ജനങ്ങള്‍. ലാറ്റിനമേരിക്കയിലെ ഏറ്റവും പുതിയ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ് ബ്രസീല്‍. ആറായിരത്തില്‍ അധികം പേരാണ് ഇവിടെ മരിച്ച് വീണത്.

ശവപ്പെട്ടികള്‍ക്കുള്ള വന്‍ ക്ഷാമമാണ് ബ്രസീലിയന്‍ ജനതയെ ക്ഷുഭിതരാക്കുന്നത്. എത്രയും പെട്ടെന്ന് വിമാനമാര്‍ഗം സാവോ പോളോയില്‍ നിന്ന് ശവപ്പെട്ടികള്‍ എത്തിക്കണമെന്ന് നാഷണല്‍ ഫ്യൂണറല്‍ ഹോം അസോസിയേഷന് ആവശ്യപ്പെട്ടിരിക്കുകയാണ്. മനൗസില്‍ 2700 കിലോ മീറ്റര്‍ ദൂരെയാണ് സാവോ പോളോ. മനൗസിലേക്ക് ടാര്‍ ചെയ്ത പ്രത്യേക റോഡുകള്‍ ഇല്ല. വിമാന മാര്‍ഗം മാത്രമാണ് എത്താന്‍ സാധിക്കുക. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്താനും ഇവിടെ റോഡുകളില്ല. ആമസോണ്‍ വനമേഖലയുമായി ചേര്‍ന്നാണ് ഈ നഗരമുള്ളത്. രണ്ട് മില്യണ്‍ ആളുകളാണ് ഇവിടെ താമസിക്കുന്നത്. മരണനിരക്കുകള്‍ ഇവിടെ കുതിച്ച് ഉയരുകയാണ്. ഇവിടെ മരുന്നുകള്‍ എത്താനും വലിയ ബുദ്ധിമുട്ടുണ്ട്. ആമസോണിലെ ആദിവാസികള്‍ക്ക് കൂടി ചികിത്സയൊരുക്കുന്നത് മനൗസിലാണ്.
ഏപ്രില്‍ 30 വരെ ബ്രസീലില്‍ 5200 പോര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ആമസോണിന്റെ ഭാഗമായ സംസ്ഥാനത്ത് 425 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇവിടെ കൊറോണവൈറസിനുള്ള പരിശോധനകള്‍ക്ക് വലിയ ക്ഷാമമുണ്ട്. അതുകൊണ്ട് തന്നെ മരണനിരക്ക് ഇപ്പോഴുള്ളതിനേക്കാള്‍ വളരെ കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ മരണനിരക്കിന്റെ കുത്തൊഴുക്കിന് മുമ്പ് സംസ്ഥാനത്ത് പരമാവധി 35 മരണങ്ങളൊക്കെയാണ് ഉണ്ടാവാറുള്ളത്. ഇപ്പോള്‍ അത് 130 ആയി വര്‍ധിച്ചിരിക്കുകയാണ്. അതേസമയം ജനങ്ങള്‍ ഐസൊലേഷന്‍ നടപടികള്‍ തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്. പക്ഷേ ബ്രസീലിലെ ഈ മരണനിരക്ക് മനൗസില്‍ മാത്രം അവസാനിക്കുന്നതല്ല.
Recommended Video
റിയോ ഡി ജനീറോ, സാവോ പോളോ എന്നീ വലിയ നഗരങ്ങളിലും കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലാണ്. ഇവിടെ ആരോഗ്യ പ്രവര്‍ത്തകര്‍ വന്‍ പരാജയമായി മാറിയിരിക്കുകയാണ്. പുതിയ കുഴിമാടങ്ങള്‍ പോലും നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ് ഇവിടെ. നേരത്തെ ഇക്വഡോറിലും സമാന അവസ്ഥയുണ്ടായിരുന്നു. ഗ്വയാഗില്ലില് സ്വന്തം ബന്ധുക്കളുടെ മൃതദേഹം തെരുവുകളില്‍ ഉപേക്ഷിക്കുകയായിരുന്നു ജനങ്ങള്‍. ശവപ്പറമ്പും, സെമിത്തേരികളും സംസ്കാര കേന്ദ്രങ്ങളും നിറഞ്ഞ് കവിഞ്ഞതിനെ തുടര്‍ന്നായിരുന്നു അവര്‍ ഇത്തരമൊരു ദുരവസ്ഥയെ തിരഞ്ഞെടുത്തത്. പാവപ്പെട്ടവരും ദരിദ്രരും താമസിക്കുന്ന ഇടങ്ങളില്‍ മരണനിരക്ക് വര്‍ധിക്കുമെന്നാണ് പ്രവചനം. ബ്രസീലിലെ എല്ലാ നഗരങ്ങളിലും ഇത്തരത്തിലുള്ള കേന്ദ്രങ്ങളുണ്ട്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications