മുസ്ലി യുവതിയെ വിമാനത്തിൽ നിന്ന് പുറത്താക്കി: യാത്രക്കാരന് അസൌകര്യമെന്ന് ഉദ്യോഗസ്ഥർ!!
ന്യൂയോർക്ക്: മുസ്ലിം യുവതിയെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് പുറത്താക്കി. ഇതേ വിമാനത്തിലെ ഫസ്റ്റ്ക്ലാസ് യാത്രക്കാരിൽ ഒരാൾക്ക് മുസ്ലിം സ്ത്രീയുടെ സാന്നിധ്യം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് വ്യക്തമാക്കിയതിനെ തുടർന്നാണ് മുസ്ലിം യാത്രക്കാരിയെ വിമാനത്തിൽ നിന്ന് പുറത്താക്കിയത്. നിഹാദ് അവാദ് എയർലൈൻസിലാണ് സംഭവം. നവംബർ 14നാണ് സംഭവം.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു; രോഗലക്ഷണങ്ങളില്ല, വീട്ടില് നിരീക്ഷണത്തില്
എത്തിയതായിരുന്നു ഇവർ. അമാനി അൽ ഖത്തേബ് എന്ന 29കാരിയ്ക്കാണ് വിമാനത്തിൽ വെച്ച് അപൂർവ്വ വിവേചനം നേരിടേണ്ടിവരുന്നത്. ജോർദാനിയൻ- അമേരിക്കൻ ആക്ടിവിസ്റ്റും ബ്ലോഗറുമായ ഇവർ ന്യൂ ജഴ്സി സ്വദേശിയാണ്. യുഎസിലെ ന്യൂമാർക്കിൽ നിന്ന് ഷാർലറ്റിലേക്ക് പോകുന്നതിനായി എത്തിയതായിരുന്നു ഇവർ. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇവർ തന്നെ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. ഇതേ വിമാനത്തിലെ ഫസ്റ്റ്ക്ലാസ് യാത്രക്കാരനെ ഇവരുടെ സാന്നിധ്യം അസ്വസ്ഥയാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടിയെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ പറയുന്നതും ഈ വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ചെക്കിങ്ങിനിടെ തന്നെ യുവതിയും ഇതേ യാത്രക്കാരനും തമ്മിൽ തർക്കം ഉടലെടുത്തിരുന്നുവെന്നും മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്യാപ്റ്റന്റെ നിർദേശപ്രകാരമാണ് യുവതിയെ പുറത്തിറക്കിയതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നത്.
യാത്രക്കാരിയായ മുസ്ലിം യുവതിയെ വിമാനത്തിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ അമേരിക്കൻ ഇസ്ലാമിക് റിലേഷൻ നാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ നിഹാദ് അവാദ് എയർലൈൻസിനോട് വിശദീകരണം തേടിയിട്ടുണ്ട്. മുസ്ലിം ഗേൾ വെബ്സൈറ്റ് സ്ഥാപകയായ അമാനി അൽ ഖതേബ്. ന്യൂജഴ്സിയിൽ നിന്ന് ജനപ്രതിനിധി സഭയിലേക്ക് മത്സരിച്ച ഇവർ ഈ പദവിയിലേക്ക് മത്സരിക്കുന്ന ആദ്യത്തെ യുവതി കൂടിയാണ് ഇവർ. സുരക്ഷാ ക്യൂവിൽ നിൽക്കുന്നതിനിടെ തന്നെ മറികടന്ന് പോയ വെള്ളക്കാരനെ ചോദ്യം ചെയ്തതോടെയാണ് തന്നെ വിമാനത്തിൽ നിന്ന് പുറത്താക്കാനുള്ള കാരണമെന്നാണ് ഇവർ ട്വിറ്ററിൽ കുറിച്ചു. മറ്റുള്ള എല്ലാവരെയും പോലെ നിങ്ങളും കാത്തുനിൽക്കണമെന്നാണ് യുവതി സഹയാത്രക്കാരനോട് പറഞ്ഞത്. ഹിജാബ് നീക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Recommended Video