ഗോത്രവർഗക്കാരുടെ അമ്പേറ്റ് മരിച്ച ജോണിന് സെന്റിനൽ ദ്വീപിൽ അന്ത്യവിശ്രമം; മൃതദേഹം വീണ്ടെടുക്കാനാകില്ല
പോർട്ട് ബ്ലയർ: ആൻഡമാനിലെ സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാരുടെ അമ്പേറ്റ് മരിച്ച ജോണിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പോലീസും നാവിക സേനയും ഉപേക്ഷിക്കുന്നു. ദ്വീപുവാസികൾക്കിടയിൽ മതപരിവർത്തനം നടത്താനായി എത്തിയതായിരുന്നു അമേരിക്കക്കാരനായി 27കാരൻ ജോൺ അലൻ ചൗ. എന്നാൽ പുറംലോകത്ത് നിന്നുള്ളവരുടെ സാന്നിധ്യം ഇഷ്ടപ്പെടാത്ത സെന്റിനൽ ഗോത്രവർഗക്കാർ ജോണിന് നേ്രെ അമ്പെയ്യുകയായിരുന്നു.
വംശനാശ ഭീഷണി നേരിടുന്നവരാണ് സെന്റിനൽ ഗോത്രവർഗക്കാർ. നാൽപ്പതിൽ താഴെ മാത്രമാണ് അവരുടെ ജനസംഖ്യയെന്നാണ് കരുതുന്നത്. സംരക്ഷിത വിഭാഗമായ ഗോത്രവർഗക്കാതെ ഭയപ്പെടുത്തിയും പ്രതിരോധിച്ചും മൃതദേഹം വീണ്ടെടുക്കു എളുപ്പമല്ല. പോലീസ് നടത്തിയ ശ്രമങ്ങൾ വിഫലമായതോടെയാണ് മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നത്.

മതപ്രചാരണത്തിനായി
കഴിഞ്ഞ നവംബർ 17നാണ് മതപ്രചാരകനായ ജോൺ സെന്റിനൽ ദ്വീപിലെത്തുന്നത്. ദ്വീപിന്റെ 3 കിലോമീറ്റർ ചുറ്റളവിലേക്ക് പ്രവേശിക്കുന്നതിൽ മുൻപ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നു. എന്നാൽ സഞ്ചാരികൾക്ക് പ്രത്യേക അനുമതിയില്ലാതെ പ്രവേശനമാകാമെന്ന് അടുത്തിടെയാണ് ഇളവ് അനുവദിച്ചത്. എങ്കിലും തീരത്തേയ്ക്ക് അടുക്കാൻ അനുമതിയില്ല. മത്സ്യത്തൊഴിലാളികൾക്ക് 25000 രൂപ നൽകിയാണ് ജോൺ ദ്വീപിലേക്ക് എത്തുന്നത്. ഗോത്രവർഗക്കാർക്കിടയിൽ മതപരിവർത്തനം നടത്തുകയായിരുന്നു ജോണിന്റെ ലക്ഷ്യം.

ആക്രമണങ്ങൾ
ആദ്യ രണ്ടു തവണയും തീരത്തേയ്ക്ക് അടുക്കാൻ ശ്രമിച്ച ജോണിനെ ഗോത്രവർഗക്കാർ അമ്പെയ്തും കുന്തങ്ങൾ എറിഞ്ഞും വിരട്ടിയോടിച്ചു. കൗമാരക്കാരനായ ഗോത്രവർഗത്തിലെ കുട്ടി എയ്ത അമ്പെ ജോണിന്റെ കൈയ്യിലിരുന്ന ബൈബിളിൽ തറഞ്ഞ് കയറുകയായിരുന്നു. രണ്ടു തവണയും തിരികെയെത്തിയ ജോൺ ദ്വീപിലെ അനുഭവങ്ങൾ ഡയറിയിൽ കുറിച്ചു. മൂന്നാം തവണ ദ്വീലിലേക്ക് എത്തിയ ജോണിനെ സെന്റിനലുകൾ കൊലപ്പെടുത്തി. മൃതദേഹം കെട്ടിവലിച്ചുകൊണ്ടുപോകുന്നത് കണ്ടെന്ന് മത്സ്യത്തൊഴിലാളികൾ കരയിലുള്ള ജോണിന്റെ സുഹൃത്ത് അലക്സിനെ അറിയിക്കുകയായിരുന്നു.

മുൻ കരുതലുകൾ
ഏഷ്യയിലെ ഏറ്റവും അപകടകാരികളായ വിഭാഗമായാണ് സെന്റിനലുകളെ കണക്കാക്കുന്നത്. ആക്രമിക്കപ്പെടുമെന്ന് ബോധ്യമുണ്ടായിരുന്ന ജോൺ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു. വയറിലും നെഞ്ചിലും ഷീൽഡുകൾ കെട്ടിവച്ചു. രക്തം കട്ടയാകാനുള്ള മരുന്നും വിറ്റാമിൻ ഗുളികകളും കരുതിയിരുന്നു. ഗോത്രവർഗക്കാർക്ക് തൂവാലകളും റബ്ബർ ട്യൂബുകളും സമ്മാനമായി കരുതിയിരുന്നു.

മൃതദേഹം വീണ്ടെടുക്കാൻ
ദ്വീപിലെത്തി മൃതദേഹം വീണ്ടെടുക്കുക ദുഷ്കരമാണ്. പുറംലോകത്ത് നിന്നുള്ളവരെ അമ്പുകളും കുന്തങ്ങളും കൊണ്ടാണ് സെന്റിനലുകൾ എതിരേക്കുന്നത്. വളരെകുറച്ച് വിവരങ്ങൾ മാത്രമാണ് സെന്റിനലുകളെക്കുറിച്ച് പുറംലോകത്തിന് അറിയു. ഇവരുമായി ബന്ധമുള്ള മറ്റ് ഗോത്രവർഗങ്ങളുടെ ആചാരങ്ങൾ നിരീക്ഷിച്ചും ലഭ്യമായ അറിവുകൾ വിശകലനം ചെയ്തു മറവ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ മൃതദേഹം വീണ്ടും പുറത്തെടുക്കുമെന്ന് മനസിലാക്കി. പുറലോകത്ത് നിന്ന് എത്തുന്നവരെ ഭയപ്പെടുത്താനായി മുളയിൽ കൊരുത്ത് മൃതദേഹം തീരത്ത് പ്രദർശിപ്പിക്കാറുണ്ടെന്ന് നരവംശ ശാസ്തശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

മൃതദേഹത്തിന് കാവൽ
മത്സ്യത്തൊഴിലാളികൾക്കൊപ്പം നാവിക സേനയുടെ ബോട്ടിൽ പോലീസ് ദ്വീപിന് ചുറ്റും നിരീക്ഷണം നടത്തി. ബൈനോക്കുലറിലൂടെ നോക്കിയപ്പോൾ മൃതദേഹത്തിന് ചുറ്റും അമ്പും വില്ലുമായി നിൽക്കുന്ന ഗോത്രവർഗക്കാരെയാണ് കണ്ടത്. ഗോത്രവർഗക്കാരെ ബുദ്ധിമുട്ടിച്ച് മൃതദേഹം വീണ്ടെടുക്കേണ്ടതില്ലെന്ന് ജോണിന്റെ കുടുംബവും അറിയിച്ചിരുന്നു.

വംശനാശ ഭീഷണി നേരിടുന്നവർ
രോഗപ്രതിരോധ ശേഷി തീരെ കുറഞ്ഞവരാണ് സെന്റിനലുകൾ. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടിഷുകാരാണ് ആദ്യമായി സെന്റിനലുകളെ പുറംലോകത്തിന് പരിചയപ്പെടുത്തുന്നത്. അത് എണ്ണായിരത്തോളമായിരുന്നു അവരുടെ ജനസംഖ്യ. പുറംലോകത്ത് നിന്നുള്ളവരുടെ ഇടപെടലുകൾ സെന്റിനലുകൾക്കിടയിൽ പകർച്ചവ്യാധികൾക്കും കൂട്ടമരണങ്ങൾക്കും ഇടയാക്കുകയായിരുന്നു.

മുന്നറിയിപ്പ്
ഗോത്രവർഗക്കാരുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്ന സർവൈവൽ ഇന്റർനാഷണൽ എന്ന അന്താരാഷ്ട്ര സംഘടനയാണ് മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ സെന്റിനലുകൾക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ ഭീഷണി ഉയർത്തുന്നുണ്ടെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പുറംലോകത്ത് നിന്ന് തുടർച്ചയായുള്ള ഇടപെടൽ അവരുടെ മാനസീകവും ശാരീരികവുമായ ആരോഗ്യത്തെ ഒരുപോലെ തളർത്തുമെന്നാണ് സംഘടന മുന്നറിയിപ്പ് നൽകുന്നത്. ചെറിയ അസുഖങ്ങൾ പോലും സെന്റിനൽ ഗോത്രവർഗക്കാരെ ഭൂമുഖത്ത് നിന്ന് പാടെ തുടച്ചുനീക്കിയേക്കും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications