വെളുത്ത കുട്ടികളെ നൽകില്ല!! ഇന്ത്യന്‍ ദമ്പതികളോട് അഡോപ്ഷന്‍ ഏജന്‍സി!!!
കഴിഞ്ഞ ഏഴ് വര്‍ഷമായി ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുന്ന സന്ദീപും റീനയും......
ലണ്ടൻ: ബ്രിട്ടണിൽ ഇന്ത്യൻ ദമ്പതിമാർക്ക് നേരെ വർഗീയ അധിക്ഷോപം. കുഞ്ഞിനെ ദത്തെടുക്കാനായി സമീപിച്ച ഇന്ത്യൻ വംശജരായ ദമ്പതിമാർക്കാണ് ബ്രിട്ടണിലെ സർക്കാർ ഏജൻസിയിൽ നിന്ന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്.നിറമോ വംശമോ നോക്കാതെ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ വേണ്ടിയാണ് സന്ദീപ് റീന ദമ്പതിമാർ ഏജൻസിയെ സമീപിച്ചത്. എന്നാൽ തങ്ങളുടെ പക്കലുള്ളത് വെള്ളക്കാരായ കുട്ടികളാണെന്നും ആയതിനാൽ ബ്രിട്ടീഷ്-യുറോപ്യൻമാർക്കാണ് ദത്ത് നൽകുന്നതിൽ മുൻഗണനയെന്നും ഏജൻസി അറിയിച്ചു.
യുപിയിൽ യോഗി സർക്കാരിന്റെ നൂറാം ദിനം!!! നൂറിൽ നൂറ് മാർക്കിട്ട് ആദിത്യനാഥ്!!!
കഴിഞ്ഞ ആഴു വർഷമായി ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുകയാണ് സന്ദീപ്-റീന ദമ്പതിമാർ.16 ഐവിഎഫ് പരീക്ഷ ശേഷമാണ് ദത്തെടുക്കാൻ തീരുമാനിച്ചത്.പക്ഷേ കുട്ടികള്‍ക്ക് സമാന വംശത്തില്‍പ്പെട്ട മാതാപിതാക്കളെ ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടി അപേക്ഷകരുടെ വംശം കൂടി പരിശോധിച്ചാണ് ബ്രിട്ടനിലെ ദത്തെടുക്കല്‍ ഏജൻസികൾ ദത്ത് നൽകുന്നത്.
മുൻപ് ബ്രിട്ടീഷ് തെരേസ മെയ് ആഭ്യന്തര സെക്രട്ടറിയായിരുന്നപ്പോൾ ഇക്കാര്യത്തിൽ ദമ്പതിമാർക്കെതിരെ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. പ്രധാനമന്ത്രിയായ ശേഷവും ഇക്കാര്യത്തില്‍ മെയ് ചില കത്തിടപാടുകള്‍ നടത്തുകയും ശിശുക്ഷേമവകുപ്പ് മന്ത്രിയോട് പ്രശ്‌നത്തില്‍ ഇടപെടാന്‍ നിര്‍ദേശിക്കുകയും ചെയയ്തിരുന്നു.സര്‍ക്കാര്‍ ഏജന്‍സിയുടെ മനുഷ്യത്വരഹിതമായ നിലപാടിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനാണ് ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന സന്ദീപിന്റേയും റീനയുടേയും ഇപ്പോഴത്തെ തിരുമാനം.ഇക്കാര്യത്തില്‍ ബ്രിട്ടനിലെ മനുഷ്യാവകാശ-സമത്വ കമ്മീഷന്റെ പിന്തുണയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്