കുഞ്ഞുങ്ങളെ കൊന്നു, ഭാര്യയെ ബലാത്സംഗം ചെയ്തു, ഭീകരരുടെ അക്രമം... വെളിപ്പെടുത്തലുമായി ദമ്പതികള്‍
ഭീകരരുടെ കയ്യിൽ നിന്ന് വർഷങ്ങൾക്കു ശേഷം മോചിതനായി ജന്മനാട്ടിൽ തിരിച്ചെത്തിയ ജോഷ്വാ ബോയ്ലയുടെ വാക്കുകളാണ്.
ടൊറൊന്റോ: ഭീകരരിൽ നിന്നുണ്ടായ കൊടിയ പീഡനം വെളിപ്പെടുത്തി കനേഡിയൻ ദമ്പതിമാർ. അവർ ഞങ്ങളുടെ കുഞ്ഞിനെ കൊന്നു. ഭാര്യയെ പല പ്രവശ്യം ബലാത്സഗം ചെയ്തു. ഭീകരരുടെ കയ്യിൽ നിന്ന് വർഷങ്ങൾക്കു ശേഷം മോചിതനായി ജന്മനാട്ടിൽ തിരിച്ചെത്തിയ ജോഷ്വാ ബോയ്ലയുടെ വാക്കുകളാണ്.

2012 ലാണ് ജേഷ്വായും അമേരിക്കൻ വംശജയായ കെയ്റ്റ്ലാൻ കോൾമാനേയും ഭീകരർ തട്ടിക്കൊണ്ടു പോയത്. അഞ്ച് വർഷം നീണ്ട കൊടിയ പീഡനമാണ് ഈ ദമ്പതിമാർക്ക് നേരിടേണ്ടി വന്നത്.

ഭീകരരിൽ നിന്ന് കൊടിയ പീഡനം
2012 ലാണ് ഇവരെ തട്ടികൊണ്ടു പോയത്. രണ്ട് വർഷം കഴിഞ്ഞാണ് ഭീകരരിൽ നിന്ന് പീഡനം അനുഭവിക്കാൻ തുടങ്ങിയത്. അഞ്ച് വർഷത്തിനിടെ പല തവണ ഭാര്യയെ ഭീകരർ പീഡിപ്പിച്ചിരുന്നു. കൂടാതെ തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി കൊന്നൊടുക്കിയെന്നും അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റന്റെ പീഡനം
അഞ്ചു ഹജ്ര എന്ന ഖ്യാനി ക്യാപ്റ്റനും ഗാർഡും ചേർന്നാണ് തന്റെ ഭാര്യയെ പീഡിപ്പിച്ചത്. അഫ്ഗാൻ നിയന്ത്രണത്തിലുളള പ്രദേശത്തു നിന്നാണ് തങ്ങളെ ഇവർ തട്ടികൊണ്ട് പോയതെന്നും ഇദ്ദേഹം വെളിപ്പെടുത്തി

ഗർഭിണിയായിരുന്നപ്പോഴും ക്രൂരത
ഭീകരർ തട്ടികൊണ്ടു പോകുന്ന സമയം ഭാര്യ ഗർഭിണിയായിരുന്നു. ഇതു പോലും പരിഗണിക്കാതെയായിരുന്നു ഇവരുടെ പീഡനം. ഇതിനിടയിൽ അവർക്ക് തങ്ങളുടെ കുഞ്ഞിനെ നഷ്ടമാകുകയും ചെയ്തു

കുഞ്ഞുങ്ങളുടെ ജനനം
ഖാനികളുടെ പിടിയിലായിരിക്കുമ്പോഴാണ് ജോഷ്വയുടെയും കെയ്റ്റലെയിന്റെയും മുന്നു മക്കൾ ജനിക്കുന്നത്. 2102 ൽ അഫ്ഗാനിൽ തീർഥാടനത്തിന് എത്തുമ്പോഴാണ് ഭീകരർ ഇവരെ തട്ടി കൊണ്ടു പോകുന്നത്.

പാക് സർക്കാരിന് അഭിനന്ദനം
കനേഡിയൻ പൗരൻ ജോഷ്വയുടെ മോചനത്തിൽ പാക് സർക്കാരിനെ അഭിനന്ദിച്ച് കാനഡ സർക്കാർ രംഗത്തെത്തിയിരുന്നു. ജോഷ്വയുടെയും കുടുംബത്തിന്റെയും തിരിച്ചുവരവില്‍ സന്തോഷമുണ്ടെന്ന് കാനഡ സര്‍ക്കാര്‍ അറിയിച്ചു. ജോഷ്വയുടെയും ഭാര്യയുടെയും(കെയ്റ്റ്‌ലെയിന്‍ അമേരിക്കന്‍ പൗരയാണ്) മോചനത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു.

പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തു
തീവ്രവാദികളുടെ മോചനത്തിൽ നിന്ന് അമേരിക്കൻ വംശജയെ രക്ഷപ്പെടുത്തിയ പശ്ചാത്തലത്തിൽ അമേരിക്കൻ- പാകിസ്താൻ ബന്ധം കൂടുതൽ മെച്ചപ്പെടും. മോചനത്തിനെ തുടർന്ന് ട്രംപ് നടത്തിയ ട്വീറ്റ് ഏറെ ശ്രദ്ധേയമായിരുന്നു. പാകിസ്താനുമായുള്ള ബന്ധം കുറച്ചുകൂടി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications