കാറ്റലോണിയ സ്വാതന്ത്ര്യത്തിലേയ്ക്ക്, ഹിതപരിശോധന വിജയം, സ്പെയിനിൻ നിന്ന് പുറത്തു പോകണം
അതെ സമയം സ്പാനിഷ് സർക്കാർ ഹിത പരിശോധനക്കെതിരെ കർശന നിലപാടുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്.
ബാഴ്സിലോണ: കാറ്റലോണിയയിൽ നടന്ന ഹിതപരിശോധനയിൽ സ്വാതന്ത്രവാദത്തിന് ജയം. 90 ശതമാനം ആളുകളും സ്പെയിനിൽ നിന്ന് പുറത്തുപോകുന്നതിനെ അനുകൂലിച്ചതായി പ്രസിഡന്റ് കാൾഡ് പഗ്ഡമൻഡിന്റ് അറിയിച്ചു.
രാഖൈനിൽ പൂട്ടിയ സ്കൂളുകൾ തുറന്നു, ജനങ്ങളുടെ പലായനം തുടരുന്നു, മേഖല ശാന്തമെന്ന് അധികൃതർ
അതെ സമയം സ്പാനിഷ് സർക്കാർ ഹിത പരിശോധനക്കെതിരെ കർശന നിലപാടുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്. ഞയറാഴ്ച സ്പെയിനിൽ ഒരു തരത്തിലുള്ള ഹിത പരിശോധനയും നടന്നിട്ടില്ലെന്നു സ്പാനിഷ് പ്രധാനമന്ത്രി അറിയിച്ചു.
ഹിതപരിശോധനയിൽ സംഘർഷം
കാറ്റലോണിയയിലെ ഹിതപരിശോധനയിൽ സംഘർഷം. പോലീസ് അക്രമത്തില്‍ 700 പേര്‍ക്ക് പരിക്കേറ്റു. റബർ ബുള്ളറ്റ് പ്രയോഗത്തിലാണ് ഇത്രയധികം പേര്‍ക്ക് പരിക്കേറ്റത്. ഇവരിൽ നിരവധിപേരുടെ നില ഗുരുതരമാണ്. 11 പോലീസുകാർക്കും പരിക്കുണ്ട്.
ഹിതപരിശോധന തടയണം
സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള ജനവിധി തടയുന്നതിനായി സർക്കാർ കാറ്റലോണിയയിൽ ഉടനീളം വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ചിലയിടങ്ങളിൽ പോലീസ് പോളിങ് സ്റ്റേഷനിലുള്ളവരെ ബലമായി പിടിച്ചിറക്കിയിരുന്നു. കൂടാതെ ബാലറ്റ് പേപ്പർ പിടിച്ചെടുത്തിരുന്നു.
കാലാപം തടയാൻ സർക്കാർ പരിശീലനം
ഹിതപരിശോധനയ്ക്കിടയിലുള്ള കലാപം തടയുന്നതിന് പോലീസിന് പ്രത്യേക പരിശീലനങ്ങൾ നൽകിയിരുന്നു. കൂടാതെ പോളിങ് സ്റ്റേഷനായി തീരുമാനിച്ചിരുന്ന 2315 ൽ 1300 സ്കൂളുകളും പോലീസ് സീൽ ചെയ്തു.
സംർഷത്തിനിടെയും വോട്ടിങ്
സംഘർഷത്തിനിടയിലും കാറ്റലോണിയൻ പ്രസിഡന്റ് കാൾസ് പഗ്ഡമൻഡ് വോട്ട് രേഖപ്പെടുത്തി. സംഘർത്തിനിടയിലാണ് കാൾഡ് വോട്ട് രേഖപ്പെടുത്തിയത്. പ്രദേശിക നേതാക്കൻമാരും വോട്ട് ചെയ്തതു.
സംഘർത്തിൽ പരിക്ക്
ഹിതപരിശോധനയെ തുടർന്നുള്ള സൈനിക നടപടയിൽ നിരവധിപേർക്കാണ് പരിക്കേറ്റത്. ആകെ 844 പേർ ചികിത്സ തേടിയിട്ടുണ്ടാതായി കാറ്റലോണിയൻ സർക്കാർ അറിയിച്ചിട്ടുണ്ട്
പരിശോധനയെ സ്പാനിഷ്
ഹിതപരിശോധ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് സ്പാനിഷ് പ്രസിഡന്റ് മരിയോനേ രജോയ് ബ്രേ ആവർത്തിച്ചിട്ടുണ്ട്.
പുതിയ രാജ്യം വേണം
മെഡിറ്റോറിയൻ തുറമുഖനഗരമാക്കി ബാൻസിലോന തലസ്ഥാനമാക്കി പുതിയ രാജ്യം അനുവദിക്കണമെന്നാണ് കറ്റലോണിയക്കാരുടെ ആവശ്യം.