ചൈനയും അമേരിക്കയും വീണ്ടും കൊമ്പുകോര്‍ക്കുന്നു; തായ് വാനുമായി അമേരിക്കയുടെ 220 കോടി ഡോളർ ആയുധ ഇടപാട്
ബീജിങ്: ചൈനയും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കി അമേരിക്കയുടെ ആയുധ ഇടപാട്. തായ് വാനുമായി അമേരിക്ക ഉണ്ടാക്കിയ 220 കോടി ഡോളറിന്റെ ആയുധ ഇടപാടാണ് ഇപ്പോള്‍ ചൈനയെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുന്നത്. ഈ ആയുധ ഇടപാട് റദ്ദാക്കണം എന്നാണ് ചൈനയുടെ ആവശ്യം.
യുദ്ധ ടാങ്കുകളും വിമാനവേധന മിസൈലുകളും അടക്കം ഉള്‍പ്പെടുന്ന ആയുധങ്ങളാണ് അമേരിക്ക തായ് വാന്‍ നല്‍കുന്നത്. ഈ ഇടപാട് അടിയന്തരമായി റദ്ദാക്കണം എന്നാണ് ചൈനയുടെ അന്ത്യശാസനം.
തായ് വാന്‍ തങ്ങളുടെ അധീനതയിലാണ് എന്നാണ് ചൈന കാലങ്ങളായി ഉയര്‍ത്തുന്ന വാദം. ഇതിനെതിരെ പലതവണ അമേരിക്ക രംഗത്ത് വന്നിട്ടുള്ളതും ആണ്. ഒരുവേള തായ് വാനെ സൈനികമായി തങ്ങളുടെ കീഴില്‍ കൊണ്ടുവരുന്നതിനെ കുറിച്ച് പോലും ചൈന ആലോചിച്ചിരുന്നു. അന്നെല്ലാം തായ് വാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കിയിരുന്നത് അമേരിക്കയായിരുന്നു.
എന്നാല്‍ ഇപ്പോഴത്തേത് അമേരിക്കയും തായ് വാനും തമ്മിലുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ ഇടപാടാണ്. ചൈനയുടെ പരമാധികാരത്തിന് നേര്‍ക്കുള്ള കടന്നുകയറ്റം എന്നാണ് ആയുധ ഇടപാടിനെ ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെങ് ഷുവാങ് ഇതിനെ വിശേഷിപ്പിച്ചത്. തായ് വാനുമായുള്ള എല്ലാ സൈനിക ബന്ധങ്ങളും അമേരിക്ക വിച്ഛേദിക്കണം എന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.
108 എം1എ2ടി അബ്രാം ടാങ്കുകളും 250 വിമാനവേധ മിസൈലുകളും അനുബന്ധ ഉപകരണങ്ങളും ആണ് 220 കോടി ഡോളറിന്റെ കരാറില്‍ അമേരിക്ക തായ് വാന്‍ നല്‍കുന്നത്.