4 മാസം മുമ്പ് ചൈന ചെയ്തത്... എല്ലാം മറച്ചുവെച്ചു, യുഎസ് പറയുന്നത് ഇങ്ങനെ, മറുപടിയുമായി പോമ്പിയോ!!
വാഷിംഗ്ടണ്‍: കൊറോണവൈറസിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ വീണ്ടും പുറത്തുവിട്ട് അമേരിക്ക. കൊറോണ എത്ര അപകടം പിടിച്ചതാണെന്ന് ചൈനയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ രോഗത്തിന്റെ ഭീകരാവസ്ഥ ചൈന മറച്ചുവെച്ചു. ആരോടും ഒന്നും പറഞ്ഞില്ല. ഒരു രാജ്യങ്ങള്‍ക്കും വേണ്ടത്ര മെഡിക്കല്‍ സേവനം ഇത് കാരണം ഒരുക്കാന്‍ സാധിച്ചില്ലെന്നും യുഎസ് ഇന്റലിജന്‍സ് രേഖയില്‍ പറയുന്നു. ചൈനീസ് ലാബില്‍ നിന്നാണ് കൊറോണ പുറം ലോകത്തെത്തിയത് എന്ന കാര്യത്തില്‍ തെളിവുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോയും പറഞ്ഞു. എന്നാല്‍ യുഎസ് ഇന്റലിജന്‍സ് ഏജന്‍സി ഇത് മനുഷ്യനിര്‍മിതമല്ലെന്ന റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇതിനെ പോമ്പിയോ തള്ളിയിട്ടില്ല.

ചൈനയുടെ നേതാക്കളെയാണ് യുഎസ് ഇന്റലിജന്‍സ് കുറ്റപ്പെടുത്തുന്നത്. ഇവര്‍ മനപ്പൂര്‍വം രോഗത്തിന്റെ ഭീകരത മറച്ചുവെച്ചു. ലോകത്തിന് ഇക്കാര്യം അറിയുന്നതിന് ഇത് തടസ്സമായി. നാല് മാസം മുമ്പ് അതായത് ജനുവരിയില്‍ തന്നെ രോഗത്തെ കുറിച്ച് കൃത്യമായി ചൈനയ്ക്ക് അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് ഒന്നിനാണ് ഈ റിപ്പോര്‍ട്ട് കൈമാറിയത്. അതേസമയം ചൈനയ്ക്കെതിരെയുള്ള അന്വേഷണം വേണ്ടത്ര വിജയിച്ചില്ലെന്നും യുഎസ്സില്‍ അഭിപ്രായമുണ്ട്. വൈറസ് മനുഷ്യനിര്‍മിതമല്ലെന്ന് കണ്ടെത്തിയത് കൊണ്ട് ചൈനയ്ക്കെതിരെ നഷ്ടപരിഹാര നടപടിക്കും ട്രംപിന് സാധിക്കില്ല. അതേസമയം ചൈന കൊറോണവൈറസ് പ്രശ്നമില്ലെന്ന് പറയുമ്പോഴും ചൈന മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതി വര്‍ധിപ്പിക്കുകയും കയറ്റുമതി കുറയ്ക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊറോണയുടെ പ്രശ്നങ്ങള്‍ അറിയുന്നത് കൊണ്ടാണ് കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ചൈന തീരുമാനിച്ചത്. എന്നാല്‍ അതേസമയം തന്നെ അവര്‍ ഇക്കാര്യം ലോകത്തിന് മുന്നില്‍ നിന്ന് മറച്ചുവെച്ചെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ലോകാരോഗ്യ സംഘടനയെ കൊറോണ മഹാമാരിയാണെന്ന് അറിയിക്കുന്നതില്‍ ചൈന വന്‍ വീഴ്ച്ച വരുത്തി. അവര്‍ ഇക്കാര്യം സംഘടനയെ അറിയിച്ചില്ല. ഈ സമയത്ത് തന്നെ അവര്‍ ഫേസ് മാസ്കുകളും സര്‍ജിക്കല്‍ ഗൗണുകളും വിദേശത്ത് നിന്ന് ധാരാളമായി ഇറക്കുമതി ചെയ്തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ലാബില്‍ നിന്ന് അബദ്ധവശാല്‍ പുറത്തെത്തിയതാണ് വൈറസ് എന്ന കാര്യം വീണ്ടും അന്വേഷിക്കുന്നുണ്ടെന്നും ഇന്റലിജന്‍സ് വ്യക്തമാക്കി.
Recommended Video
പോമ്പിയോ ഈ റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാണ് ചൈനയെ കുറ്റപ്പെടുത്തിയത്. വൈറസ് ലാബില്‍ നിന്ന് വന്നതാണെന്ന വാദത്തിലാണ് അദ്ദേഹം ഉറച്ച് നിന്നത്. വിദഗ്ധര്‍ പറയുന്നത് ഇത് മനുഷ്യനിര്‍മിതമാണെന്നാണ്. ഇത് അവിശ്വസിക്കേണ്ട കാര്യമില്ല. അതേസമയം ഇന്റലിജന്‍സ് വിഭാഗത്തിലുള്ളവര്‍ പറഞ്ഞ കാര്യം ഞാനറിഞ്ഞു. അതും അവിശ്വസിക്കേണ്ടതില്ലെന്നും പോമ്പിയോ പറഞ്ഞു. അതേസമയം രണ്ടിടത്തും തൊടാതെയാണ് പോമ്പിയോ ചൈനയെ കുറ്റപ്പെടുത്തിയത്. പോമ്പിയോ തെളിവില്ലാതെ ചൈനയെ കുറ്റപ്പെടുത്തുകയാണെന്നും, ആദ്യം അമേരിക്ക തെളിവ് കൊണ്ടുവരട്ടെയെന്ന് ചൈനയുടെ ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലില്‍ മറുപടി നല്‍കിയിട്ടുണ്ട്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications