'ചൈനയ്ക്ക് ഭയമില്ല, യുഎസ് ഭീഷണിയെ ചെറുക്കാൻ യൂറോപ്യൻ യൂണിയൻ കൈകോർക്കണം'; ഷീ ജിൻപിങ്
ന്യൂയോർക്ക്: ഉയർന്ന പകരചുങ്കം ഏർപ്പെടുത്തിയ യുഎസ് നടപടിയിൽ പ്രതികരിച്ച് ചൈന. യുഎസിന്റെ നടപടിയെ ഭയക്കുന്നില്ലെന്നും അതേസമയം അവർ ഉയർത്തുന്ന ഭീഷണികളെ ചെറുക്കാൻ യൂറോപ്യൻ യൂണിയൻ ഇടപെടണമെന്നും ഷീ ജിൻപിംഗ് പറഞ്ഞു. വ്യാപരയുദ്ധത്തിൽ ആരും ജയിക്കാൻ പോകില്ലെന്നും മറിച്ച് ഒറ്റപ്പെടലിന് മാത്രമേ ഇത് വഴിയൊരിക്കൂവെന്നും ഷീ ജിൻപിംഗ് കൂട്ടിച്ചേർത്തു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാൻചേസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'കഠിനാധ്വാനത്തിലൂടെയാണ് കഴിഞ്ഞ 70 വർഷമായി ചൈന വികസനം സാധ്യമാക്കുന്നത്. മറ്റൊരു രാജ്യത്തിന്റേയും കൈത്താങ്ങിലൂടെയല്ല, അതുകൊണ്ട് തന്നെ അന്യായമായ അടിച്ചമർത്തലുകളെ ഭയപ്പെടുന്നില്ല. ബാഹ്യപരിസ്ഥിതി എങ്ങനെ മാറിയാലും ചൈന ആത്മവിശ്വാസത്തോടെ തന്നെ തുടരും. കൃത്യമായ ശ്രദ്ധയൂന്നി സ്വന്തം കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യും', ഷീ പറഞ്ഞു. യുഎസിന്റെ ഏകപക്ഷീയമായ ഭീഷണികളെ ചെറുക്കണമെന്നും ഷീ ആവശ്യപ്പെട്ടു. ' ലോകത്തിനെതിരെ തിരിയുന്നത് ഒറ്റപ്പെടലിലേക്ക് നയിക്കും. യൂറോപ്യൻ യൂണിയൻ വിഷയത്തിൽ ഇടപെടണം', ഷീ ജിൻപിംഗ് പറഞ്ഞു.

അതേസമയം വ്യാപാര യുദ്ധം ആർക്കും ഗുണം ചെയ്യാൻ പോകുന്നില്ലെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം ആവർത്തിച്ചു. ഇത്തരത്തിലുള്ള നടപടികൾ ആഗോള വ്യാപാരത്തിലും സാമ്പത്തിക സ്ഥിരതയിലും ഉണ്ടാകുന്ന പ്രതികൂല ആഘാതങ്ങളെ കുറിച്ചും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മറ്റ് രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ പകര ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചെങ്കിലും ചൈനയ്ക്ക് മേൽ ഏർപ്പെടുത്തിയ തീരുവയിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് ഭരണകുടം വ്യക്തമാക്കി. 125 ശതമാനം തീരുവയാണ് ചൈനയ്ക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് യുഎസ് ചൈനയ്ക്ക് മേൽ പകരച്ചുങ്കം ചുമത്തുന്നത്. വ്യാപാരയുദ്ധം കനക്കുന്നതിനിടെ കഴിഞ്ഞ ദിവസം ചൈനയ്ക്കുള്ള തീരുവ 104 ശതമാനമാക്കി യുഎസ് ഉയർത്തിയിരുന്നു. ഇതിന് അതേ നാണയത്തിൽ തന്നെ ചൈന മറുപടി നൽകുകയും ചെയ്തു. യുഎസിന് 84 ശതമാനം തീരുവ ഏർപ്പെടുത്തിയായിരുന്നു തിരിച്ചടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഇത് നിലവിൽ വരുമെന്ന് ചൈന അറിയിച്ചിരുന്നു. ഈ പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കകമായിരുന്നു ചൈനയ്ക്കെതിരെയുള്ള യുഎസിന്റെ കനത്ത നടപടി.
അതേസമയം പകരചുങ്കം ഏർപ്പെടുത്തിയ നടപടിയിൽ യുഎസുമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ചർച്ചകൾ ആരംഭിച്ചു. പകരചുങ്കം മരവിപ്പിച്ച യുഎസ് നടപടി ആശ്വാസകരമാണെന്നും കൂടുതൽ ചർച്ചയ്ക്ക് ഇത് അവസരം നൽകുമെന്നും കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പ്രതികരിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് നേരത്തെ 26 ശതമാനം പകരചുങ്കമാണ് ഏർപ്പെടുത്തിയത്.
-
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications