പഹല്‍ഗാം: പാകിസ്ഥാന് ചൈനയുടെ തലോടല്‍; ചൈനീസ് പ്രതിനിധി പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഇസ്ലാമാബാദ്: കാശ്മീരിലെ പഹല്‍ഗാമില്‍ 26 സാധാരണക്കാരെ കൊന്നൊടുക്കിയ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ വിള്ളല്‍ സംഭവിച്ചിരുന്നു. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. തുടര്‍ച്ചയായ എട്ടാം ദിവസവും പാകിസ്ഥാന് പ്രകോപനം തുടരുകയാണ്. ഇന്ത്യന്‍ സൈന്യവും തിരിച്ചടിക്കുന്നുണ്ട്. പുല്‍വാമ ആക്രമണത്തിന് ശേഷം യുദ്ധസമാനമായ സാഹചര്യമാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്നത്.
ഇന്ത്യയിലുള്ള പാകിസ്ഥാന് പൗരന്മാര്ക്ക് രാജ്യം വിടാനുള്ള സമയപരിധി അവസാനിച്ചു.
വാഗ-അട്ടാരി അതിര്‍ത്തി അടച്ചത് വ്യാപാര ബന്ധത്തെയും തടസപ്പെടുത്തി. പാകിസ്ഥാന് തിരിച്ചടി നല്കാന് ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യവും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യ-പാക് ബന്ധത്തിലുള്ള ഉലച്ചിലുകളെ മറ്റു രാജ്യങ്ങളും ഏറെ ഗൗരവത്തോടെ ഉറ്റുനോക്കുകയാണ്. സംഘര്‍ഷം വഷളാകാതിരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഇടപെടില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ഭീകരതയ്ക്കെിരേ ഇന്ത്യ സ്വീകരിക്കുന്ന എന്തു നടപടികള്‍ക്കും യുഎസ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ, തുര്‍ക്കി, സിംഗപ്പൂര്‍, തായ്ലന്ഡ്, സൗദി അറേബ്യ അടക്കമുള്ള നിരവധി രാജ്യങ്ങളും പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. അതേസമയം, ചൈന വളരെ കരുതലോടെയാണ് പ്രതികരിച്ചത്. പാകിസ്ഥാനെ പേരെടുത്ത് പറയാതെയാണ് ആക്രമണത്തെ അപലപിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തതോടെ പാകിസ്ഥാന് ചാരസംഘടനയുടെ പങ്ക് കൂടുതല്‍ വെളിവായിരിക്കുകയാണ്. ലക്ഷര്‍ ഇ ത്വയ്ബ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഭീകരാക്രമണത്തിന് പാക് ചാര സംഘടനയായ ഐഎസ്ഐയും പാകിസ്ഥാന് സൈന്യവും പിന്തുണ നല്‍കിയിട്ടുണ്ട്.
പാകിസ്ഥാന് ഭീകരതയ്ക്ക് പരോക്ഷ പിന്തുണ നല്‍കുന്നവെന്ന ആരോപണത്തിന് ഇടയിലാണ് ചൈനീസ് പ്രതിനിധി പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പാകിസ്ഥാനിലെ ചൈനീസ് അംബാസഡറായ ജിയാങ് സൈദോങ് ഇസ്ലാമാബാദില് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ സന്ദര്‍ശിച്ച് സംഘര്‍ഷങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന ചൈനയുടെ ആഹ്വാനം ആവര്‍ത്തിക്കുകയും ചെയ്തു. പാകിസ്ഥാനിലെ ചൈനീസ് എംബസി വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കൂടിക്കാഴ്ച്ചയുടെ വിവരം പുറത്തുവിട്ടത്.
'പാകിസ്ഥാന്റെ സുരക്ഷാ ആശങ്കകള്‍ ചൈന മനസിലാക്കുന്നു. ദേശീയ പരമാധികാരവും സുരക്ഷാ താല്‍പ്പര്യങ്ങളും സംരക്ഷിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ ചൈന പിന്തുണയ്ക്കുന്നു' - ജിയാങ് പറഞ്ഞതായി പത്രക്കുറിപ്പില്‍ പറയുന്നു.
സംഭവത്തില്‍ വേഗത്തിലുള്ളതും നിഷ്പക്ഷവുമായ അന്വേഷണത്തിന് ചൈനയുടെ പിന്തുണ അദ്ദേഹം അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കാനും പ്രശ്നങ്ങള്‍ ശരിയായി കൈകാര്യം ചെയ്യാനും പ്രാദേശിക സമാധാനവും സ്ഥിരതയും സംരക്ഷിക്കാനും പ്രസ്താവനയില്‍ ചൈന ആഹ്വാനം ചെയ്യുന്നു.
സമീപകാല സംഘര്‍ഷങ്ങളെക്കുറിച്ച് പാക് പ്രധാനമന്ത്രി ഷരീഫ് ജിയാങ്ങിന് വിശദീകരിച്ചു. സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ ചൈനയുടെ ക്രിയാത്മക ശ്രമങ്ങള്‍ക്ക് അഭിനന്ദനവും അറിയിച്ചു. ദക്ഷിണേഷ്യയില്‍ കൂടുതല്‍ സംഘര്‍ഷം ഉണ്ടാകുന്നത് തടയാനും സമാധാനവും സ്ഥിരതയും നിലനിര്‍ത്താനും എല്ലാ കക്ഷികളുമായും ആശയവിനിമയവും ഏകോപനവും തുടരാന്‍ ഷെരീഫ് സന്നദ്ധത പ്രകടിപ്പിച്ചതായി പത്രക്കുറിപ്പില്‍ പറയുന്നു.
ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ വിനോദസഞ്ചാരികളടക്കം ഇരുപത്തിയാറ് പേരാണ് കൊല്ലപ്പെട്ടത്. ഭീകരതയ്ക്കെതിരേ നടപടിയെടുക്കുന്നതില്‍ പാകിസ്ഥാന് സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന നിസംഗതയെ ഇന്ത്യ അന്താരാഷ്ട്ര വേദികളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications