2 മണിക്കൂർ തുടർച്ചയായി പോൺ വീഡിയോയിലെ ശബ്ദം !!! റേഡിയോ കേട്ടവർ ഞെട്ടി..
റേഡിയോയുടെ ഫ്രീക്വന്‍സ് ഹാക്ക് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കാന്‍ ഒരുങ്ങുകയാണ് പ്രൊവിന്‍സ് മേയര്‍ താസിന്‍ ബാബാസ്.
തുര്‍ക്കി: രാജ്യത്തെ ഒരു മുനിസിപ്പാലിറ്റിയിലെ ലൗഡ് സ്പീക്കറിലൂടെ മണിക്കൂറുകളോളും പ്രക്ഷേപണം ചെയ്തത് പോണ്‍ വീഡിയോയിലെ ശബ്ദങ്ങള്‍. റേഡിയോയുടെ ഫ്രീക്വന്‍സ് ഹാക്ക് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കാന്‍ ഒരുങ്ങുകയാണ് പ്രൊവിന്‍സ് മേയര്‍ താസിന്‍ ബാബാസ്.
കസ്താമാനോ പ്രവിശ്യയിലെ കമ്മ്യൂണിറ്റ് സ്പീക്കര്‍ വഴിയാണ് പോണ്‍ വീഡിയോയുടെ ശബ്ദങ്ങള്‍ പുറത്തുവന്നത്. രാവിലെ മുതല്‍ 20 മിനുട്ട് നേരത്തേയ്ക്ക് ഇത് തന്നെയായിരുന്നു മുഴങ്ങി കേട്ടുകൊണ്ടിരുന്നത്.
പ്രദേശത്തെ ജനങ്ങള്‍ക്ക് പൊതുവായി നല്‍കേണ്ട അറിയിപ്പുകലും ഔദ്യോഗിക പ്രഖ്യാപനങ്ങളും നടത്താനാണ് ലൗഡ് സ്പീക്കര്‍ സ്ഥാപിച്ചത്. എന്നാല്‍ ഇത്തരം ഒരു അബദ്ധം എങ്ങനെ സംഭവിച്ചും എന്നാണ് അധികൃതര്‍ക്ക് മനസ്സിലാവാത്തത്.
റേഡിയോയുടെ ഫ്രീക്വന്‍സി ഹാക്ക് ചെയ്ത ആരോ ആവാം ഇത്തരം ഒരു പ്രവൃത്തി ചെയ്തത് എന്നാണ് പ്രവിശ്യാ ഗവര്‍ണയുടെ നിഗമനം. തെറ്റായ പ്രവൃത്തിയായി പോയെന്നും മേയര്‍ താസിന്‍ ബാബാസ് പ്രതികരിച്ചു.
കമ്മ്യൂണിറ്റ് റേഡിയോ സ്‌റ്റേഷന്റെ ഫ്രീക്വന്‍സി ഹാക്ക് ചെയ്തവരെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിയ്ക്കുമെന്ന് മേയര്‍ അറിയിച്ചു.
കമ്മ്യൂണിറ്റ് റേഡിയോ വഴി ഉള്ള ലൈവ് സ്ട്രീമിംഗ് നിര്‍ത്തുന്ന കാര്യവും കോര്‍പ്പറേഷന്‍ ആലോചിയ്ക്കുന്നത്. പോണ്‍വീഡിയോയുടെ ശബ്ദം പുറത്തുവന്നതിന് എതിരെ യാഥാസ്ഥിതിക വാദികള്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.