ഏറ്റവും സുരക്ഷിതമായ ഗര്‍ഭനിരോധന മാര്‍ഗ്ഗം... അതും പുരുഷന്; ഒന്നും പേടിക്കണ്ട, ഒരു കേടും സംഭവിക്കില്ല
നോര്‍ത്ത് കരോലിന(അമേരിക്ക): ഗര്‍ഭ നിരോധനം എന്നത് കാലങ്ങളായി മനുഷ്യന് മുന്നിലുള്ള ഒരു സമസ്യയാണ്. ഗര്‍ഭനിരോധന ഉറകളുടെ തുടക്കവും ഇതിനുള്ള ഉത്തരം തേടിക്കൊണ്ടായിരുന്നു. അതിനും മുമ്പ് പ്രാകൃതമായ പല രീതികളും ഇതിനായി ഉപയോഗിച്ചിരുന്നു.
ഗര്‍ഭ നിരോധന ഉറകള്‍ക്ക് ശേഷം തന്നെ ആയിരുന്നു ഗര്‍ഭ നിരോധന ഗുളികകളുടെ ആവിര്‍ഭാവം. എന്നാല്‍ ഇത്തരം ഗുളികകള്‍ പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നവയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോപ്പര്‍ ടി നിക്ഷേപം പോലുള്ള സംവിധാനങ്ങളും പിന്നീട് വന്നു. എന്നാല്‍ ഇതും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവക്കുന്നവയാണ്.
ഗര്‍ഭനിരോധന സംവിധാനങ്ങളില്‍, ഉറകളൊഴിയെയുള്ളവ അധികവും സ്ത്രീകളെ മാത്രം ബാധിക്കുന്നവയാണ്(വാസക്ടമി പോലുള്ള ശസ്ത്രക്രിയകളെ മാറ്റി നിര്‍ത്തിയാല്‍). എന്നാല്‍ ഇനി സ്ത്രീകള്‍ ഇക്കാര്യത്തില്‍ അധികം ബുദ്ധിമുട്ടേണ്ടി വരില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മരുന്ന് പുരുഷന്മാര് തന്നെ എടുത്താല്‍ മതിയാകും. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയും ഇല്ല.

പുരുഷ ബീജം സഞ്ചരിച്ച് അണ്ഡവും ആയി സംയോജിച്ച് ആണല്ലോ ഗര്‍ഭധാരണം സംഭവിക്കുന്നത്. പുരുഷ ബീജങ്ങളുടെ ചലന ശക്തി ഇല്ലാതാക്കിയാല്‍ പിന്നെ ഗര്‍ഭധാരണത്തെ ഭയക്കേണ്ടതില്ല. ആവശ്യത്തിന് ചലന ശക്തിയില്ലാത്തതാണ് പല പുരുഷന്മാര്ക്കും സന്താനോല്പത്തി ഇല്ലാതാകാനുള്ള കാരണവും.
ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ ഒരു പുതിയ സംയുക്തം ആണ് കണ്ടെത്തിയിട്ടുള്ളത്. ഈ സംയുക്തത്തിന് പുരുഷ ബീജങ്ങളും ചലനശക്തി ഇല്ലാതാക്കാന്‍ സാധിക്കും. മറ്റ് ശാരീരിക പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയും ഇല്ല. പ്ലോസ് വണ്‍ എന്ന ശാസ്ത്ര ജേര്‍ണലില്‍ ആണ് ഇത് സംബന്ധിച്ച പഠന വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇപി055 എന്നാണ് സംയുക്തത്തിന് പേരിട്ടിട്ടുള്ളത്.
പുരുഷ ബീജ പ്രോട്ടീനുകളുമായി ചേര്‍ന്നാണ് ഇവയുടെ പ്രവര്‍ത്തനം. ഇങ്ങനെ സംഭവിക്കുമ്പോള്‍ ബീജത്തിന്റെ ചലന ശേഷിയെ ആണ് ഇത് തടസ്സപ്പെടുത്തുക. അങ്ങനെ വരുമ്പോള്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത തുലോം തുച്ഛമായിരിക്കും. ഹോര്‍മോണ്‍ സംബന്ധിയായ പ്രശ്നങ്ങളും ഉണ്ടാവില്ല. മാത്രമല്ല, ഒരിക്കല്‍ ഉപയോഗിച്ചു എന്നതുകൊണ്ട് സ്ഥിരമായ വന്ധ്യതയും ഉണ്ടാകില്ല. ദിവസങ്ങള്‍ക്കകം തന്നെ പഴയ നിലയിലേക്ക് തിരിച്ചെത്താനും സാധിക്കും.
എന്തായാലും സംഗതി ഇതുവരെ മനുഷ്യരില്‍ പരീക്ഷിച്ചിട്ടില്ല. കുരങ്ങ് വര്‍ഗ്ഗത്തിലാണ് പരീക്ഷണങ്ങള്‍ പൂര്‍ത്തിയായിട്ടുള്ളത്. അത് സമ്പൂര്‍ണ വിജയവും ആയിരുന്നു. യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത കരോലിനയിലെ പ്രൊഫസര്‍ മൈക്കല്‍ ഒ റാന്‍ഡിന്റെ നേതൃത്വത്തിലാണ് ഗവേഷണങ്ങള്‍ നടക്കുന്നത്. മനുഷ്യരില്‍ ഇത് പരീക്ഷിക്കാന്‍ ഇനിയും കടമ്പകള്‍ ഏറെ കടക്കേണ്ടതുണ്ട്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications