Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈന തന്നെ മുന്നില്‍... ഇന്ത്യയെ വീഴ്ത്തി തുര്‍ക്കി; റഷ്യന്‍ ക്രൂഡില്‍ കളി മാറുന്നോ? ഇറക്കുമതി ഇടിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയുടെ റഷ്യന്‍ ക്രൂഡിന്റെ ഇറക്കുമതി പ്രതിമാസം 29% കുത്തനെ ഇടിവ് രേഖപ്പെടുത്തി. വില പരിധി നയം നടപ്പിലാക്കിയതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന അളവാണ് ഇത്. എന്നാല്‍ ഈ വര്‍ഷം ജനുവരിയില്‍ ശക്തമായ മുന്നേറ്റം നടത്തുകയാണെന്ന് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ ഡിസംബറിലെ റഷ്യന്‍ ഫോസില്‍ ഇന്ധന കയറ്റുമതിയെക്കുറിച്ചുള്ള പ്രതിമാസ വിശകലനത്തില്‍ പറഞ്ഞു.

മൊത്തം ഇറക്കുമതി നേരിയ തോതില്‍ വര്‍ധിച്ചിട്ടും ഈ ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറി ഇറക്കുമതിയില്‍ ഏകദേശം 49% കുറവും ഡിസംബറില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റിഫൈനറികള്‍ 15% കുറവും വരുത്തിയതാണ് ഈ ഇടിവിന് കാരണമായത്. ആഗോള റിയല്‍-ടൈം ഡാറ്റ ആന്‍ഡ് അനലിറ്റിക്‌സ് ദാതാക്കളായ കെപ്ലറിന്റെ അഭിപ്രായത്തില്‍, 2025 ല്‍ ഇന്ത്യ റഷ്യയില്‍ നിന്ന് 20.4 ദശലക്ഷം ബാരലിലധികം ക്രൂഡ് ഇറക്കുമതി ചെയ്തു.

Crude Oil

ഡിസംബര്‍ മാസത്തില്‍ 1.2 ദശലക്ഷം ബാരലുകളുടെ ഇറക്കുമതി രേഖപ്പെടുത്തി. ഒരു മാസം മുമ്പ് ഇത് 1.8 ദശലക്ഷം ബാരലായിരുന്നു. ഈ വര്‍ഷം ജനുവരി 13 വരെ, ഇന്ത്യ ഇതിനകം റഷ്യയില്‍ നിന്ന് 1.1 ദശലക്ഷം ബാരലിലധികം അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തിരുന്നു. മൂല്യത്തിന്റെ കാര്യത്തില്‍, റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങള്‍ വാങ്ങുന്നവരില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

ചൈനയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി തുര്‍ക്കിയാണ് കയറിയിരിക്കുന്നത്. ഡിസംബറില്‍ മൊത്തം 2.3 ബില്യണ്‍ യൂറോ റഷ്യന്‍ ഹൈഡ്രോകാര്‍ബണുകള്‍ ഇറക്കുമതി ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ പ്രതിമാസ ഇറക്കുമതിയുടെ ബാക്കി ഭാഗം കല്‍ക്കരി (424 മില്യണ്‍ യൂറോ), എണ്ണ ഉല്‍പന്നങ്ങള്‍ (82 മില്യണ്‍ യൂറോ) എന്നിവയാണ്. ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി ഒക്ടോബറില്‍ 2.5 ബില്യണ്‍ യൂറോയും നവംബറില്‍ 2.6 ബില്യണ്‍ യൂറോയുമായി രേഖപ്പെടുത്തി.

'അവരുടെ ഇറക്കുമതി മുഴുവന്‍ റോസ്‌നെഫ്റ്റാണ് വിതരണം ചെയ്തത്, എന്നിരുന്നാലും യുഎസിലെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോള്‍ ഉപരോധങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് വാങ്ങിയ കാര്‍ഗോകളില്‍ നിന്നാണ് ഇത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റിഫൈനറികള്‍ ഡിസംബറില്‍ റഷ്യന്‍ ഇറക്കുമതിയില്‍ 15% കുറവ് വരുത്തി എന്നും റിപ്പോര്‍ില്‍ പറയുന്നു. റഷ്യയുടെ പ്രതിമാസ ഫോസില്‍ ഇന്ധന കയറ്റുമതി വരുമാനം പ്രതിമാസം 2% കുറഞ്ഞ് പ്രതിദിനം 500 മില്യണ്‍ യൂറോയായി.

ഉക്രെയ്‌നിന്റെ പൂര്‍ണ തോതിലുള്ള അധിനിവേശത്തിനു ശേഷമുള്ള രണ്ടാമത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. പ്രതിമാസ കയറ്റുമതി അളവിലും സമാനമായ 2% പ്രതിമാസം കുറവ് ഉണ്ടായി. മൊത്തം അസംസ്‌കൃത എണ്ണ കയറ്റുമതി വരുമാനം 12% കുറഞ്ഞ് പ്രതിദിനം 198 മില്യണ്‍ യൂറോയായി. റഷ്യയുടെ ഫോസില്‍ ഇന്ധന കയറ്റുമതി വളരെ കേന്ദ്രീകൃതമായി തുടരുന്നു. കല്‍ക്കരി, അസംസ്‌കൃത എണ്ണ വാങ്ങലുകളില്‍ ചൈന ആധിപത്യം പുലര്‍ത്തുന്നു.

എണ്ണ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതില്‍ തുര്‍ക്കി ആധിപത്യം പുലര്‍ത്തുന്നു, എല്‍എന്‍ജിയുടെയും പൈപ്പ്ലൈന്‍ വാതകത്തിന്റെയും ഏറ്റവും വലിയ വാങ്ങുന്നയാളായി യൂറോപ്യന്‍ യൂണിയന്‍ തുടരുന്നു. ഡിസംബറില്‍ റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഏറ്റവും വലിയ ആഗോള ഉപഭോക്താവായി ചൈന തുടര്‍ന്നു. മികച്ച അഞ്ച് ഇറക്കുമതിക്കാരില്‍ നിന്നുള്ള റഷ്യയുടെ കയറ്റുമതി വരുമാനത്തിന്റെ 48% (6 ബില്യണ്‍ യൂറോ) ആണ് ചൈന.

റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങളുടെ നാലാമത്തെ വലിയ ഉപഭോക്താവായിരുന്നു യൂറോപ്യന്‍ യൂണിയന്‍. മികച്ച അഞ്ച് ഇറക്കുമതിക്കാരില്‍ നിന്നുള്ള റഷ്യയുടെ കയറ്റുമതി വരുമാനത്തിന്റെ 11% (1.3 ബില്യണ്‍ യൂറോ) ആണ് യൂറോപ്യന്‍ യൂണിയന്‍ ആണ്. ഡിസംബറില്‍, റഷ്യന്‍ ക്രൂഡ് ഓയില്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ അഞ്ച് റിഫൈനറികള്‍, തുര്‍ക്കി, ബ്രൂണൈ എന്നിവിടങ്ങളിലെ അഞ്ച് റിഫൈനറികള്‍ ഉപരോധ രാജ്യങ്ങളിലേക്ക് 943 മില്യണ്‍ യൂറോ എണ്ണ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+