കുര്‍ദ് ഹിതപരിശോധന; കിര്‍ക്കുക്കില്‍ സംഘര്‍ഷം, കര്‍ഫ്യൂ
ബാഗ്ദാദ്: സപ്തംബര്‍ 25ന് സ്വാതന്ത്ര്യ ഹിതപ്പരിശോധനയുമായി മുന്നോട്ടുപോവാന്‍ കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്മെന്റ് തീരുമാനിച്ചിരിക്കെ, ഇറാഖ് സര്‍ക്കാര്‍ വടക്കന്‍ നഗരമായ കിര്‍ക്കുക്കില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഹിതപ്പരിശോധനയുമായി ബന്ധപ്പെട്ട് കുര്‍ദുകളും തുര്‍ക്ക് വംശജരും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിലാണിത്.
കുര്‍ദ് ഹിതപ്പരിശോധനയെ എതിര്‍ക്കുന്ന തുര്‍ക്ക് വംശജരുടെ സംഘടനയായ ഇറാഖി തുര്‍ക്ക്മെന്‍ ഫ്രണ്ട് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസിനു നേരെ തോക്കുധാരികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തത്. ഓഫീസിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരികെ വെടിവച്ചതിനെ തുടര്‍ന്ന് അക്രമികളിലൊരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഓഫീസ് ഇന്‍ചാര്‍ജ് മുഹമ്മദ് സമാന് കനാന്‍ പറഞ്ഞു. അല്പ സമയത്തിനു ശേഷം സംഘടനയുടെ മറ്റൊരു ഓഫീസിനു നേരെയും ആക്രമണമുണ്ടായി. ഇതേത്തുടര്‍ന്നാണ് ഇറാഖിന്റെ നിയന്ത്രണത്തിലുള്ള കിര്‍ക്കുക്കില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. അക്രമസംഭവങ്ങളെ കുറിച്ചന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പ്രവിശ്യാ പോലിസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഖത്താബ് ഉമര്‍ പറഞ്ഞു. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അക്രമികളായ യുവാക്കളെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു. കുര്‍ദ് ഹിതപ്പരിശോധനയുടെ പശ്ചാത്തലത്തില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇറാഖിനു കീഴിലെ അര്‍ധ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്മെന്റ് പ്രദേശങ്ങള്‍ക്കു പുറത്തുള്ള കുര്‍ദ് പ്രവിശ്യകളിലും ഹിതപ്പരിശോധന നടത്താനാണ് കുര്‍ദ് നേതാവ് മസൂദ് ബര്‍സാനിയുടെ നീക്കം. എണ്ണ സമ്പന്നമായ കിര്‍ക്കുക്ക് ഉള്‍പ്പെടെ കുര്‍ദ് സൈനികരുടെ നിയന്ത്രണത്തിലുള്ളതും എന്നാല്‍ ഇറാഖ് ഭരണകൂടത്തിന്റെ കീഴിലുള്ളതുമായ പ്രദേശങ്ങളിലും വോട്ടെടുപ്പ് നടക്കും. ഇത് മേഖലയില്‍ വലിയ പ്രതിസന്ധിക്ക് കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹിതപ്പരിശോധന ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ച് സമര്‍പ്പിക്കപ്പെട്ട പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതു വരെ അത് നിര്‍ത്തിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ഇറാഖ് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.
ഹിതപ്പരിശോധനാ നീക്കം ഉപേക്ഷിക്കാന്‍ ഇറാഖ് പാര്‍ലമെന്റ് നേരത്തേ പ്രമേയത്തിലൂടെ ആവശ്യപ്പെടുകയുമുണ്ടായി. ഇതേ ആവശ്യമുയിച്ച് യു.എന്നും അമേരിക്ക, ബ്രിട്ടന് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളും തുര്‍ക്കി, ഇറാന് തുടങ്ങിയ അയല്‍ രാജ്യങ്ങളും രംഗത്ത് വരികയും ചെയ്തു. എന്നാല്‍, എന്തു സമ്മര്‍ദ്ദമുണ്ടായാലും ഹിതപ്പരിശോധനയുമായി മുന്നോട്ടുപോവാനാണ് കുര്‍ദ് നേതാവിന്റെ തീരുമാനം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications