പിൻഗാമി ചൈനയ്ക്ക് പുറത്തുള്ള സ്വതന്ത്ര ലോകത്ത് ജനിക്കുമെന്ന് ദലൈലാമ; മറുപടിയുമായി ചൈന
തന്റെ പിൻഗാമി ചൈനക്ക് പുറത്തുള്ള സ്വതന്ത്ര ലോകത്ത് ജനിക്കുമെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. 'വോയിസ് ഓഫ് ദി വോയ്സിലെസ്' എന്ന തന്റെ പുതിയ പുസ്തകത്തിലാണ് ദലൈലാമ ഇക്കാര്യം കുറിച്ചത്. അതേസമയം ദലൈലാമയിടെ വാദത്തെ വിമർശിച്ച് ചൈന രംഗത്തെത്തി.
'പുനർജന്മത്തിന്റെ ലക്ഷ്യം മുൻഗാമിയുടെ പ്രവർത്തനങ്ങൾ തുടരുക എന്നതായതിനാൽ, പുതിയ ദലൈലാമ സ്വതന്ത്ര ലോകത്ത് ജനിക്കും. അങ്ങനെ കാരുണ്യത്തിന്റെ ശബ്ദമാകാനും, ടിബറ്റൻ ബുദ്ധമതത്തിന്റെ ആത്മീയ നേതാവ്, ടിബറ്റൻ ജനതയുടെ അഭിലാഷങ്ങൾ ഉൾക്കൊള്ളുന്ന ടിബറ്റിന്റെ പ്രതീകം എന്നീ നിലയിലുള്ള ദലൈലാമയുടെ ദൗത്യം അയാൾ തുടരും',ദലൈലാമ പുസ്തകത്തിൽ എഴുതി. ഇതാദ്യമായാണ് ഇത്തരമൊരു പരാമർശം ദലൈലാമ നടത്തുന്നത്. ടിബറ്റിന് പുറത്ത് താൻ പുനർജൻമം സ്വീകരിക്കില്ലെന്നായിരുന്നു മുൻപ് അദ്ദേഹം പറഞ്ഞിരുന്നത്.

ജുലൈയിൽ 90 വയസാകുന്ന ദലൈലാമ വളരെ അധികം ആരോഗ്യപ്രശ്നങ്ങൾ നിലവിൽ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പിൻഗാമി ആരാകുമെന്ന ചർച്ചകളും സജീവമാണ്. ഇതിനിടയിലാണ് അദ്ദേഹം തന്നെ ഇത്തരത്തിലൊരു പരാമർശം നടത്തുന്നത്.
ഇപ്പോഴത്തെ ദലൈലാമയായ ടെൻസി ഗ്യാറ്റ്സോ തന്റെ 23ാമത്തെ വയസിലാണ് ഇന്ത്യയിൽ അഭയം പ്രാപിക്കുന്നത്. 1959 ലെ മാവോ സേതൂങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ നടന്ന പ്രക്ഷോഭം പരാജയപ്പെട്ടതിന് പിന്നാലെയാണ് ആയിരക്കണക്കിന് ടിബറ്റുകാരോടൊപ്പം അദ്ദേഹം ഇന്ത്യയിലേക്ക് പലായനം ചെയ്തത്. നിലവിൽ ഹിമാചൽപ്രദേശിലെ ധരംശാലയിലാണ് അദ്ദേഹം കഴിയുന്നത്.
ദലൈലാമയുടെ പിൻഗാമിയെ തങ്ങളാണ് തീരുമാനിക്കുകയെന്നാണ് ചൈന പറയുന്നത്. ഇപ്പോഴത്തെ ദലൈലാമയെ വിഘടനവാദിയെന്നാണ് ചൈന വിളിക്കുന്നത്. അതേസമയം ചൈന തീരുമാനിക്കുന്ന തന്റെ പിന്‍ഗാമിയെ അംഗീകരിക്കില്ലെന്ന് നേരത്തേ തന്നെ ദലൈലാമ വ്യക്തമാക്കിയിരുന്നു. അതിനിടെ ദലൈലാമയുടെ പുതിയ പരാമർശത്തിനെതിരെ ചൈന രംഗത്തെത്തി. ടിബറ്റിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും ദലൈലാമ ഉൾപ്പെടെയുള്ള ജീവിച്ചിരിക്കുന്ന ബുദ്ധന്റെ പുനർജന്മങ്ങൾ രാജ്യത്തിന്റെ നിയന്ത്രണങ്ങൾ പാലിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
'പുനർജൻമ ചടങ്ങുകൾ ടിബറ്റൻ ബുദ്ധമതത്തിന്റെ പ്രത്യേക പാരമ്പര്യമാണ്. അടുത്ത ദലൈലാമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചൈനീസ് സർക്കാർ', മന്ത്രാലയം വ്യക്തമാക്കി. ദലൈലാമയുടെ പുസ്തകത്തെ കുറിച്ചുള്ള ചോദ്യത്തിന് മതത്തിന്റെ മറവിൽ ചൈന വിരുദ്ധ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു രാഷ്ട്രീയ അഭയാർത്ഥി മാത്രമാണ് അദ്ദേഹം എന്നായിരുന്നു വിദേശകാര്യമന്ത്രാലയ വക്താവിന്റെ പ്രതികരണം.അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ചൈനയുടെ നിലപാടുകളെയോ ടിബറ്റിന്റെ വികസനത്തെയോ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications