ശക്തമായ ഹൃദയാഘാതം... ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ മരിച്ചു?
കറാച്ചി: അധോലോക നായകനുമായ ദാവൂദ് ഇബ്രാഹം പാകിസ്താനില്‍ വെച്ച് മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ശക്തമായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ദാവൂദിന്റെ അന്ത്യം എന്നാണ് വിവരം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായ ദാവൂദ് മരണത്തിന് കീഴടങ്ങി എന്നും ഇല്ലെന്നും പറയപ്പെടുന്നുണ്ട്. വിശദമായ റിപ്പോര്‍ട്ടിലേക്ക്.

കറാച്ചിയിലെ ആശുപത്രിയില്‍
ശക്തമായ ഹൃദയാഘാതത്തെ തുടര്‍ന്ന് ദാവൂദ് ഇബ്രാഹിം കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെയാണ് ദാവൂദ് ഇബ്രാഹിം മരണപ്പെട്ടിരിക്കാം എന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ആ ആഴ്ച ആദ്യമാണ് ദാവൂദ് ഇബ്രാഹിമിന് ശക്തമായ ഹൃദയാഘാതം ഉണ്ടായത്.

മരിച്ചിട്ടില്ലെന്ന് ആളുകള്‍
ദാവൂദ് ഇബ്രാഹിം മരിച്ചിട്ടില്ലെന്ന് അനുയായിയായ ഛോട്ടാ ഷക്കീല്‍ പ്രതികരിച്ചതായും വിവരമുണ്ട്. ദാവൂദ് ആരോഗ്യവാനായി തുടരുന്നു എന്നായിരുന്നു ഛോട്ടാ ഷക്കീലിന്റെ പ്രതികരണം. എന്നാല്‍ ഇത് ശരിയാകാനുള്ള സാധ്യത വളരെ കുറവാണ്. ദാവൂദ് ജീവിച്ചിരിക്കാനുള്ള സാധ്യത തീരെയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.

ആരാണീ ദാവൂദ് ഇബ്രാഹിം
അധോലോക നേതാവും മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനുമാണ് ദാവൂദ് ഇബ്രാഹിം. 61 വയസ്സുണ്ട്. മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് ദാവൂദ് ഇബ്രാഹിമിനെ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ഇന്ത്യ പാകിസ്താനോട് പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദാവൂദ് പാകിസ്താനില്‍ ഇല്ല എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.

പാകിസ്താന് തുറന്ന് പറയില്ല
അഥവാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പോലെ ദാവൂദ് ഇബ്രാഹിം മരണപ്പെട്ടാലും പാകിസ്താന് ഇക്കാര്യം പുറത്തറിയിക്കില്ല. കാരണം ദാവൂദ് പാകിസ്താനില്‍ ഇല്ല അവരുടെ മുന്‍ പ്രസ്താവനകള്‍ ചോദ്യം ചെയ്യപ്പെടും എന്നത് തന്നെ കാരണം. ദാവൂദ് ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന വിവരം പുറത്ത് വിടാന്‍ പോലും പാകിസ്താന് തയ്യാറല്ല.

ഗുരുതരാവസ്ഥയിലെന്ന്
രസകരം എന്ന് പറയട്ടേ, കഴിഞ്ഞ വര്‍ഷം ഏപ്രിലിലും ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സമാനമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദാവൂദിന്റെ നാളുകള്‍ എണ്ണപ്പെട്ടതായിട്ടായിരുന്നു ആ റിപ്പോര്‍ട്ടുകള്‍. ദാവൂദിന്റെ കാലിലുണ്ടായിരുന്ന ഗാന്ഗ്രീന് എന്ന മാരകരോഗമായിരുന്നു അന്ന് വാര്‍ത്തയായത്.

കാലുകള്‍ മുറിച്ചുമാറ്റുമെന്ന്
ഗുരുതരമായ രോഗം ബാധിച്ച ദാവൂദിന്റെ കാലുകള്‍ മുറിച്ചുമാറ്റിയേ പറ്റൂ എന്നാണ് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. കാലുകള്‍ മുറിച്ചുമാറ്റിയാലും ദാവൂദ് എത്രനാള്‍ ജീവിച്ചിരിക്കും എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ ഉറപ്പൊന്നും പറഞ്ഞിരുന്നില്ലത്രെ.

എന്താണീ അസുഖം
കാലുകളിലേക്ക് ശരിയായി രക്തം എത്താത്തതാണ് ദാവൂദ് ഇബ്രാഹിമിന്റെ പ്രശ്നം. ഇതേത്തുടര്‍ന്ന് വ്രണങ്ങളുണ്ടായി. കാലുകള്‍ നിര്‍ജീവമായി. കാലുകള്‍ മുറിച്ചുമാറ്റിയാലേ ജീവന് നിലനിര്‍ത്താന്‍ പറ്റൂ എന്നതാണ് സ്ഥിതി. ഇല്ലെങ്കില്‍ മറ്റ് അവയവങ്ങളിലേക്കും ഇത് ബാധിക്കാനിടയുണ്ട്.

ദാവൂദ് കറാച്ചിയിലുണ്ട്
കറാച്ചിയിലെ ബംഗ്ലാവിലാണ് ദാവൂദ് ഇബ്രാഹിം ഇപ്പോഴുള്ളത് എന്നാണ് വിവരം. ലിയാഖത് നാഷണല്‍ മിലിറ്ററി ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടര്‍മാരാണ് ദാവൂദിനെ ചികിത്സിച്ചിരുന്നത്. ദാവൂദിനെ ജീവനോടെ ഇന്ത്യയിലെത്തിക്കാനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്.

ഇന്ത്യയ്ക്ക് വേണം ദാവൂദിനെ
1993ലെ മുംബൈ സ്ഫോടന കേസിന്റെ സൂത്രധാരനാണ് അധോലോക നായകനായ ദാവൂദ് ഇബ്രാഹിം. ഈ കേസില്‍ അന്വേഷണ ഏജന്‍സികള്‍ നോട്ടമിട്ടതോടെയാണ് ദാവൂദ് ഇന്ത്യ വിട്ടത്. പാകിസ്താനിലും സൗദി അറേബ്യയിലുമായി ദാവുദ് ഒളിവില്‍ കഴിയുകയായിരുന്നു പിന്നീട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications