സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം വന്‍ തോതില്‍ കുറയുന്നു; സ്ഥാനം 77-മതായി
സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം വന്‍ തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 2019 ലെ കണക്കുകള്‍ പ്രകാരം സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം ആറുശതമാനത്തോളം കുറഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 6,625 കോടി രൂപ യാണ്(899 മില്യണ്‍ സ്വിസ് ഫ്രാങ്ക്)യാണ് ഇന്ത്യൻ വ്യക്തികളും സംരംഭങ്ങളും നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകൾ. സ്വിറ്റ്സര്‍ലാന്‍ഡിലെ കേന്ദ്ര ബാങ്കാണ് ഇത് സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തു വിട്ടത്.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പുറത്തു വിട്ടപ്പോഴും ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ ഇടിവുണ്ടായിരുന്നു. നിലവില്‍ സ്വിസ് ബാങ്കിലെ ഏറ്റവും കൂടുതല്‍ നിക്ഷേപം ഉള്ളത് യുകെ പൗരന്‍മാര്‍ക്കാണ്. സ്വിസ് ബാങ്കുകളിലെ മൊത്തം വിദേശ നിക്ഷേപത്തിന്റെ 27 ശതമാനംവരും യുകെയുടെ വിഹിതം. എസ്എൻബിയുടെ മൊത്തം ആസ്തിയുടെ 0.06 ശതമാനം മാത്രമാണ് ഇന്ത്യയുടെ സംഭാവന. മൊത്തം നിക്ഷേപത്തിന്‍റെ കാര്യത്തില്‍ മൂന്നു സ്ഥാനം പിറകോട്ടുപോയി ഇന്ത്യയുടെ സ്ഥാനം 74ല്‍ നിന്ന് 77-ാമതായി.
യു.എസ്, വെസ്റ്റ് ഇന്‍ഡീസ്, ഫ്രാന്‍സ്, ഹോങ്കോങ് എന്നിവയാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങള്‍. ജര്‍മനി, ലക്‌സംബര്‍ഗ്, ബഹാമസ്, സിംഗപൂര്‍, കെയ്‌മെന്‍ ഐലന്‍ഡ് കള്ളപ്പണത്തിനെതിരായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപത്തിൽ കുറവുണ്ടാക്കിയതെന്നാണ് ചിലര്‍ അഭിപ്രയാപ്പെടുന്നത്.
അമ്മയുടെ നഗ്‌നതയും ശരീരവും കണ്ടുവളർന്ന ഒരു കുട്ടി സ്ത്രീശരീരത്തെ അപമാനിക്കില്ല; രഹ്ന ഫാത്തിമ