പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂടും; ഇന്ത്യയെ പൂട്ടാന്‍ യുഎസ് നീക്കം, സൗദി രക്ഷിക്കുമോ?
അമേരിക്ക വിദേശ രാജ്യങ്ങളില്‍ നടത്തുന്ന നീക്കങ്ങള്‍ പലവിധത്തിലാണ് ഇന്ത്യയെ ബാധിക്കുക. വെനസ്വേലയില്‍ അമേരിക്ക നടത്തിയ അധിനിവേശം ഒരുതരത്തില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന വിവരങ്ങള്‍ പ്രചരിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. അമേരിക്ക ഇവിടെ നിന്ന് എണ്ണ വാങ്ങി വിപണിയിലെത്തുമെന്നതായിരുന്നു ആ പ്രതീക്ഷയ്ക്ക് കാരണം.
വെനസ്വേലയില്‍ നിന്ന് 50 ദശലക്ഷം ബാരല്‍ എണ്ണ അമേരിക്ക വിപണി വിലയ്ക്ക് വാങ്ങുമെന്ന് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ക്രൂഡ് ഓയില്‍ വില ബാരലിന് 60 ഡോളറിന് താഴേക്ക് എത്തിയത്. എന്നാല്‍ ട്രംപിന്റെ നീക്കം എളുപ്പമാകില്ല എന്ന വിവരം വന്നതോടെ വില വീണ്ടും കയറുകയും ചെയ്തു. ഇന്ന് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന നീക്കമാണ് അമേരിക്ക നടത്തിയിരിക്കുന്നത്.

റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതി ചുങ്കം 500 ശതമാനമാക്കുന്ന ബില്ലിന് ട്രംപ് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് അമേരിക്കയുടെ ഈ നീക്കം തിരിച്ചടിയാകുക. അടുത്താഴ്ച ഈ ബില്ലില്‍ യുഎസ് കോണ്‍ഗ്രസ് വോട്ട് ചെയ്യും. പാസായാല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യമാണ് റഷ്യ. വില കുറച്ച് കിട്ടുന്നത് കൊണ്ടാണ് റഷ്യയുടെ എണ്ണ ഇന്ത്യ വാങ്ങുന്നത്. എന്നാല്‍ റഷ്യയുടെ എണ്ണയ്ക്കെതിരെ ഉപരോധം പ്രഖ്യാപിച്ച അമേരിക്ക, റഷ്യയുടെ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെയും തിരിഞ്ഞിരിക്കുകയാണ്. അവിടെയാണ് ഇന്ത്യയ്ക്ക് തിരിച്ചടി ലഭിക്കുക. റഷ്യയുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചാല്‍ ഇറക്കുമതി ചെലവ് ഉയരും.
യുഎസ് നീക്കം ഇന്ത്യക്കാരെ ബാധിക്കുക ഇങ്ങനെ
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയ ഇറക്കുമതി ചുങ്കം 25 ശതമാനമാണ്. റഷ്യയുടെ എണ്ണ വാങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി അധികമായി 25 ശതമാനവും ചുമത്തി. ഫലത്തില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കുന്നതിന് 50 ശതമാനമാണ് നിലവിലെ ഇറക്കുമതി ചുങ്കം. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. ഈ വിപണി നഷ്ടമാകുന്നത് ഇന്ത്യയുടെ കയറ്റുമതി പ്രതിസന്ധിയിലാക്കും.
താന്‍ സംതൃപ്തനല്ല എന്ന് നരേന്ദ്ര മോദിക്ക് അറിയാമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയും നടത്തുന്ന വ്യാപാര ചര്‍ച്ച ഫലം കണ്ടിട്ടില്ല എന്ന വിവരം പിന്നാലെ വരികയും ചെയ്തു. ചൈനയ്ക്ക് അമേരിക്ക 145 ശതമാനം ചുങ്കം ചുമത്തിയിട്ടുണ്ട്. ഇപ്പോള്‍ ചുങ്കം 500 ശതമാനമാക്കുന്ന ബില്ലാണ് ചര്‍ച്ചയ്ക്ക് എടുക്കാന്‍ പോകുന്നത്.
അമേരിക്ക ചുങ്കം ഉയര്‍ത്തിയാല്‍ സമ്മര്‍ദ്ദം കാരണം റഷ്യയുടെ എണ്ണ ഇന്ത്യ പൂര്‍ണമായും നിര്‍ത്തേണ്ടി വരും. പകരം എവിടെ നിന്ന് എണ്ണ കിട്ടുമെന്ന ചോദ്യം ബാക്കിയാണ്. അമേരിക്കയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ 30 ശതമാനം കൂട്ടിയിട്ടുണ്ട്. സൗദി അറേബ്യ കൂടുതല്‍ എണ്ണ നല്കി ഇന്ത്യയെ സഹായിക്കുമോ എന്നതും സംശയകരമാണ്. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവയുടെ വില കുതിച്ചുയരുകയാകും ഇതിന്റെ ഫലം. അവശ്യവസ്തുക്കളുടെ വില ഉയരാന്‍ വഴിയൊരുക്കുന്ന നടപടിയാണിത്.
-
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications