Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്കും ചൈനയ്ക്കും 'വളരുന്ന രാഷ്ട്ര' ടാഗ് നല്‍കാന്‍ അനുവദിക്കില്ല: ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയും ചൈനയും ഇപ്പോള്‍ വികസ്വര രാജ്യങ്ങളല്ലെന്നും ഡബ്ല്യുടിഒയുടെ ടാഗ് 'മുതലെടുക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇനി ഇത് സംഭവിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അമേരിക്ക ഫസ്റ്റ്' നയത്തിന് നേതൃത്വം നല്‍കിയ ട്രംപ്, യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 'വളരെ ഉയര്‍ന്ന' തീരുവ ചുമത്തിയ ഇന്ത്യയെ നിശിതമായി വിമര്‍ശിക്കുകയും 'താരിഫ് രാജാവ്' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ചരക്കുകള്‍ക്ക് ശിക്ഷാനടപടികള്‍ ഏര്‍പ്പെടുത്തുകയും ബീജിംഗ് തിരിച്ചടിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് യുഎസും ചൈനയും തമ്മില്‍ ഇപ്പോള്‍ കടുത്ത വ്യാപാര യുദ്ധം നടന്നു കൊണ്ടിരിക്കുകയാണ്. ആഗോള വ്യാപാര നിയമങ്ങള്‍ക്കനുസൃതമായി വ്യാപാരം നടത്തുന്ന ചൈന, തുര്‍ക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഡൊണാള്‍ഡ് ട്രംപ് ലോക വ്യാപാര സംഘടനയോട് വികസ്വര-രാജ്യ പദവി എങ്ങനെയാണ് നിര്‍വചിക്കുന്നതെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

donald-trump

ഏതെങ്കിലും വികസിത സമ്പദ്വ്യവസ്ഥകള്‍ അനുചിതമായി ഡബ്ല്യുടിഒ പഴുതുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെങ്കില്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവിനെ (യുഎസ്ടിആര്‍) അധികാരപ്പെടുത്തിയിരുന്നു. ഏഷ്യയില്‍ നിന്നുള്ള രണ്ട് സാമ്പത്തിക ഭീമന്മാരായ ഇന്ത്യയും ചൈനയും ഇപ്പോള്‍ വികസ്വര രാജ്യങ്ങളല്ലെന്നും അതിനാല്‍ ഡബ്ല്യുടിഒയുടെ ആനുകൂല്യം അവര്‍ക്ക് നേടാനാവില്ലെന്നും ചൊവ്വാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിച്ച പ്രസിഡന്റ് ട്രംപ് പറഞ്ഞു. എന്നിരുന്നാലും, ഡബ്ല്യുടിഒയില്‍ നിന്നുള്ള വികസ്വര രാഷ്ട്ര ടാഗ് അവര്‍ പ്രയോജനപ്പെടുത്തുന്നു, ഇത് യുഎസിനെ പ്രതികൂലമായി ബാധിക്കുന്നു. 'അവര്‍ (ഇന്ത്യയും ചൈനയും) വര്‍ഷങ്ങളോളം ഞങ്ങളെ മുതലെടുക്കുകയായിരുന്നു,' ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യുടിഒ രാജ്യങ്ങള്‍ തമ്മിലുള്ള അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന ഒരു അന്തര്‍ സര്‍ക്കാര്‍ സ്ഥാപനമാണ്. ആഗോള വ്യാപാര നിയമങ്ങള്‍ അനുസരിച്ച്, വികസ്വര രാജ്യങ്ങള്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതിനുള്ള ദീര്‍ഘകാല സമയപരിധി, ഉദാരമായ പരിവര്‍ത്തന കാലയളവ്, മൃദുവായ താരിഫ് വെട്ടിക്കുറവ്, ഡബ്ല്യുടിഒ തര്‍ക്കങ്ങള്‍ക്കുള്ള നടപടിക്രമ ഗുണങ്ങള്‍, ചില കയറ്റുമതി സബ്സിഡികള്‍ സ്വയം നേടാനുള്ള കഴിവ് എന്നിവ അവകാശപ്പെടുന്നു. ഡബ്ല്യുടിഒ അമേരിക്കയോട് നീതിപൂര്‍വ്വം പെരുമാറുമെന്ന് പ്രസിഡന്റ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

ചൈന, ഇന്ത്യ തുടങ്ങിയ ചില രാജ്യങ്ങളെ വളരുന്നതായി ഡബ്ല്യുടിഒ വീക്ഷിക്കുന്നു. ''ശരി, അവര്‍ വളര്‍ന്നു,'' അദ്ദേഹം പറഞ്ഞു, ഡബ്ല്യുടിഒയുടെ പ്രയോജനം നേടാന്‍ അത്തരം രാജ്യങ്ങളെ യുഎസ് അനുവദിക്കില്ല. 'ഇനിമേല്‍ അത് സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കുന്നില്ല ... എല്ലാവരും വളരുകയാണ്, ഞങ്ങളല്ലാതെ,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+