Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൊണാൾഡ് ട്രംപും ഷി ജിൻപിംഗും നേർക്ക് നേർ, 6 വർഷത്തെ ഇടവേളയ്ക്ക് ശേഷം നിർണായക കൂടിക്കാഴ്ച

ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായി ബുസാനിൽ വെച്ചാണ് ഇരുനേതാക്കളുടേയും കൂടിക്കാഴ്ച. വ്യാപാര തർക്കങ്ങളുടേയും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളുടേയും പശ്ചാത്തലത്തിൽ ഈ കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമുണ്ട്.

ട്രംപിന്റെ ആദ്യ ഭരണകാലത്താണ് ഇരു നേതാക്കളും അവസാനമായി നേരിട്ട് കണ്ടത്. അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിൽ അടുത്ത കാലത്ത് വഷളായ വ്യാപാര രംഗത്തെ സമാധാനം പുനസ്ഥാപിക്കുക എന്നതാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഒരു ചട്ടക്കൂട് നിർമ്മിക്കുക എന്നതാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന് വാഷിംഗ്ടൺ വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളും ജാഗ്രതയോടെയും അതേസമയം പ്രതീക്ഷയോടെയുമാണ് ചർച്ചകളെ സമീപിക്കുന്നത്.

xi

ചൈനയുടെ അപൂർവ ധാതുക്കളുടെ കയറ്റുമതിക്ക് മേലുള്ള നിയന്ത്രണങ്ങൾ താമസിപ്പിക്കാനുളള ശ്രമം നടക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പറഞ്ഞു. ഇത് ലോകമെമ്പാടുമുള്ള വ്യവസായങ്ങളെ സാരമായി ബാധിക്കുമായിരുന്നു. അതിനു പകരമായി യുഎസ് സോയാബീൻ വാങ്ങുന്നത് ചൈന പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

ഹൈടെക് ഉൽപ്പന്നങ്ങൾക്കും പ്രതിരോധ ആവശ്യങ്ങൾക്കും നിർണായകമായ അപൂർവ ധാതുക്കളുടെ കയറ്റുമതിക്ക് കർശന നിയന്ത്രണങ്ങൾ ചൈന നിർദ്ദേശിച്ചതിനെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാര യുദ്ധം ഈ മാസം ആദ്യം വീണ്ടും ആളിക്കത്തിയത്. ഇതിന് മറുപടിയായി, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 100% താരിഫ് ചുമത്തുമെന്നും യുഎസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചൈനയിലേക്ക് കയറ്റി അയക്കുന്ന ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ഇത് ആഗോള വിതരണ ശൃംഖലയെ താറുമാറാക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്ക് നിരോധനം സംബന്ധിച്ചും ട്രംപ്-ഷിജിൻ പിംഗ് കൂടിക്കാഴ്ചയിൽ ചർച്ച നടന്നേക്കാം. . ഈ വിഷയത്തിൽ ഷിയുമായി നേരിട്ട് അന്തിമ കരാറിൽ ഒപ്പുവെക്കാൻ കഴിയുമെന്ന് ട്രംപ് സൂചന നൽകുന്നു. ഈ കൂടിക്കാഴ്ച അടുത്ത വർഷം നിരവധി തവണ ആവർത്തിക്കാമെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചു. പരസ്പര സന്ദർശനങ്ങളും ഇതിൽ ഉൾപ്പെടാം. ഒറ്റത്തവണയുളള കൂടിക്കാഴ്ചയ്ക്ക് പകരം ദീർഘകാല ചർച്ചാ പ്രക്രിയയാണ് ഇരുപക്ഷവും പ്രതീക്ഷിക്കുന്നതെന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള പല മുൻകാല താരിഫ്, അപൂർവ ധാതു കരാറുകളും നവംബർ 10-ന് അവസാനിക്കും. ഇത് ഈ നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. ഈ കരാറുകൾ മുൻപ് യുഎസ് ഭാഗത്ത് താരിഫുകൾ 55% ആയും ചൈനയുടെ ഭാഗത്ത് 10% ആയും കുറച്ചിരുന്നു. കൂടാതെ, വാഹനങ്ങൾ മുതൽ യുദ്ധവിമാനങ്ങൾ വരെയുള്ള വ്യവസായങ്ങൾക്ക് ആവശ്യമായ അപൂർവ ധാതുക്കളുടെ ഒഴുക്ക് പുനരാരംഭിക്കുകയും ചെയ്തു.

താരിഫ് ഒഴിവാക്കാനും യുഎസ് സാങ്കേതികവിദ്യയുടെ കയറ്റുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനും ചൈനീസ് കപ്പലുകൾക്ക് ചുമത്തിയ പുതിയ പോർട്ട് ഫീസ് പിൻവലിക്കാനും ചൈന ആവശ്യപ്പെടുന്നു. അപൂർവ ധാതുക്കളുടെ വിതരണ ശൃംഖല വൈവിധ്യവത്കരിക്കുന്നതിനും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി ജപ്പാനുമായും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായും കരാറുകളിൽ അമേരിക്ക ഒപ്പുവെച്ചിരുന്നു. ബുസാനിലെ കൂടിക്കാഴ്ചയോടെ ട്രംപിന്റെ അഞ്ച് ദിവസത്തെ ഏഷ്യൻ സന്ദർശനത്തിന് സമാപനമാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+