പ്രസിഡന്റ് ട്രംപ് തന്നെ! ഇലക്ടറല്‍ കോളേജിന്റെ അംഗീകാരം
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് തന്നെ അമേരിക്കന്‍ പ്രസിഡന്റ്. ഇലക്ടറല്‍ കോളേജിലും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ട്രംപ് അമേരിക്കയുടെ 45ാം പ്രസിഡന്റാകുമെന്ന കാര്യത്തില്‍ തീരുമാനമായത്.
വാഷിങ്ടണ്‍ : റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് തന്നെ അമേരിക്കന്‍ പ്രസിഡന്റ്. ഇലക്ടറല്‍ കോളേജിലും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ട്രംപ് അമേരിക്കയുടെ 45ാം പ്രസിഡന്റാകുമെന്ന കാര്യത്തില്‍ തീരുമാനമായത്. ഇലക്ടറല്‍ കോളേജില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ട്രംപിന് 304 വോട്ടുകള്‍ നേടാനായി. ഹിലരിക്ക് 227 വോട്ടുകളാണ് ലഭിച്ചത്. വൈസ്പ്രസിഡന്റായി മൈക്ക് പെന്‍സും വിജയിച്ചിട്ടുണ്ട്.
ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് ട്രംപ് ഇലക്ടറല്‍ കോളേജിലും തിരഞ്ഞെടുക്കപ്പെട്ടത്. പൊതു തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആള് തന്നെ ഇലക്ടറല്‍ കോളെജിലും വിജയിക്കുന്നത്. എന്നാല്‍ ട്രംപിനെ തിരഞ്ഞെടുക്കരുതെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗങ്ങള്‍ക്ക് നിരവധി മെയിലുകളും കോളുകളും ലഭിച്ചിരുന്നു.

ഒബാമയുടെ പടിയിറക്കം
ട്രംപിന്റെ വിജയം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജനുവരി ആറിന് ഉണ്ടാകും. ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ നടപടി ക്രമങ്ങള്‍ അവസാനിക്കും. നിലവിലെ പ്രസ്ഡന്റ് ബരാക് ഒബാമയുടെ കാലാവധി ജനുവരി ഇരുപതോടെ അവസാനിക്കും. അന്നു തന്നെ പുതിയ പ്രസ്ഡന്റായി ട്രംപ് ചുമതലയേല്‍ക്കും.

ഇലക്ടറല്‍ കോളേജും കൈവിട്ടില്ല
നവംബര്‍ എട്ടിന് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണെ അട്ടിമറിച്ച് ട്രംപ് വിജയം നേടിയിരുന്നു. 306 സീറ്റുകള്‍ നേടിയാണ് ട്രംപ് വിജയം സ്വന്തമാക്കിയത്. ഇലക്ടറല്‍ കോളേജില്‍ 304 വോട്ടുകളാണ് ട്രംപ് നേടിയത്. ഇലക്ടറല്‍ കോളേജിലെ വിജയത്തിന് 270 വോട്ടുകളാണ് വേണ്ടിയിരുന്നത്. ഹിലരിക്ക് 227 വോട്ടുകള്‍ നേടാനെ കഴിഞ്ഞുള്ളു. 538 അംഗങ്ങളാണ് ഇലക്ടറല്‍ കോളേജിലുള്ളത്.

അമെരിക്കയെ ഒറ്റക്കെട്ടാക്കും
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ ഒപ്പം നിന്നവര്‍ക്ക് ട്രംപ് നന്ദി പറഞ്ഞു. അമേരിക്കയുടെ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കുമെന്നും ട്രംപ് പറഞ്ഞു.

ട്രംപ് വേണ്ട
പൊതു തിരഞ്ഞെടുപ്പില്‍ ട്രംപ് തിരഞ്ഞെടുക്കപ്പട്ടതു മുതല്‍ ട്രംപിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. ഇലക്ടറല്‍ കോളേജ് തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപിനെ തിരഞ്ഞെടുക്കരുതെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗങ്ങള്‍ക്ക് നിരവധി മെയിലുകളും കോളുകളും ലഭിച്ചിരുന്നു. മാത്രമല്ല പൂജ്യത്തിനോടടുത്ത താപനിലയിലും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. ട്രംപ് വേണ്ട, ഫാസിസ്റ്റ് അമേരിക്ക വേണ്ട തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
-
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications