ഫെന്റനില്‍ ഒഴുക്കില്‍ ഇടഞ്ഞ് ട്രംപ്; ഓഗസ്റ്റ് ഒന്നുമുതല്‍ കാനഡയ്ക്ക് മേല്‍ 35% പകരച്ചുങ്കം ചുമത്തുമെന്ന് ഭീഷണി
വാഷിങ്ടണ്‍: പകരച്ചുങ്കത്തില്‍ പുതിയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സഖ്യകക്ഷിയായ കാനഡയ്ക്ക് അയച്ച കത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പുള്ളത്. ഓഗസ്റ്റ് ഒന്നു മുതല്‍ കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 35 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചത്. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയെ അഭിസംബോധന ചെയ്ത കത്തിലാണ് തീരുമാനം അറിയിച്ചത്.
പുതിയ പകര തീരുവ സംബന്ധിച്ച് 20ലധികം രാജ്യങ്ങള്‍ക്ക് ട്രംപ് കത്തുകള്‍ അയച്ചിരുന്നു. ഈ പരമ്പരയില്‍ ഏറ്റവും പുതിയതാണ് കാനഡയ്ക്കുള്ള കത്ത്. കാനഡയുമായുള്ള വ്യാപാര ബന്ധം അമേരിക്ക തുടരുമെന്നും പുതുക്കിയ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും ഇനിയുള്ള വ്യാപാര നടപടികള്‍ എന്നും ട്രംപ് അറിയിച്ചു.

അമേരിക്കയുമായി സഹകരിക്കുന്നതിന് പകരം കാനഡ സ്വന്തം താരിഫുകള്‍ ഉപയോഗിച്ച് പ്രതികാരം ചെയ്തു. കാനഡ അമേരിക്കന്‍ ഉത്പന്നങ്ങളുടെ താരിഫ് ഉയര്‍ത്തിയാല്‍ നിലവിലുള്ള 35% താരിഫ് വര്‍ധിപ്പിച്ചുകൊണ്ട് അമേരിക്ക വീണ്ടും പ്രതികരിക്കുമെന്ന് ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ മുന്നറിയിപ്പ് നല്കി.
ജപ്പാന്, ദക്ഷിണ കൊറിയ തുടങ്ങിയ അമേരിക്കയുടെ സഖ്യകക്ഷികള്‍ ഉള്‍പ്പെടെ ഒന്നിലധികം രാജ്യങ്ങള്‍ക്ക് പുതിയ താരിഫ് ചുമത്തി ട്രംപ് വ്യാപാര യുദ്ധം രൂക്ഷമാക്കിയിരുന്നു. അതിന് ഏറ്റവും ഒടുവിലാണ് കാനഡയ്ക്ക് മേലുള്ള 35 ശതമാനം തീരുവ പ്രഖ്യാപനം. ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനായാണ് ട്രംപ് വ്യാപാര പങ്കാളികള്‍ക്കുള്ള താരിഫ് സമയപരിധി ഓഗസ്റ്റ് ഒന്നു വരെ നീട്ടിയത്.
മാരക ശേഷിയുള്ള ഫെന്റനില്‍ എന്ന മയക്കുമരുന്ന് അനിയന്ത്രിതമായി അമേരിക്കയിലേക്ക് ഒഴുകുന്നത് തടയുന്നതില്‍ കാനഡ പരാജയപ്പെട്ടതായി ആരോപിച്ചാണ് കാനഡയ്ക്ക് മേലും പകരത്തീരുവ ചുമത്തിയിരിക്കുന്നത്.
കടുത്ത വേദന അനുഭവിക്കുന്ന കാന്‍സര്‍ രോഗികള്‍ക്ക് വേദന സംഹാരിയായി നല്കുന്ന മരുന്നാണ് ഫെന്റനില്‍. ഹെറോയിനേക്കാള്‍ 50 മടങ്ങ് വീര്യമുള്ളതാണ് ഈ മരുന്ന്. എന്നാല്‍ ആരോഗ്യരംഗത്ത് ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇത് ലഹരി ആവശ്യത്തിനായാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
കാനഡ മെക്സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് അമേരിക്കയിലേക്ക് ലഹരിമരുന്ന് എത്തുന്നത് എന്നാണ് ട്രംപ് ആരോപിക്കുന്നത്. ഇതിന്റെ പേരിലാണ് കാനഡയുമായുള്ള വ്യാപാര യുദ്ധം. ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവന് അപഹരിച്ച ഒരു സിന്തറ്റിക് ഒപിയോയിഡാണ് ഫെന്റനില്‍. അമേരിക്കയില്‍ ഏറ്റവും അപകടകരമായ ലഹരി മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണിത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ വ്യാപാര, സുരക്ഷാ കരാര്‍ അന്തിമമാക്കുന്നതിന് മുന്‍പാണ് കാനഡയ്ക്ക് മേലുള്ള സമ്മര്‍ദം വര്‍ദ്ധിപ്പിച്ച് ട്രംപിന്റെ താരിഫ് ഭീഷണി. ട്രംപിന്റെ പുതിയ 35% താരിഫ് ഭീഷണി കാനഡയുടെ പ്രധാന വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കും. അതേസമയം, കനേഡിയന്‍ കമ്പനികള്‍ യുഎസിലേക്ക് ഉല്‍പ്പാദനം മാറ്റിയാല്‍ താരിഫ് ഒഴിവാക്കാമെന്ന വാഗ്ദാനവും ട്രംപ് മുന്നോട്ടു വയ്ക്കുന്നുണ്ട്.
യുഎസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് കാനഡ. അതില്‍ ഓട്ടോമൊബൈലുകള്‍, ലോഹം, ഊര്‍ജം ഉള്‍പ്പെടെ പ്രധാന കയറ്റുമതികളും ഉള്‍പ്പെടുന്നു.
-
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications