സ്വന്തം പാർട്ടിയിലും ട്രംപിനെതിരെ പടയൊരുക്കം; ഇംപീച്ച്മെന്റിനെ പിന്തുണച്ച് 7 റിപ്പബ്ലിക്കൻസ്
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള യുഎസ് ജനപ്രതിനിധി സഭയുടെ ചര്‍ച്ച അവസാനിച്ചു. അല്‍പ്പസമയത്തിനുള്ളില്‍ ഇംപീച്ചമെന്റില് വോട്ടെടുപ്പ് ആരംഭിക്കും. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് രണ്ട് തവണ ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുന്നത്. കഴിഞ്ഞ ആഴ്ച യുഎസ് പാര്‍ലമെന്റായ ക്യാപ്പിറ്റോള്‍ മന്ദിരത്തിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ ഇംപീച്ച് നടപടികള്‍ ആരംഭിച്ചത്.
കോൾഡ്മില്ലിങിലൂടെ നിർമാണം പൂർത്തിയാക്കി ദേശീയ പാത: കണ്ണൂരിലെ പരീക്ഷണവും വിജയകരം
പ്രവാസികൾക്ക് 5000 രൂപയുടെ ധനസഹായം, 25 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്
ഇംപീച്ച്മെന്റ് പ്രമേയത്തിലുള്ള വോട്ടെടുപ്പ് 60 മിനിറ്റ് മുതല്‍ 90 മിനിറ്റുവരെ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇംപീച്ച്മെന്റ് പ്രമേയം ട്രംപിനെ 'കലാപത്തിന്റെ പ്രേരണ' എന്ന ഒരൊറ്റ ലേഖനത്തിലൂടെ ആരോപിക്കുന്നത്. പ്രമേയം വേഗത്തിലും ഉഭയകക്ഷി വോട്ടിലും പാസാകുമെന്ന് പ്രതീക്ഷിക്കുന്നത്.
പുറത്തുപോകണം, രാജ്യത്തിന് അപകടകാരി; ട്രംപിനെതിരെ യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി
അതേസമയം, ട്രംപിനെതിരായ ഇംപീച്ചമെന്റ് പ്രമേയത്തെ പിന്തുണച്ച് ഏഴ് റിപ്പബ്ലിക്കന്‍സ് രംഗത്തെത്തി. വാഷിംഗ്ടണിലെ ഡാന്‍ ന്യൂഹൗസ്്, , ന്യൂയോര്‍ക്കിലെ ജോണ്‍ കാറ്റ്കോ, വാഷിംഗ്ടണിലെ ജാമി ഹെരേര ബ്യൂട്ട്ലര്‍, ഇല്ലിനോയിസിലെ ആദം കിന്‍സിംഗര്‍, , മിഷിഗനിലെ ഫ്രെഡ് ആപ്റ്റണ്, വ്യോമിംഗിലെ ലിസ് ചെന്നി, മിഷിഗനിലെ പീറ്റര്‍ മൈജര്‍ എന്നിവരാണ് ട്രംപിനെതിരായ ഇംപീച്ച്മെന്റിനെ പിന്തുണച്ച് രംഗത്തെത്തിയ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍.
മലപ്പുറത്ത് അടിത്തട്ടുമുതല്‍ പൊളിച്ചെഴുത്തിന് ലീഗ്; തകര്‍ന്നടിഞ്ഞിടത്ത് കമ്മിറ്റികള്‍ പിരിച്ചുവിട്ടു
നമ്മുടെ ഭരണഘടനാ പ്രക്രിയയെ ദുര്‍ബലപ്പെടുത്താന്‍ പ്രസിഡന്റ് ട്രംപ് ശ്രമിച്ചെന്ന് മിഷിഗനിലെ പീറ്റര്‍ മൈജര്‍ ട്വിറ്ററിലൂടെ ആരോപിച്ചു. കഴിഞ്ഞ ആഴ്ച യുഎസ് സാക്ഷ്യം വഹിച്ച കലാപത്തിന്റെ ഉത്തരവാദിത്തം ട്രംപ് വഹിക്കണം. കടുത്ത മനസോടെ, പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ ഞാന്‍ വോട്ട് ചെയ്യുമെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്റ്; നടപടിക്രമങ്ങള്‍ യുഎസ് ജനപ്രതിനിധി സഭയില്‍ ആരംഭിച്ചു
അസ്തമിക്കാതെ ഇടത് പ്രതീക്ഷകള്‍; ലീഗിന് വിലക്കാനാവില്ലെന്ന് നയം വ്യക്തമാക്കി സമസ്ത... ഇനി എന്ത്?
വീണ്ടും മുസ്ലീം വിരുദ്ധ പരാമര്‍ശവുമായി പിസി ജോര്‍ജ്ജ്? മൈലക്കാട് ഷായുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ
'കമൽ രാജിവെക്കുക, ചലച്ചിത്ര അക്കാദമി ഭരണസമിതി പിരിച്ചുവിടുക': മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ