ക്രിമിയ റഷ്യയുടേത് തന്നെയെന്ന് ആവർത്തിച്ച് ഡൊണാള്‍ഡ് ട്രംപ്: ശക്തമായി പ്രതികരിച്ച് ഉക്രൈന്‍
ക്രിമിയ റഷ്യയുടേതാണെന്ന് ആവർത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നതിനിട് ഇടയയിലാണ് ഉക്രൈനെ കൂടുതല്‍ പ്രകോപിപ്പിക്കുന്ന പ്രസ്താവനയുമായി ട്രംപ് രംഗത്ത് വന്നത്. ടൈം മാഗസിന് നൽകിയ അഭിമുഖത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഉക്രൈന്റെ അധീനതയിലുണ്ടായ ക്രിമിയ 2014 ലാണ് റഷ്യ അനധികൃതമായി പിടിച്ചെടുക്കുന്നത്.
ഉക്രൈയ്‌നെ നാറ്റോയിൽ അംഗമാക്കുന്നതിനെയും ഡൊണാള്‍ഡ് ട്രംപ് തള്ളി. 'ക്രിമിയ റഷ്യൻ സബ്‌മറൈനുകൾ വളരെക്കാലമായി ഉണ്ട്. അവിടെ ജനങ്ങൾ ഏറെക്കുറെ റഷ്യൻ ഭാഷ സംസാരിക്കുന്നു. അത് ഒബാമയുടെ കാലത്താണ് ഉക്രൈന് നഷ്ടമായത്, അല്ലാതെ ട്രംപിന്റെ കാലത്തല്ല' അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ഉക്രൈന്റെ നാറ്റോയിൽ ചേരാനുള്ള ആഗ്രഹമാണ് യുദ്ധത്തിന്റെ പ്രധാന കാരണമെന്നും എന്നാല്‍ അവരെ ഒരിക്കലും നാറ്റോയുടെ ഭാഗമാക്കില്ലെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ ഈ നിലപാട് ഉക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളുടെ ഭാഗമായാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ട്രംപിന്റെ നിർദ്ദേശങ്ങളിൽ ക്രിമിയയയുടെ റഷ്യൻ നിയന്ത്രണത്തിന് 'നിയമപരമായ' (de jure) അംഗീകാരവും, ലുഹാൻസ്‌ക്, ഡൊനെറ്റ്‌സ്‌ക്, ഖെർസൺ, സപോറിഷിയ എന്നിവിടങ്ങളിലെ റഷ്യൻ അധിനിവേശത്തിന് 'വസ്തുതാപരമായ' (de facto) അംഗീകാരവും ഉൾപ്പെടുന്നുവെന്നാണ് വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഉക്രൈനെ നാറ്റോയുടെ പുറത്ത് നിർത്തുക, 2014 മുതലുള്ള റഷ്യയ്ക്കെതിരായ യുഎസ് ഉപരോധങ്ങൾ നീക്കുക, ഉക്രൈന്റെ സാമ്പത്തിക-ഊർജ മേഖലകളിൽ യുഎസുമായി സഹകരണം വർധിപ്പിക്കുക എന്നിവയും ട്രംപ് മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.
അതേസമയം, ഉക്രൈന്‍ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി ക്രിമിയ ഉൾപ്പെടെയുള്ള തങ്ങളുടെ ഏതെങ്കിലും ഭൂമി റഷ്യയ്ക്ക് വിട്ടുകൊടുക്കുന്നതിനെ ശക്തമായി എതിർക്കുകയാണ്. 'ക്രിമിയ ഞങ്ങളുടെ ഭൂമിയാണ്, അത് ഞങ്ങള ഒരിക്കലും വിട്ടുകൊടുക്കില്ല' സെലന്‍സ്കി പറഞ്ഞു. ട്രംപിന്റെ നിർദ്ദേശം യുഎസിന്റെ ദീർഘകാല നയത്തിനും വിരുദ്ധമാണ്, 2018-ൽ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പുറപ്പെടുവിച്ച 'ക്രിമിയ ഡിക്ലറേഷൻ' റഷ്യയുടെ അനധികൃത കൈയേറ്റത്തെ അപലപിച്ചിരുന്നു.
ട്രംപിന്റെ പ്രസ്താവന യൂറോപ്യൻ രാജ്യങ്ങളിലും ഉക്രൈനിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 'ഞങ്ങളുടെ പരമാധികാരവും ഭൂമിയുടെ അഖണ്ഡതയും ചർച്ചയ്ക്കുള്ള വിഷയമല്ല' എന്നാണ് ഉക്രൈന്‍ പാർലമെന്റ് അംഗം ഇറിന ഗെറാഷ്ചെങ്കോ വിശേഷിപ്പിച്ചത്. അതേസമയം ഉക്രൈനില്‍ റഷ്യ ഇന്ന് രാവിലെ നടത്തിയ ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെട്ടിരുന്നു.
-
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്












Click it and Unblock the Notifications