ട്രംപിന്റെ മോഹങ്ങള്‍ തീരുന്നില്ല; 'മൂന്നാമതും പ്രസിഡന്റാകണം; അതിനുള്ള വഴി വെട്ടും'
വാഷിങ്ടണ്‍: അധികാരത്തോടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ അടങ്ങാത്ത ഭ്രമം അമേരിക്കക്കാര്‍ പല അവസരങ്ങളിലും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. 2021 ല്‍ ജോ ബൈഡനോട് ട്രംപ് പരാജയപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ക്യാപിറ്റോള്‍ കലാപം അമേരിക്കയുടെ ജനാധിപത്യ മനസിനേറ്റ മുറിവാണ്.
തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികള്‍ ഭരണസിരാകേന്ദ്രമായ
ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. വോട്ടെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്നും യഥാര്‍ത്ഥത്തില്‍ ജയിച്ചത് താനാണെന്നുമായിരുന്നു ട്രംപിന്റെ അന്നത്തെ അവകാശവാദം. ജനവിധി അംഗീകരിക്കാന്‍ തയാറാകാത്ത നേതാവിനെയാണ് ജനങ്ങള്‍ കണ്ടത്.
രണ്ടാം വട്ടവും അധികാരത്തിലെത്തിയ ട്രംപ് തന്റെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇപ്പോഴിതാ ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ട്രംപ് തന്റെ അധികാരത്തോടുള്ള അടങ്ങാത്ത ഭ്രമം വെളിപ്പെടുത്തിയത്. യുഎസ് ഭരണഘടന വിലക്കുന്നുണ്ടെങ്കിലും മൂന്നാം തവണയും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷയാണ് ഒരു ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പങ്കുവെച്ചത്. ആ സാധ്യതയെക്കുറിച്ച് ഞാന്‍ തമാശ പറയാനില്ലെന്നും അതിനെക്കുറിച്ച് ചിന്തിക്കുന്നത് വളരെ നേരത്തെയാണെന്നും ട്രംപ് പറഞ്ഞു.

അതേസമയം, വീണ്ടും അധികാരത്തിലെത്താന്‍ സാധിക്കുന്ന വഴികളുണ്ടെന്ന് ട്രംപ് പറയുന്നുണ്ട്. എന്നാല്‍ വഴികള്‍ ഏതെന്ന് വെളിപ്പെടുത്താന്‍ ട്രംപ് തയാറായില്ല. യുഎസ് ഭരണഘടനയുടെ 22-ാം ഭേദഗതി പ്രസിഡന്റുമാരെ രണ്ട് ടേമുകളായി പരിമിതപ്പെടുത്തുന്നു. ട്രംപ് വീണ്ടും മത്സരിക്കണമെങ്കില്‍ ഈ ഭേദഗതി റദ്ദാക്കേണ്ടതുണ്ട്. അതിനാല്‍ 2028-ല്‍ വീണ്ടും മത്സരിക്കാന്‍ നിയമപ്രകാരം ട്രംപ് യോഗ്യനല്ല.
മൂന്നാംവട്ടം പ്രസിഡന്റാകുന്നതിനുള്ള ഭരണഘടനാപരമായ തടസം ലഘൂകരിക്കാനുള്ള വഴികള്‍ പരിഗണിക്കുന്നുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് ട്രംപ് അഭിമുഖത്തില്‍ നല്‍കിയത്.
2029 ലാണ് ട്രംപിന്റെ കാലാവധി തീരുന്നത്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന് ഡി. റൂസ്വെല്‍റ്റ് തുടര്‍ച്ചയായി നാല് തവണയാണ് അധികാരത്തില്‍ ഇരുന്നത്. അതിനുശേഷമാണ് 1951-ല്‍ ഭരണഘടനയില്‍ വരുത്തിയത്. ഭരണഘടനയുടെ 22-ാം ഭേദഗതി പ്രകാരം ഒരു വ്യക്തിയെ രണ്ടു തവണയില്‍ കൂടുതല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ കഴിയില്ല. ഈ നിയമത്തെയും ട്രംപ് അഭിമുഖത്തില്‍ ചോദ്യം ചെയ്തു. ഈ നിയമം മാറ്റിയേക്കുമെന്ന സൂചനകളാണ് ട്രംപ് നല്‍കുന്നത്.
യുഎസ് പ്രസിഡന്റുമാര്‍ക്ക് തുടര്‍ച്ചയായി രണ്ട് നാല് വര്‍ഷം ഭരണത്തിലിരിക്കാന്‍ മാത്രമാണ് ഭരണഘടന അനുവാദം നല്‍കുന്നത്. 22ാം ഭേദഗതി അസാധുവാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഇതിന് യുഎസ് ഹൗസിലും സെനറ്റിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷവും തുടര്‍ന്ന് 50 സംസ്ഥാനങ്ങളില്‍ 38 എണ്ണത്തിന്റെ അംഗീകാരവും ആവശ്യമാണ്.
-
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ












Click it and Unblock the Notifications