Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിഷേധം; ഡൊണാൾഡ് ട്രംപിന്റെ ഗോൾഫ് റിസോർട്ട് പലസ്തീൻ അനുകൂലികൾ നശിപ്പിച്ചു

ലണ്ടൻ: ഗാസയെക്കുറിച്ചുള്ള യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് മറുപടിയായി ട്രംപിന്റെ സ്കോട്ട്ലാന്റിലെ ടേൺബറി ഗോൾഫ് റിസോർട്ട് പലസ്തീൻ അനുകൂല പ്രവർത്തകർ ചുവന്ന പെയ്ന്റ് കൊണ്ട് വരച്ച് നശിപ്പിച്ചു. പ്രതിഷേധക്കാർ പുൽത്തകിടിയിൽ "ഗാസ ഈസ് നോട്ട് 4 സെയിൽ" എന്ന് വരയ്ക്കുകയും ‌ ഓപ്പൺ ചാംപ്യൻഷിപ്പിൽ ഉപയോഗിക്കുന്ന കോഴ്സിന്റെ ഹോളുകൾ ഉൾപ്പെടെ നശിപ്പിച്ചു. 800 ഏക്കർ വിസ്തൃതിയുള്ള റിസോർട്ടിലെ ക്ലബ് ഹൗസ് വികൃതമാക്കാൻ റെഡ് സ്പ്രേ പെയ്ന്റ് ഉപയോഗിച്ചു.

" ഗാസയെ വംശീയമായി ശുദ്ധീകരിക്കാനുള്ള യു എസ് ഭരണകൂടത്തിന്റെ പ്രഖ്യാപിത ഉദ്ദേശത്തോടുള്ള നേരിട്ടുള്ള പ്രതികരണം " എന്നാണ് പലസ്തീൻ ആക്ഷൻ ഇതിനെ വിശേഷിപ്പിച്ചത്. ഗാസയെ തന്റെ സ്വത്തായി കണക്കാക്കാൻ ട്രംപ് ശ്രമിക്കുമ്പോൾ സ്വന്തം സ്വത്ത് കയ്യെത്തും ദൂരത്ത് ഉണ്ടെന്ന് അദ്ദേഹം അറിഞ്ഞിരിക്കണം, ഫലസ്തീൻ ആക്ഷൻ പറഞ്ഞു.

donald

ബ്രിട്ടനിലെ ഏറ്റവും ചെലവേറിയ ഗോൾഫ് കോഴ്സായ ട്രംപിന്റെ ടേൺബെറി ഗോൾഫ് റിസോർട്ട് പലസ്തീൻ ആക്ഷൻ സന്ദർശിച്ചു. അമേരിക്കൻ ഭരണകൂടം ഇസ്രായിലിനെ ആയുധമാക്കുകയും ഗാസയെ വംശീയമായി ശുദ്ധീകരിക്കാൻ പദ്ധതിയിടുകയും ചെയ്യുമ്പോൾ സാധാരണക്കാർക്ക് ഇനി ഇരിക്കാനാവില്ല, പലസ്തീൻ പലസ്തീൻകാരുടേതാണ്. പലസ്തീൻ ആക്ഷൻ പറഞ്ഞു.

കഴിഞ്ഞ മാസം അമേരിക്ക ഗാസ പിടിച്ചെടുക്കുമെന്നും അതിന്റെ 2 ദശലക്ഷത്തിലധികം പലസ്തീൻ ജനതയെ പുനരധിവസിപ്പിക്കുമെന്നും അതിനെ "മിഡിൽ ഈസ്റ്റിലെ റിവിയേര"യായി വികസിപ്പിക്കുമെന്നും അപ്രതീക്ഷിതമായിട്ട് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

അതേ സമയം അന്വേഷണം നടത്തുകയാണെന്ന് സ്കോട്ട്ലൻഡ് പോലീസ് അറിയിച്ചു. " 2025 മാർച്ച് 8 ശനിയാഴ് പുലർച്ചെ 4. 40 ഓടെ ടേൺബെറിയിലിലെ മെയ്ഡൻസ് റോഡിലെ ഗോൾഫ് കോഴ്സിനും പരിസരത്തിനും കേടുപാടുകൾ സംഭവിച്ചതായി ഞങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചു.
അന്വേഷണങ്ങൾ തുടരുകയാണെന്ന് പോലീസ് സ്‌കോട്ട്‌ലൻഡ് വക്താവ് പറഞ്ഞു. ശനിയാഴ്ച ലണ്ടനിലെ വെസ്റ്റ്മിൻ കൊട്ടാരത്തിലെ ബിഗ് ബെൻ ടവറിൽ പലസ്തീൻ പതാക വീശി ഒരാൾ കയറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+