അഫ്ഗാനിലെ വോട്ടര്‍ രജിസ്ട്രേഷന് കേന്ദ്രങ്ങള്‍ക്കു നേരെ ഭീകരാക്രമണം; 50 ലേറെ മരണം
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളിലും ബഗ്ലാന്‍ പ്രവിശ്യയിലും വോട്ടര്‍ രജിസ്ട്രേഷന് കേന്ദ്രങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 54 പേര് കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. അക്രമികളുടെ വെടിവയ്പ്പിലും സ്ഫോടനത്തിലുമാണ് അപകടമുണ്ടായത്.സ്ഫോടനത്തിൽ ഐസിസ് ബന്ധം സ്ഥിരീകരിക്കുന്നു.തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ആക്രമണമുണ്ടായതെന്ന് പറയുന്നു

കാബൂള്‍ കേന്ദ്രത്തില്‍ 48 മരണം
കാബൂളിലെ വോട്ടര്‍ ഐ.ഡി രജിസ്ട്രേഷന് കേന്ദ്രത്തിന്റെ കവാടത്തില്‍ അക്രമി നടത്തിയ സ്ഫോടനത്തിലാണ് 48 പേര് കൊല്ലപ്പെട്ടതെന്ന് പോലിസ് മേധാവി മുഹമ്മദ് ദാവൂദ് അമീന് പറഞ്ഞു. അതിനു ശേഷം ബഗ്ലാന്‍ പ്രവിശ്യയിലെ ഫൂലെ കുംരി നഗരത്തിലുണ്ടായ സ്ഫോടനത്തില്‍ ആറു പേരും കൊല്ലപ്പെട്ടു. ഇവിടെയും വോട്ടിംഗ് രജിസ്ട്രേഷന് കേന്ദ്രത്തിനു നേരെയാണ് ആക്രമണമുണ്ടായത്.

പിന്നില്‍ ഐഎസ് ഭീകരര്‍
കാബൂളിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. എന്നാല്‍ ബഗ് ലാന് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ശിയാ ഹസാര ന്യൂനപക്ഷ വിഭാഗങ്ങള്‍ താമസിക്കുന്ന കാബൂളിലെ ദശ്തെ ബര്‍ച്ചിയിലാണ് ആദ്യ സ്ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ പലരുടെ നില അതീവ ഗുരുതരമാണെന്നും മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കുക ലക്ഷ്യം
സ്ഫോടനത്തിനിരകളായവരില് ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്നു ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം പാര്‍ലമെന്റിലേക്കും ജില്ലാ കൗണ്‍സിലുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 20ന് നടത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് വോട്ടര്‍ രജിസ്ട്രേഷന് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സ്ഫോടനങ്ങളുണ്ടായിരിക്കുന്നത്. സുരക്ഷിതമായ തെരഞ്ഞെടുപ്പ് നടത്താന്‍ അഫ്ഗാന് ഭരണകൂടത്തിന് സാധിക്കില്ലെന്ന സന്ദേശമാണ് സ്ഫോടനങ്ങള്‍ നല്‍കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആക്രമണങ്ങള്‍ എന്നാണ് വിലയിരുത്തല്‍.

പോലിസുകാര്‍ കൊല്ലപ്പെട്ടു
കഴിഞ്ഞയാഴ്ച ഘോര്‍ പ്രവിശ്യയിലെ വോട്ടര്‍ രജിസ്ട്രേഷന് കേന്ദ്രത്തില്‍ നിന്ന് താലിബാന് പോരാളികള്‍ രണ്ട് പോലിസുദ്യോഗസ്ഥരെയും മൂന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരെയും തട്ടിക്കൊണ്ടുപോയിരുന്നു. ജലാലാബാദിലെ ഒരു വോട്ടിംഗ് രജിസ്ട്രേഷന് കേന്ദ്രത്തിന് നേരെ വ്യാഴാഴ്ച നടന്ന മറ്റൊരു ആക്രമണത്തില്‍ രണ്ട് പോലിസുകാര്‍ കൊല്ലപ്പെടുകയുണ്ടായി. ബഗ്ദിസ് പ്രവിശ്യലെ ഖലായെ നവിലെ വോട്ടര്‍ രജിസ്ട്രേഷന് കേന്ദ്രത്തിനു നേരെ വെള്ളിയാഴ്ച നടന്ന മറ്റൊരു ആക്രമണത്തില്‍ ഒരു പോലിസുകാരന് കൊല്ലപ്പെട്ടിരുന്നു. ഒക്ടോബറിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരുടെ പേര് ചേര്‍ക്കുന്നതിനു വേണ്ടി കഴിഞ്ഞയാഴ്ചയാണ് രജിസ്ട്രേഷന് കേന്ദ്രങ്ങള്‍ ആരംഭിച്ചത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications