ദുബായില്‍ ട്രൗസറിട്ട് പുറത്തിറങ്ങാമോ? അറബി വനിതയുടെ പരാതി ചര്‍ച്ചയാകുന്നു!! തടവും നാടുകടത്തലും
ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ ഇളവുകള്‍ അനുവദിക്കുന്ന രാജ്യമാണ് യുഎഇ. വിദേശികള്‍ കൂട്ടത്തോടെ എത്തുന്ന ഗള്‍ഫ് രാജ്യവും യുഎഇ തന്നെ. ആഘോഷങ്ങളുടെ ദിനരാത്രങ്ങള്‍ സമ്മാനിക്കുന്ന യുഎഇയില്‍ പക്ഷേ, മാന്യത കൈവെടിയാന്‍ പാടില്ലെന്ന വ്യക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. പ്രത്യേകിച്ച് വസ്ത്രങ്ങളുടെ കാര്യത്തില്‍.
പൊതുയിടങ്ങളില്‍ മാന്യമായ വസ്ത്രം ധരിക്കണം. അല്ലെങ്കില്‍ ജയിലില്‍ അടയ്ക്കും. അറബ് യുവതിയുടെ പരാതിയാണ് ചട്ടങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ ഭരണകൂടത്തെ നിര്‍ബന്ധിച്ചത്. മാന്യമായ വസ്ത്രധാരണം വേണമെന്നാവശ്യപ്പെട്ടാണ് അറബ് വനിത പരാതി നല്‍കിയത്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ചട്ടങ്ങള്‍ ബാധകമാണ്. പുതിയ വിവരങ്ങള്‍ ഇങ്ങനെ....

മാന്യമായ വസ്ത്രം
മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ നല്‍കാനാണ് യുഎഇയുടെ തീരുമാനം. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. നാടുകടത്തുകയും ചെയ്യും. രാജ്യത്തിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നതാണ് ഭരണകൂടം ഈ ചട്ടങ്ങള്‍ ശക്തമാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ച
സംഭവം ഗള്‍ഫിലെ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയാണ്. ഒരു അറബ് യുവതി ഇതുമായി ബന്ധപ്പെട്ട വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് തുടക്കം. ദുബായിലെ മാളില്‍ ഒരു വനിത ശരീര ഭാഗങ്ങള്‍ കാണുന്ന തരത്തിലുള്ള വസ്ത്രമണിഞ്ഞുവന്നു. അറബ് വനിത പരാതിപ്പെട്ടപ്പോള്‍ അധികൃതര്‍ യുവതിക്ക് പര്‍ദ്ദ നല്കി.

ചട്ടം ലംഘിച്ചാല്‍
ഈ സംഭവം വിവരിച്ചാണ് അറബ് വനിതയുടെ വീഡിയോ. നിമിഷ നേരം കൊണ്ട് ആയിരങ്ങളാണ് വീഡിയോ കണ്ടത്. ഒട്ടുമിക്കയാളുകളും അറബ് വനിതയെ പിന്തുണച്ചു. ചിലര്‍ വിയോജിക്കുകയും ചെയ്തു. പൊതുസ്ഥലങ്ങളില്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നാണ് യുഎഇയുടെ ചട്ടമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അല്ലാത്തവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും അവര്‍ വിശദീകരിച്ചു.

യുഎഇയുടെ സംസ്കാരം
യുഎഇയുടെ സംസ്കാരം മാനിക്കാന്‍ രാജ്യത്തെ എല്ലാവരും തയ്യാറാകണം. വിദേശികളായാലും സ്വദേശികളായാലും ചട്ടങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കരുത്. പൊതു സ്ഥലങ്ങളില്‍ മാന്യതയില്ലാതെ വസ്ത്രം ധരിച്ചെത്തിയാല്‍ ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് യുഎഇ നിയമത്തിലെ 358 വകുപ്പ് വ്യക്തമാക്കുന്നു.

സൂചനാ ബോര്‍ഡുകള്‍
തടവ് ശിക്ഷ മാത്രമല്ല ഇത്തരക്കാര്‍ക്കുള്ളത്. യുഎഇയില്‍ നിന്ന് നാടുകടത്തുകയും ചെയ്യും. ആര്‍ട്ടിക്കിള്‍ 121ലും ഇതേ കാര്യം പറയുന്നുണ്ടെന്ന് അഭിഭാഷകനായ മുഹമ്മദ് തലാല്‍ അല്‍ തമീമി പറയുന്നു. മാന്യമായി വസ്ത്രം ധരിക്കണമെന്ന് ദുബായിലെ എല്ലാ മാളിലും സൂചനാ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. നിയമപരമായ ഒരു മുന്നറിയിപ്പാണിത്.

ഇസ്ലാമിക മൂല്യങ്ങള്‍
വിദേശികളായ വിനോദസഞ്ചാരികള്‍ മാന്യമായി വസ്ത്രം ധരിച്ചുവേണം യുഎഇയിലെ പൊതുസ്ഥലങ്ങളില്‍ എത്താന്‍. ഇക്കാര്യം യുഎഇ സര്‍ക്കാര്‍ വെബ് സൈറ്റിലും വ്യക്തമാക്കിയിട്ടുണ്ട്. ഇമറാത്തികള്‍ക്ക് പാരമ്പര്യമായ വസ്ത്രം ധരിക്കാം. എന്നാല്‍ മറ്റുള്ളവര്‍ മാന്യതയില്ലാത്തതോ ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതോ ആയ വസ്ത്രങ്ങള്‍ പൊതുസ്ഥലത്ത് ധരിക്കാന്‍ പാടില്ലെന്നും വെബ്സൈറ്റില്‍ വിശദമാക്കുന്നു.

വസ്ത്രങ്ങള്‍ ഇങ്ങനെ
സ്ത്രീകളും പുരുഷന്മാരും മാന്യതിയില്ലാത്ത വസ്ത്രം ധരിച്ചാല്‍ പെടുമെന്ന് ഉറപ്പാണ്. ജയില്‍ ശിക്ഷയും നാടുകടത്തലും നേരിടേണ്ടി വരും. ശരീരത്തോട് ഒട്ടി നില്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുത്. അയഞ്ഞ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. കാല്‍മുട്ടിന് മുകളില്‍ കാണുന്ന വസ്ത്രം പാടില്ല. നേര്‍ത്ത വസ്ത്രങ്ങളും പാടില്ല. തോളും കാലുകളും മറയ്ക്കുന്ന വസ്ത്രമാണ് ധരിക്കേണ്ടത്.
-
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications