ദുബായ്: മൂന്ന് മാസത്തിനുള്ളില്‍ മരുഭൂമി വിനോദസഞ്ചാരത്തിന് ചട്ടം വരുന്നു
ദുബായ്: ദുബായില്‍ മരുഭൂമി വിനോദസഞ്ചാരത്തിന് പുതിയ ചട്ടം നിലവില്‍ വരുന്നു. മരുഭൂമി വിനോദസഞ്ചാരത്തിനും വിനോദ സഞ്ചാര ക്യാമ്പുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നാണ് ദുബായ് വിനോദസഞ്ചാരവകുപ്പിന്റെ പുതിയ അറിയിപ്പ്.
പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതോടെ സന്ദര്‍ശകരുടെ യാത്രാനുഭവം, ആരോഗ്യം, സുരക്ഷ, ഇന്‍ഷ്വറന്‍സ് കവറേജ്, വിപണനം, പരസ്യം, ഗതാഗത സൗകര്യങ്ങള്‍ എന്നീ കാര്യങ്ങള്‍ ടൂര്‍ ഓപ്പറേറ്റര്‍ വിലയിരുത്തേണ്ടതുണ്ട്. വിനോദസഞ്ചാര രംഗത്ത് പ്രകൃതിയോടിണങ്ങിയ സുസ്ഥിര പരിപാടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍വരും. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള പദ്ധതിയില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം കാര്‍ സീറ്റുകള്‍, വാഹനപരിശോധനക്കുള്ള മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുക എന്നീ കാര്യങ്ങള്‍ അവിഭാജ്യഘടകങ്ങളായി പരിഗണിക്കും. എല്ലാ ഡ്രൈവര്‍മാരും ദുബായ് വിനോദസഞ്ചാരവകുപ്പിന്റെ ടൂര്‍ ഗൈഡ് സര്ട്ടിഫിക്കേഷന് പൂര്‍ത്തിയാക്കിയിരിക്കണമെന്നും അതിഥികളായെത്തുന്നവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ആര്‍ടിഎ ലൈസന്‍സ് പ്രകാരമുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിരിക്കണമെന്നും വിനോദസഞ്ചാരവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.

ദുബായി സഞ്ചരിക്കാനെത്തുന്ന 20 ശതമാനം വരുന്ന ആളുകളും മരുഭൂമി സവാരി ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ അത്തരം പദ്ധതികളുമായെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് പുത്തന്‍ അനുഭവം നല്‍കാനുള്ള ശ്രമത്തിലാണ് വിനോദസഞ്ചാരവകുപ്പ്. വിനോദസഞ്ചാരത്തിനായെത്തുന്നവരില് മരുഭൂമി സവാരിയുള്പ്പെടെയുള്ളവ അവിഭാജ്യഘടകമായി നിലനിര്‍ത്തുന്നതിന് വേണ്ടി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിച്ച് നല്‍കുകയും നിയമങ്ങളടങ്ങിയ പുസ്തകം വിതരണം ചെയ്യുന്നതിനും പദ്ധതിയായിട്ടുണ്ട്. ടൂറിസം ആക്ടിവിറ്റീസ് ആന്‍ഡ് ക്ലാസിഫിക്കേഷന്‍ സെക്ടര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഖാലിദ് ബിന്‍ തൗക്കാണ് ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുള്ളത്.
പുതിയ നിയന്ത്രണങ്ങളോടെ എമിറേറ്റ്സിലെ മരുഭൂമി വ്യവസായത്തിന്റെ സ്ഥിതി സുരഷിതമാക്കാമെന്നും ദുബായിലെ യാത്രാനുഭവങ്ങള്‍ക്ക് ശക്തിപകരാമെന്നുമാണ് ദുബായ് വിനോദസഞ്ചാരവകുപ്പ് ഇതോടെ കരുതുന്നത്. വിനോദസഞ്ചാര രംഗത്ത് അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വന്‍തോതിലുള്ള നിക്ഷേപം നടത്തുന്നതിനൊപ്പം ഈ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനായി ഇ- പെര്‍മിറ്റ് സംവിധാനവും കുറ്റക്കാരായ ഡ്രൈവര്‍മാരെയും ടൂര്‍ ഓപ്പറേറ്റര്‍മാരെയും കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനയും വിനോദസഞ്ചാരവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications