മൊഡേണയുടെ കൊവിഡ് വാക്സിൻ കുട്ടികൾക്ക് നൽകാൻ അനുമതി: 12-17 വയസ്സുള്ളവരിൽ ഫലപ്രദമെന്ന്
ദില്ലി: മോഡേണയുടെ കൊറോണ വൈറസ് വാക്സിൻ കുട്ടികളിൽ ഉപയോഗിക്കുന്നതിന് യൂറോപ്യൻ യൂണിയന്റെ അനുമതി. 12 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനാണ് വെള്ളിയാഴ്ച അംഗീകാരം നൽകിയിട്ടുള്ളത്. "12 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളിൽ സ്പൈക് വാക്സ് വാക്സിൻ ഉപയോഗിക്കുന്നത് 18 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്കും ഉപയോഗിക്കുന്നതിനും തുല്യമായിരിക്കും," എന്നാണ് യൂറോപ്യൻ മെഡിസിൻസ് ഏജൻസി വ്യക്തമാക്കിയത്. ഓരോ നാല് ആഴ്ചയിലും രണ്ട് കുത്തിവയ്പ്പുകളായാണ് വാക്സിൻ നൽകുന്നത്.
നേരത്തെ മെയ് മാസത്തിൽ യുവാക്കളിൽ ഉപയോഗിക്കാവുന്ന ഫൈസർ വാക്സിനും യൂറോപ്യൻ യൂണിയൻ അനുമതി നൽകിയിരുന്നു. 12-17നും ഇടയിൽ പ്രായമുള്ള 3,732 കുട്ടികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വാക്സിന് അംഗീകാരം നൽകിയിട്ടുള്ളത്. 18- 25 വരെ പ്രായമുള്ളവരേക്കാൾ ആന്റിബോഡിയുടെ സാന്നിധ്യമാണ് സ്പൈക്ക് വാക്സ് നൽകിയ 12- 17 വയസ്സ് പ്രായമുള്ള കുട്ടികളുടെ ശരീരത്തിൽ കണ്ടെത്തിയത്.

ആഗോള തലത്തിൽ കൊവിഡ് വ്യാപനമുണ്ടായി 14 മാസത്തിനുള്ളിൽ 1.5 മില്യൺ കുട്ടികൾക്കാണ് കൊവിഡ് മൂലം രക്ഷിതാക്കളെ നഷ്ടപ്പെട്ടിട്ടുള്ളത്. തുടർന്ന് മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ മറ്റ് ബന്ധുക്കളുടെയോ പരിചരണത്തിൽ കഴിയുന്നതെന്നാണ് ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ഈ സാഹചര്യത്തിൽ കുട്ടികളുടെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വാക്സിന് അംഗീകാരം നൽകിയിട്ടുള്ള നടപടി.












Click it and Unblock the Notifications