ഹംസ ബിന്‍ ലാദന്റെ മരണത്തിന് ശേഷവും അല്‍-ഖ്വയ്ദയില്‍ നിന്നും സുരക്ഷാ ഭീഷണി: വിദഗ്ധ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസയുടെ മരണത്തിന് ശേഷവും അല്‍-ഖ്വയ്ദയും അതിന്റെ അനുബന്ധ ഗ്രൂപ്പുകളും പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് മേല്‍ അന്തര്‍ദേശീയ ഭീഷണികളായി തുടരുന്നമെന്ന് വിദഗ്ധര്‍. ഒസാമ ബിന്‍ ലാദന്‍ 1980 കളില്‍ സ്ഥാപിച്ച സംഘത്തിലെ നേതാവായിരുന്ന ഹംസ ബിന്‍ ലാദന്‍ 2017 ന് ശേഷം കൊല്ലപ്പെട്ടുവെന്ന് കഴിഞ്ഞ ആഴ്ച ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പേരിടാത്ത ഒരു രാജ്യത്തിന്റെ നേതൃത്വത്തിലുള്ള സൈനിക നടപടിയുടെ ഫലമായി 2017 അല്ലെങ്കില്‍ 2018 ല്‍ ഹംസ ബിന്‍ ലാദന്‍ മരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രീറാം താമസിച്ച മുറി പരിശോധിച്ചില്ല, മദ്യപാനത്തെ കുറിച്ചും അന്വേഷണമില്ല, കേസിൽ നിരവധി ദുരൂഹതകൾ!
എന്നാല്‍ ഹംസ ബിന്‍ ലാദന്റെ മരണം അല്‍-ഖ്വയ്ദയെ കാര്യമായി ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. സുരക്ഷയിലും ഭീകരതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആക്ടിംഗ് സെക്രട്ടറി നാഥന്‍ സെയില്‍സ് വ്യാഴാഴ്ച വാഷിംഗ്ടണില്‍ ഒരു ബ്രീഫിംഗില്‍ ''അല്‍-ഖ്വായ്ദ എപ്പോഴത്തേയും പോലെ ഇപ്പോഴും ശക്തമാണെന്ന് ഊന്നിപ്പറഞ്ഞു. സമീപ വര്‍ഷങ്ങളില്‍ ഗ്രൂപ്പിന്റെ ശാന്തത ബലഹീനതയുടെയോ പരാജയത്തിന്റെയോ സൂചനയായി കണക്കാക്കരുത്, സെയില്‍സ് പറഞ്ഞു.
അല്‍ഖ്വയ്ദ തിരിച്ചുവരവില്‍!!
നേരെമറിച്ച്, സുന്നി തീവ്രവാദ സംഘം ''ഈ പോരാട്ടത്തില്‍ വളരെയധികം തുടരുന്നു'', അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയില്‍ നിന്ന് വ്യത്യസ്തമായി, കഴിഞ്ഞ അഞ്ച് വര്‍ഷമായി അല്‍-ഖ്വായ്ദ ക്ഷമയോടെ കാത്തിരിക്കുകയാണെന്നും ''ലോകത്തെ ഭീകരവിരുദ്ധ ശ്രമങ്ങളുടെ ആഘാതം സ്വാംശീകരിക്കാന്‍'' തന്ത്രപരമായി ഐസിസിനെ അനുവദിച്ചിട്ടുണ്ടെന്നും സെയില്‍സ് പറഞ്ഞു. അക്കാലത്ത്, അല്‍-ഖ്വയ്ദ ക്ഷമയോടെ സ്വയം പുനര്‍നിര്‍മിക്കുകയും ഒസാമ ബിന്‍ ലാദന്റെ കൊലപാതകത്തിലേക്ക് നയിച്ച വര്‍ഷങ്ങളില്‍ ഉണ്ടായ ആഘാതത്തില്‍ നിന്ന് കരകയറുകയും ചെയ്തുു.
സിറിയയില്‍ വേരുറപ്പിച്ചു
ഇന്ന്
അല്‍-ഖ്വായ്ദ
വടക്കുപടിഞ്ഞാറന്‍
സിറിയയില്‍
ഗണ്യമായ
പ്രദേശം
നിലനിര്‍ത്തിയിട്ടുണ്ട്,
കൂടാതെ
യെമനിലുടനീളവും
വ്യാപിച്ച്
കിടക്കുന്നു.
അവിടെ
ആയിരക്കണക്കിന്
സായുധ
പോരാളികളുടെ
പിന്തുണ
കണക്കാക്കുന്നതായും
സെയില്‍സ്
പറയുന്നു.
ജൂലൈയില്‍
മൊഗാദിഷുവില്‍
ഒരു
കാര്‍
ബോംബാക്രമണത്തിന്
പിന്നില്‍
സൊമാലിയയിലെ
അതിന്റെ
അനുബന്ധ
ഗ്രൂപ്പായിരുന്നു,
ഈ
വര്‍ഷം
ജനുവരിയില്‍
കെനിയയിലെ
ഒരു
പ്രാന്തപ്രദേശത്ത്
നടന്ന
സായുധ
ആക്രമണത്തിന്റെ
ഉത്തരവാദിത്തവും
സംഘം
ഏറ്റെടുത്തു.
ഭീഷണി അവസാനിച്ചില്ലെന്ന്
കഴിഞ്ഞ വര്‍ഷം വരെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീവ്രവാദം, ഭീകരവാദം, ഭീകരവിരുദ്ധത എന്നിവയ്‌ക്കെതിരെയുള്ള സെന്ററില്‍ ജോലി ചെയ്തിരുന്ന ജേസണ്‍ ബ്ലാസാക്കിസും സെയില്‍സിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍, ഹംസ ബിന്‍ ലാദന്റെ നിര്യാണം ശരിയാണെങ്കില്‍, ''അല്‍ ഖ്വയ്ദ യുഎസ് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി അവസാനിച്ചുവെന്നല്ല ഇതിനർത്ഥം'' ബ്ലാസാക്കിസ് മുന്നറിയിപ്പ് നല്‍കുന്നു. നേരെമറിച്ച്, ഗ്രൂപ്പ് ''തന്ത്രപരമായ ക്ഷമയും' വിദൂര ശത്രു'യില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ്. അതായത് ''യുഎസ് ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്ക് മുന്നില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ അന്തര്‍ദേശീയ ഭീഷണിയാണ് ഇത്.